അമ്മയുമായി ബന്ധം സ്ഥാപിച്ച് സ്വർണം കൈക്കലാക്കി; പിന്നാലെ മകനെ തട്ടിക്കൊണ്ടുപോയി; മദ്യം കഴിപ്പിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയത് രണ്ടുദിവസത്തോളം; സംഭവം നടന്ന് 50 ദിവസം പിന്നിട്ടതിന് ശേഷം പ്രതി പിടിയിൽ

ബാലുശ്ശേരിയിൽ 13 കാരനെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. സംഭവത്തിൽ കാസർകോട് കീക്കാൻ മാളിയേക്കൽ റഫീക്ക് ഹുസൈ (33)നാണ് പിടിയിലായത്. ബാലുശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.
എന്നാൽ രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് ബാലുശ്ശേരിയിൽ നിന്ന് 12കാരനെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30-നാണ് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി കാസർകോട്ടേക്ക് കൊണ്ടുപോയത്. പിന്നാലെ കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടർന്ന് രണ്ടുദിവസത്തിനുശേഷം ഇയാൾ പിടിയിലാവുകയായിരുന്നു.
അതേസമയം സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താതെ തട്ടിക്കൊണ്ടുപോയെന്ന വകുപ്പ് മാത്രം ചേർത്ത് കേസെടുത്ത് പോലീസ് സ്റ്റേഷൻ ജാമ്യം നൽകി ഇയാളെ വിട്ടയച്ചു. എന്നാൽ ഭയംകാരണം പോലീസിനോട് പീഡനത്തെക്കുറിച്ച് പരാതി പറയാതിരുന്ന കുട്ടി പിന്നീട് വീട്ടുകാരോടാണ് താൻ നേരിട്ട ക്രൂരപീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നത്. തുടർന്ന് ചൈൽഡ് ലൈനിൽ പരാതിനൽകുകയായിരുന്നു.
എന്നാൽ പ്രതി ആദ്യം കോഴിക്കോട്ടുനടന്ന ഒരു മേളയിൽവെച്ച് കുട്ടിയുടെ മാതാവുമായി സൗഹൃദത്തിലായ പിന്നീട് പ്രണയം നടിച്ച് 10 പവൻ സ്വർണം കൈക്കലാക്കുകയുമായിരുന്നു. തുടർന്ന് വീട്ടിൽ ഇയാളുമായുള്ള അടുപ്പമറിഞ്ഞതോടെ മാതാവ് സ്വർണം തിരികെ ചോദിച്ചു. ഇതോടെ മകനെ ബാലുശ്ശേരിയിലേക്ക് പറഞ്ഞയച്ചാൽ സ്വർണം കൊടുത്തുവിടാമെന്ന് റഫീക്ക് ഫോണിൽ വിളിച്ചു പറഞ്ഞതിനെത്തുടർന്നാണ് കുട്ടിയെ മാതാവ് പറഞ്ഞയയ്ക്കുന്നത്.
ഇയാളുടെ നിർദ്ദേശ പ്രകാരം കോഴിക്കോട്ടെത്തിയ കുട്ടിയെ റഫീക്ക് ബലമായി സ്വദേശമായ കാസർക്കോട്ടെത്തിക്കുകയായിരുന്നു. പിന്നാലെ ഇവിടെവെച്ച് മദ്യം കഴിപ്പിച്ച് രണ്ടുദിവസം കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. സംഭവത്തിൽ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha























