പരിക്ക് ഗുരുതരമല്ല! മുറിവേറ്റത് മുഖത്ത്.. അപകടമുണ്ടായത് ഇങ്ങനെ

വാഹനാപകടത്തിൽ പരിക്കേറ്റ വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നുള്ള വാർത്ത രാവിലെ പുറത്തുവന്നിരുന്നു. കൊല്ലം ജില്ലാതിർത്തിയായ തട്ടത്തുമലയിൽ വച്ച് വാവ സുരേഷ് സഞ്ചരിച്ച കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചത്.
മുൻപിൽ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഭിത്തിയിൽ ഇടിച്ച ശേഷം വാവയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിലാണ് വാവ സഞ്ചരിച്ച കാർ ബസുമായി ഇടിച്ചത്.എന്നാൽ വാവ സുരേഷിന്റെ പരുക്ക് ഗുരുതരമല്ലന്ന വിവരമാണ് പുറത്തുവരുന്നത്.സാരമായ പരുക്കുകളാണ് ഉള്ളത്.
അപകടത്തിൽ മുഖത്ത് പരിക്കേറ്റ വാവയെ 11.45 ഓടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു വാവ സുരേഷ്. കാർ ഓടിച്ചിരുന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്.മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് കോട്ടയം മെഡിക്കൽ കോളേജിലെ ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് തിരികെയെത്തിയത്.
ഇതിന് ശേഷം വനം വകുപ്പ് നിയമങ്ങള്‍ ഉപയോഗിച്ചല്ല വാവ സുരേഷ് പാമ്പിനെ പിടിക്കുന്നത് എന്ന വിമര്‍ശനം ശക്തമായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും വാവ സുരേഷിനെ താക്കീത് ചെയ്തിരുന്നു. എന്നാലും വാവ സുരേഷ് ചികിത്സയ്ക്ക് ശേഷവും സുരക്ഷ സജ്ജീകരണങ്ങളില്ലാതെ ആണ് പാമ്പിനെ പിടിച്ചിരുന്നത്.
അതിനിടെ പാമ്പുകളെ പിടിക്കാനുള്ള ലൈസന്‍സ് ഇല്ലെന്നു ചൂണ്ടിക്കാട്ടി വാവ സുരേഷിനെതിരെ വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. ലൈസന്‍സ് ഇല്ലാതെ പാമ്പു പിടിക്കുന്നതു വന്യജീവി സംരക്ഷണ നിയമപ്രകാരം 3 മുതല്‍ 7 വര്‍ഷം വരെ തടവും പിഴയുമുളള കുറ്റമാണ്. പാമ്പ് പിടിക്കുന്നതില്‍ വൈദഗ്ധ്യമുള്ള വാവ സുരേഷ് ഇതുവരെ വനം വകുപ്പിന്റെ ലൈസന്‍സ് എടുത്തിട്ടില്ല.
ലൈസന്‍സിനായി വാവ സുരേഷ് അപേക്ഷിച്ചിട്ടുമില്ല. വാവ സുരേഷിന്റെ പാമ്പ് പിടിത്തം അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയാണ് എന്ന് നിരവധി തവണ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ മൂന്നര പതിറ്റാണ്ടില്‍ ഏറെയായി പാമ്പുകളെ പിടിക്കുന്ന തനിക്ക് അതിനായി ലൈസന്‍സ് എന്തിനാണ് എന്നായിരുന്നു വാവ സുരേഷ് ചോദിക്കാറുള്ളത്.
https://www.facebook.com/Malayalivartha



























