'ആദ്യം യഥാർത്ഥ ചരിത്രം പഠിക്കൂ സുൽത്താനെ. മതേതര ലേബലിൽ ഖുറാനും ഈന്തപ്പയവും കൂടെ ലേശം അറബിപ്പൊന്നും കടത്തുന്ന ആ ഗ്യാപ്പിനിടയ്ക്ക് യഥാർത്ഥ ഇന്ത്യൻ ചരിത്രം അറിയാൻ സമയം കിട്ടി കാണില്ലെന്നറിയാം. ശരിക്കും ഇങ്ങേര് നീലത്തിൽ വീണ ആ പഴേ കുറുക്കൻ്റെ പുതിയ അവതാർ ആണ്...' അഞ്ജു പാർവതി കുറിക്കുന്നു

മോദിയും അമിത്ഷായും ബംഗ്ലാദേശിനെ കണ്ട് പഠിക്കണം എന്ന് പറഞ്ഞുകൊണ്ട് കെ. ടി ജലീൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്. 'ഹിന്ദു-മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ അകൽച്ചയോ പരസ്പര വിദ്വേഷമോ ബംഗ്ലാദേശിൽ ഇല്ല. ഇരുപത് വർഷമായി ഡാക്കയിലുള്ള അഭിലാഷ് കരിച്ചേരിയും സെബാസ്റ്റ്യൻ നെല്ലിശേരിയും അതിന് അടിവരയിട്ടു. ഒരു തരത്തിലുള്ള ബുദ്ധിമുട്ടും മതത്തിൻ്റെ പേരിൽ തങ്ങൾക്കോ മറ്റാർക്കെങ്കിലുമോ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും അവർ അഭിപ്രായപ്പെട്ടു. ഇരുവരും ഡാക്ക മലയാളി അസോസിയേഷൻ്റെ ഭാരവാഹികളാണ്' എന്നാണ് അദ്ദേഹം ഫാസ്‌ബോക്കിൽ കുറിച്ചത്.
എന്നാൽ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്. 'ആദ്യം യഥാർത്ഥ ചരിത്രം പഠിക്കൂ സുൽത്താനെ. മതേതര ലേബലിൽ ഖുറാനും ഈന്തപ്പയവും കൂടെ ലേശം അറബിപ്പൊന്നും കടത്തുന്ന ആ ഗ്യാപ്പിനിടയ്ക്ക് യഥാർത്ഥ ഇന്ത്യൻ ചരിത്രം അറിയാൻ സമയം കിട്ടി കാണില്ലെന്നറിയാം' എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ചങ്കിലെ ചൈനയ്ക്ക് ശേഷം അവതരിപ്പിക്കുന്ന പുതിയ നാടകം ചങ്കിലെ ബംഗ്ലായ്ക്ക് തുടക്കമാവുകയാണ് സൂർത്തുക്കളേ, തുടക്കമാവുകയാണ്!! ഡാക്കാ യൂണിവേഴ്സിറ്റിയിലെ സ്വാമി വിവേകാനന്ദൻ്റെ പ്രതിമയ്ക്ക് മുന്നിൽ നിന്ന് ബംഗ്ലാദേശിൻ്റെ മഹത്തായ മതേതരത്വത്തെ കുറിച്ച് സുൽത്താൻ വാചാലനാവുമ്പോൾ തിരൂരിലെ തുഞ്ചത്ത് പറമ്പിൽ നിന്നും നമ്മുടെ എഴുത്തച്ഛൻ പൊട്ടിച്ചിരിക്കുകയാണ്. ഏത് തിരൂർ? മോദിയും അമിത് ഷായും ഭരിക്കുന്ന മതേതര ഖേറളത്തിലെ തിരൂർ ! എഴുത്തച്ഛൻ്റെ പേരിൽ ഒരു പ്രതിമ സ്ഥാപിച്ചപ്പോൾ അതിൽ മതം കണ്ട പ്രബുദ്ധ മല്ലുവിൽ പെട്ട ഒരുവന് ധാക്കയിലെ പ്രതിമ കണ്ടപ്പോൾ മതേതരത്വം തികട്ടി വരുന്നു.
