ഇലന്തൂര്‍ നരബലിയിൽ ഫോണിനും പാദസരത്തിനുമായി തിരച്ചില്‍; കൂടുതൽ അന്വേഷണം

ഇലന്തൂര്‍ നരബലി കേസില്‍ വലിയ അന്വേഷണമാണ് നടക്കുന്നത്. ഇരകളുടെ മൊബൈല്‍ ഫോണിനും പാദസരത്തിനുമായി തിരച്ചില്‍ നടത്തുന്നു. ഇലന്തൂരില്‍ കുറ്റകൃത്യം നടന്ന വീട്ടിലും പാദസരം ഉപേക്ഷിച്ചുവെന്ന് പ്രതികളില്‍ ഒരാളായ ഷാഫി പറഞ്ഞ രാമങ്കരി എ.സി കനാലിലുമാണ് തിരച്ചില്‍.
കൊല്ലപ്പെട്ട റോസ്ലിന്റെയും പത്മയുടെയും മൊബൈല്‍ ഫോണുകള്‍ പ്രതികള്‍ എന്തുചെയ്തുവെന്ന് വ്യക്തമല്ല. ഇവ കണ്ടെത്തേണ്ടത് നിര്‍ണായക തെളിവാണ്. പത്മയുടെ ആഭരണങ്ങള്‍ പൂര്‍ണ്ണമായും കണ്ടെത്തിയിട്ടില്ലെന്നാണ് മകന്‍ പറയുന്നത്. ഷാഫി വില്‍ക്കാന്‍ എടുത്തതിനു ശേഷമുള്ള ആഭരണങ്ങള്‍ ഇലന്തൂരിലെ വീട്ടിലുണ്ടെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
പത്മയുടേത് തമിഴ് സ്ത്രീകള്‍ ധരിക്കുന്ന പ്രത്യേകതയുള്ള പാദസരമാണെന്നും അത് വില്‍ക്കാന്‍ ശ്രമിച്ചാല്‍ പിടിക്കപ്പെടുമെന്നതിനാലാണ് വലിച്ചെറിഞ്ഞതെന്ന് ഷാഫി മൊഴി നല്‍കിയിരുന്നു. എന്നാല്‍ പോലീസിനെ വട്ടംകറക്കിക്കൊണ്ടിരിക്കുന്ന ഷാഫിയുടെ മൊഴി പോലീസിന് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിയുന്നുമില്ല.
https://www.facebook.com/Malayalivartha

























