പോപ്പുലര്‍ ഫ്രണ്ടിന്റെ അടിവേര് ഇളക്കുന്ന ഉത്തരവ്! വസ്തുവകകൾ കട്ടുമുടിച്ച സർക്കാരിനെ കുടഞ്ഞെറിഞ്ഞ് ഹൈക്കോടതി; ഹര്‍ത്താലിലെ തുടര്‍ന്നുള്ള നഷ്ടം നികത്താന്‍ നേതാക്കളുടെ വസ്തുവകകള്‍ കണ്ടുകെട്ടിയോ എന്നതിന്‍റെ വിശദാംശങ്ങള്‍ ആരാഞ്ഞ് ഹൈക്കോടതി

പോപ്പുലർ ഫ്രണ്ടിനെ സംരക്ഷിച്ച സർക്കാരിന് തിരിച്ചടി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ ഹര്‍ത്താല്‍ ദിവസം രജിസ്റ്റര്‍ ചെയ്ത ആക്രമണക്കേസുകളില്‍ ഉണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നവംബർ ഏഴിനകം വിശദാംശങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം തന്നെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സ്താറിന്‍റെ വസ്തുവകകള്‍ കണ്ടു കെട്ടാൻ കോടതി നിർദ്ദേശം ഉണ്ടായിരുന്നു. ഇതുമായി സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാനും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മാത്രമല്ല നേരത്തെ എന്‍ഐഎ റെയ്ഡില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവര്‍ അടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്വമേധയാ കേസെടുത്തത്.
https://www.facebook.com/Malayalivartha























