ചികിത്സിക്കുമ്പോൾ "വി ഐ പി ഹാലോ" കണ്ട് മയങ്ങി നിന്നാൽ ആ ഹാലോ സ്വാഭാവികമായ "വിഐപിയി ഫോബിയ"യിലേക്കും പിന്നീട് വലിയ തലവേദനയ്ക്കും ചിലപ്പോൾ കൊലക്കയറിലേക്കും നീങ്ങും; ചിലപ്പോളത് വി ഐ പി യുടെ മരണത്തിന് ശേഷമായിരിക്കും; അതാണ് ജയലളിതയുടെ കേസിൽ നടന്നത് ; ഡോ സുൽഫി നൂഹു

ചികിത്സിക്കുമ്പോൾ "വി ഐ പി ഹാലോ" കണ്ട് മയങ്ങി നിന്നാൽ ആ ഹാലോ സ്വാഭാവികമായ "വിഐപിയി ഫോബിയ"യിലേക്കും പിന്നീട് വലിയ തലവേദനയ്ക്കും ചിലപ്പോൾ കൊലക്കയറിലേക്കും നീങ്ങും. ചിലപ്പോളത് വി ഐ പി യുടെ മരണത്തിന് ശേഷമായിരിക്കും. അതാണ് താഴെ കാണുന്നത്. ഡോ സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; .
വി ഐ പി ഫോബിയ
ചികിത്സിക്കുമ്പോൾ "വി ഐ പി ഹാലോ" കണ്ട് മയങ്ങി നിന്നാൽ ആ ഹാലോ സ്വാഭാവികമായ "വിഐപിയി ഫോബിയ"യിലേക്കും പിന്നീട് വലിയ തലവേദനയ്ക്കും ചിലപ്പോൾ കൊലക്കയറിലേക്കും നീങ്ങും. ചിലപ്പോളത് വി ഐ പി യുടെ മരണത്തിന് ശേഷമായിരിക്കും. അതാണ് താഴെ കാണുന്നത്. ജയലളിതയുടെ ചികിത്സയിൽ മാറ്റം വരുത്താൻ ചില ഡോക്ടർമാരും കൂട്ടു നിന്നത്രേ.
വാർത്ത സത്യമാണോയെന്ന് നിശ്ചയമില്ല. എന്നാലും വിഐപി ഫോബിയ അല്പമെങ്കിലും മനസ്സിലുള്ള ഡോക്ടർമാർ പ്രത്യേകം ശ്രദ്ധിക്കണം. വിഐപി സമ്മർദ്ദ തന്ത്രങ്ങളിൽ രോഗിക്ക് കൃത്യമായ ചികിത്സ ലഭിക്കാതെ പോകുകയുമരുത്. കൊലക്കയർ കഴുത്തിൽ ചുറ്റുകയുമരുത് വി ഐ പി ഹാലോ മൂലം വി ഐ പി ഫോബിയ വരരുത്.
ഒരിക്കലും! വിഐപി ആണെങ്കിലും അല്ലെങ്കിലും ചികിത്സാ നിർദ്ദേശങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ കിറു കൃത്യമായി. വിഐപി ആയ രോഗിയോ, രോഗിയുടെ അടുത്ത ബന്ധുവൊ വ്യത്യസ്തമായ അഭിപ്രായം പറഞ്ഞാൽ അതും രേഖപ്പെടുത്തുക. എല്ലാ രോഗികളിലും ചെയ്യാറുള്ള ആ കാര്യം വിഐപി രോഗിയുടെ കാര്യത്തിൽ ഒരിക്കലും ഒരിക്കലും വിട്ടു പോകരുത്. അല്ലെങ്കിൽ കൊലക്കയർ പാമ്പുപോലെ കഴുത്തിലേക്ക് പാഞ്ഞെത്തും.
ഉറപ്പാണ് . വിഐപി ആകുമ്പോൾ അതിനുള്ള സാധ്യത കൂടുതൽ. എല്ലാം രോഗികളോടൂം പറയുന്ന അതേ ഫോംനസും വ്യക്തതയും നിലനിർത്തിക്കൊണ്ട് ശക്തമായി വ്യക്തമായി പറയുകയും എഴുതുകയും വേണം "വിഐപി ഹാലോ" അവരുടെ കയ്യിൽ ഇരിക്കട്ടെ. ചികിത്സയ്ക്ക് വരുമ്പോൾ അവർ രോഗി.
അങ്ങനെ തന്നെ കാണണം അങ്ങനെ മാത്രം കാണണം. അതിനി പ്രധാനമന്ത്രിയായാലും പഞ്ചായത്ത് മെമ്പർ ആയാലും. ഇല്ലെങ്കിൽ ആ കൊലക്കയർ പാമ്പിനെ പോലെ ഇഴഞ്ഞു വരും. അപ്പൊ ഹാലോ വേണ്ട, ഫോബിയയും!നമുക്ക് "ഹലോ" മതി.
https://www.facebook.com/Malayalivartha



