92 ശതമാനം മുസ്ലീം സമുദായവും ഏകദേശം 8 ശതമാനം ഹിന്ദു സമുദായവും ഉള്ള ബംഗ്ലാദേശ് മതേതരമായത് കൊണ്ടാണല്ലോ ആ രാജ്യത്തിൻ്റെ സ്റ്റേറ്റ് റിലീജിയൻ ഇസ്ലാം എന്ന് രേഖകളിൽ ഉള്ളത്. ബംഗ്ലാദേശ് വിമോചന സമയത്ത് അതായത് 1971 ൽ എത്ര ശതമാനം ഹിന്ദുക്കൾ ഉണ്ടായിരുന്നുവെന്നും അത് 2022 ൽ എത്ര ശതമാനത്തിലെത്തിയെന്നും വസ്തുതകൾ നിരത്തി പറയൂ ജലീലേ? അതുപോലെ 1971 നു ശേഷം അവിടെ എത്ര ഹിന്ദു - ബുദ്ധ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടുവെന്ന് കൃത്യമായി എണ്ണിപ്പറയൂ ജലീലേ? ഒന്നും വേണ്ട, കഴിഞ്ഞ എട്ടുവർഷത്തിനുളളിൽ അവിടെ എത്ര ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു എന്നെങ്കിലും പറയൂ. എന്നിട്ട് മോദിയും അമിത് ഷായും ഭരിക്കുന്ന ഇന്ത്യയിൽ എത്ര ദർഗകൾ നശിപ്പിക്കപ്പെട്ടു എന്നു കൂടി പറയുക. കണക്കുകൾ നിരത്തുമ്പോൾ ഒരു സുതാര്യതയൊക്കെ വേണ്ടേ ?
പത്മ നദിയുടെ പേര് മാറ്റി പാത്തുമ്മ എന്നാക്കാത്തതിൽ അതിശയം കൂറുന്ന ജലീൽ ഒരു കാര്യം മറന്നു പോകുന്നു. ഈ പേര് മാറ്റത്തിനു തുടക്കമിട്ടത് തൻ്റെ പിതാമഹന്മാർ തന്നെയെന്ന ചരിത്ര സത്യം. അധിനിവേഷത്തിനൊപ്പം സ്ഥലനാമങ്ങളിലും മതം തിരുകിക്കയറ്റിയത് കൊണ്ടാണല്ലോ കർണ്ണാവതി അഹമ്മദാബാദും പ്രയാഗ് അലഹബാദും ദേവനഗർ ദൗലതാബാദും പിന്നീട് ഔറംഗാബാദും ഒക്കെയായി മാറിയത്. ആദ്യം യഥാർത്ഥ ചരിത്രം പഠിക്കൂ സുൽത്താനെ. മതേതര ലേബലിൽ ഖുറാനും ഈന്തപ്പയവും കൂടെ ലേശം അറബിപ്പൊന്നും കടത്തുന്ന ആ ഗ്യാപ്പിനിടയ്ക്ക് യഥാർത്ഥ ഇന്ത്യൻ ചരിത്രം അറിയാൻ സമയം കിട്ടി കാണില്ലെന്നറിയാം.
ശരിക്കും ഇങ്ങേര് നീലത്തിൽ വീണ ആ പഴേ കുറുക്കൻ്റെ പുതിയ അവതാർ ആണ്. മതേതരത്വത്തെ കുറിച്ച് ഇല്ലാക്കഥ പറയുന്നതിനിടയ്ക്ക് പഴേ സിമിക്കാരൻ അറിയാതെ കൂവിപ്പോകും. അങ്ങനെ കൂവിയതാണ് ഈ ബംഗ്ലാ ഡെയറി. ബൈ ദു ബൈ ഇള്ളോളം സമയം ബാക്കിയുണ്ടേൽ ചതിയുടെ പത്മവ്യൂഹം കൂടി ഒന്ന് മറിച്ചു നോക്കണേ. ഈന്തപ്പയത്തിനൊപ്പം ലേശം പഞ്ചാര ഒളിച്ചു കടത്തിയെന്നൊക്കെ ഒരു കരക്കമ്പി കേൾക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























