എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു, എന്തു സംസാരിച്ചു, എന്തു മനസ്സിലാക്കി, എന്തൊക്കെ ഗുണങ്ങൾ ഉണ്ടായി, എന്തൊക്കെ അവസരങ്ങൾ ഉണ്ടാകും, എല്ലാം എണ്ണിപ്പറഞ്ഞാണ് സംസാരം അവസാനിപ്പിക്കുന്നത്..... ഇത്തരത്തിൽ വിശദമായി കാര്യങ്ങൾ വിശദീകരിക്കുന്ന ഭരണനേതൃത്വത്തെ മുൻപ് നമ്മൾ കേരളത്തിൽ കണ്ടിട്ടുണ്ടോ? ഇന്ത്യയിൽ കണ്ടിട്ടുണ്ടോ? മുരളി തുമ്മാരുകുടി കുറിക്കുന്നു

വിദേശയാത്രയ്ക്ക് പിന്നാലെ കനത്ത വിമർശനമാണ് മുഖ്യമന്ത്രിക്ക് നേരിടേണ്ടി വന്നത്. എന്നാൽ ഇതിനെല്ലാം മറുപടി നൽകുകയാണ് അദ്ദേഹം. സര്‍ക്കാര്‍ സംഘം നടത്തിയ വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷ്യമിട്ടതിലും വളരെയേറെ കാര്യങ്ങൾ വിദേശയാത്രയിലൂടെ സാധ്യമായി. പുതിയ പല കാര്യങ്ങളും പഠിക്കാനും കേരളത്തിൽ നിന്നും ആരോഗ്യമേഖലയിൽ നിന്നും മറ്റുമായി കൂടുതൽ പേര്‍ക്ക് യൂറോപ്പിൽ തൊഴിലവസരങ്ങൾ ഒരുക്കാനും വലിയ നിക്ഷേപങ്ങൾ ഉറപ്പാക്കാനും യൂറോപ്പ് യാത്രയിലൂടെ സാധിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പതിവിന് വിപരീതമായി ചീഫ് സെക്രട്ടറി വിപി ജോയിയോടൊപ്പമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കാണാനെത്തിയത്. എന്നാൽ ഇത്തരത്തിൽ വിശദമായി കാര്യങ്ങൾ വിശദീകരിക്കുന്ന ഭരണനേതൃത്വത്തെ മുൻപ് നമ്മൾ കേരളത്തിൽ കണ്ടിട്ടുണ്ടോ? ഇന്ത്യയിൽ കണ്ടിട്ടുണ്ടോ? പക്ഷെ അതൊന്നും നമ്മുടെ മാധ്യമ പ്രവർത്തകർക്ക് ബാധകമല്ല. ഒന്നാമത്തെ ചോദ്യം തന്നെ കുടുംബാംഗങ്ങളെ കൂട്ടത്തിൽ കൂട്ടിയതിനെപ്പറ്റിയാണ് എന്ന് പറയുകയാണ് മുരളി തുമ്മാരുകുടി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എന്താടോ നന്നാവാത്തേ? വിദേശ യാത്രക്ക് ശേഷം പതിവു പോലെ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം.
എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു, എന്തു സംസാരിച്ചു, എന്തു മനസ്സിലാക്കി, എന്തൊക്കെ ഗുണങ്ങൾ ഉണ്ടായി, എന്തൊക്കെ അവസരങ്ങൾ ഉണ്ടാകും, എല്ലാം എണ്ണിപ്പറഞ്ഞാണ് സംസാരം അവസാനിപ്പിക്കുന്നത്.
ഇത്തരത്തിൽ വിശദമായി കാര്യങ്ങൾ വിശദീകരിക്കുന്ന ഭരണനേതൃത്വത്തെ മുൻപ് നമ്മൾ കേരളത്തിൽ കണ്ടിട്ടുണ്ടോ? ഇന്ത്യയിൽ കണ്ടിട്ടുണ്ടോ? പക്ഷെ അതൊന്നും നമ്മുടെ മാധ്യമ പ്രവർത്തകർക്ക് ബാധകമല്ല.
ഒന്നാമത്തെ ചോദ്യം തന്നെ കുടുംബാംഗങ്ങളെ കൂട്ടത്തിൽ കൂട്ടിയതിനെപ്പറ്റിയാണ്.
വികസന സാധ്യതകൾ അല്ല
തൊഴിൽ അവസരങ്ങൾ അല്ല
വിദ്യാഭ്യാസരംഗത്തെ പങ്കാളിത്ത സാധ്യതകൾ അല്ല
"എന്താടോ നന്നാവാത്തേ ?* എന്നു മുഖ്യമന്ത്രി ചോദിച്ചത് ചുമ്മാതല്ല
തൊള്ളായിരത്തി എഴുപതുകളിൽ ആണെന്ന് തോന്നുന്നു ശ്രീ എം കെ കെ നായർ ഫാക്ടിൽ എംഡി ആയിരുന്ന സമയത്ത് തൊട്ടതിനും പിടിച്ചതിനും ഒക്കെ അവിടെ തൊഴിലാളി യൂണിയനുകൾ സമരം ചെയ്യുമായിരുന്നു.
ഒരിക്കൽ കാന്റീനിൽ വിളമ്പിയ പപ്പടത്തിന്റെ എണ്ണമോ വണ്ണമോ കുറഞ്ഞതിനെച്ചൊല്ലി സമരമുണ്ടായി. ശത കോടിക്കണക്കിന് രൂപയുടെ വ്യവസായം. ഹരിത വിപ്ലവത്തിന്റെ അടിസ്ഥാനങ്ങളിൽ ഒന്ന്, പതിനായിരത്തിന് മുകളിൽ ആളുകൾക്ക് നേരിട്ട് ജോലി, അതിൽ എത്രയോ മടങ്ങ് ആളുകൾ ആശ്രയിക്കുന്ന സ്ഥാപനം കാര്യമില്ല. ഞങ്ങൾക്ക് പ്രധാനം പപ്പടം. അതാണ് സുപ്രധാനമായ പപ്പട സമരം.
സമരം ചെയ്ത നേതാക്കളെ ഒക്കെ ശ്രീ എം കെ കെ നായർ ഒരു ആഗോള സന്ദർശനത്തിന് വിട്ടു. മറ്റു രാജ്യങ്ങളിൽ തൊഴിലാളി സംഘടനകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നു മനസ്സിലാക്കാൻ പിന്നീട് ഫാക്ടിൽ പപ്പട സമരമോ പരിപ്പ് സമരമോ ഉണ്ടായില്ല എന്നു ചരിത്രം. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഒക്കെ ഇപ്പോഴത്തേതിന്റെ പത്തു മടങ്ങ് വിദേശത്ത് പോകണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ പോകുമ്പോൾ കുറച്ചു മാധ്യമ പ്രവർത്തകരെ കൂടെ കൂട്ടണം. ചിന്താഗതി മാറുമോ എന്നറിയാമല്ലോ...
മുരളി തുമ്മാരുകുടി
https://www.facebook.com/Malayalivartha























