"ഗോമാതാ ഉലർത്ത്" എന്ന പേരിൽ ബീഫ് പാചകം ചെയ്യുന്ന കുക്കറി വീഡിയോ പോസ്റ്റ് ചെയ്ത കേസിൽ രഹ്ന ഫാത്തിമയ്ക്ക് തിരിച്ചടി; മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി കോടതി

"ഗോമാതാ ഉലർത്ത്" ഉണ്ടാക്കി മതവികാരം വ്രണപ്പെടുത്തി; കേസിൽ തിരിച്ചടി നേരിട്ട് രെഹ്ന ഫാത്തിമ . "ഗോമാതാ ഉലർത്ത്" എന്ന പേരിൽ ബീഫ് പാചകം ചെയ്യുന്ന കുക്കറി വീഡിയോ പോസ്റ്റ് ചെയ്ത കേസിൽ രഹ്ന ഫാത്തിമയ്ക്ക് കുരുക്ക് മുറുക്കി ഹൈക്കോടതി. ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി രെഹ്ന ഫാത്തിമ കോടതിയെ സമീപിക്കുകയായിരുന്നു.
ഈ ആവശ്യമാണ് ഹൈക്കോടതി നിരസിച്ചിരിക്കുന്നത്. കേസ് റദ്ദാക്കണമെന്ന രഹന ഫാത്തിമയുടെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ സ്റ്റേ ആവശ്യം തള്ളിയിരിക്കുന്നത് . രഹ്നക്കെതിരായ കേസ് കുക്കറി ഷോയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നതായിരുന്നു. സമൂഹ മാധ്യമങ്ങളിൽ "ഗോമാതാ ഉലർത്ത്" എന്ന പേരിൽ ബീഫ് പാചകം ചെയ്യുന്ന കുക്കറി വീഡിയോ പോസ്റ്റ് ചെയ്തു. ഇതോടെ രഹന ഫാത്തിമക്കെതിരെ കേസെടുക്കുകയായിരുന്നു.
യൂട്യൂബ് ചാനലിലൂടെ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പാചക പരിപാടി അവതരിപ്പിച്ചെന്ന ആരോപണമുയർത്തി എറണാകുളം സ്വദേശിയായ അഭിഭാഷകൻ രജീഷ് രാമചന്ദ്രന്‍ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. അദ്ദേഹം കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കുകയായിരുന്നു. യൂട്യൂബ് ചാനൽ സംപ്രേക്ഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിൽ നിരവധി നടപടികൾ രെഹ്ന നേരിടേണ്ടി വന്നു.
അതേസമയം യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെത്തുടർന്ന് ശബരിമല ദർശനത്തിനെത്തി രഹ്ന വിവാദത്തിൽ അകപ്പെട്ടിരുന്നു. . പിന്നാലെ സ്ഥാപനത്തിന്റെ സല്‍പ്പേരിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ബിഎസ്എന്‍എല്‍ രഹനയെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു.
പോരാത്തതിന് ഏറെ വിവാദമായതായിരുന്നു സ്വന്തം നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് സാമൂഹിക മാധ്യമത്തിലിട്ട സംഭവം. നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചതു വിഡീയോ എടുത്തു സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണു രഹ്‌നയ്‌ക്കെതിരെ കേസെടുത്തത്. കലയുടെ ആവിഷ്‌കാരവും ഇതിനൊപ്പം തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കലുമാണു ദൃശ്യങ്ങളിലൂടെ ലക്ഷ്യമിട്ടതെന്ന രെഹ്ന വധിച്ചിരുന്നു. കുട്ടികളെ അനുചിതമായ പ്രവൃത്തിക്ക് ഉപയോഗിച്ചെന്ന ആരോപണം ശരിയല്ലെന്നുമായിരുന്നു അന്ന് അവര്‍ ഹൈക്കോടതിയില്‍ വാദിച്ചത്. പ്രാഥമിക വിലയിരുത്തലില്‍ത്തന്നെ പോക്‌സോ നിയമപ്രകാരമുള്ള തെറ്റാണു രഹ്‌ന ചെയ്തതെന്നു വിലയിരുത്തി ഹൈക്കോടതി ജാമ്യഹര്‍ജി അന്ന് തള്ളിയിരുന്നു.
പോക്‌സോ നിയമത്തിലെ 13,14,15 വകുപ്പുകള്‍ പ്രകാരവും ഐടി ആക്ടിലെ 67 ബി (ഡി), ബാലനീതി നിയമത്തിലെ 75ാം വകുപ്പുപ്രകാരവുമാണു രഹ്‌നഹ്നയ്‌ക്കെതിരേ അന്ന് കേസെടുത്തത് അര്‍ദ്ധ നഗ്‌നയായി രഹ്ന ഫാത്തിമ പലപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. മത്തിക്കറിയുമായുള്ള വരവും ഏറെ വൈറലായിരുന്നു. കൊറോണക്കാലത്ത് മത്തിക്കറി വയ്ക്കുന്നതാണ് രഹ്ന ഫാത്തിമ പങ്കുവച്ച വീഡിയോയില്‍ ഉള്ളത്.
മത്തിക്കറി വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ വിവാദവും കൊഴുത്തിരുന്നു സോഷ്യല്‍മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം വിലക്കി കോടതി ഉത്തരവിട്ട സാഹചര്യം വരെ ഉണ്ടായിരുന്നു. ഇപ്പോൾ ഇതാ രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്.
നഗ്‍നശരീരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് ചിത്രം വരിപ്പിച്ച് സമൂഹ മധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലും രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തിരുന്നു. ഈ സംഭത്തില്‍ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തിയാണ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തിരുന്നത്. 'ബോഡി ആൻഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടോടെ രഹ്നാ ഫാത്തിമ തന്നെയാണ് സ്വന്തം മക്കൾ തന്‍റെ ശരീരത്ത് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍, ജുവനൈൽ ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍, ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളെ കൊണ്ട് നഗ്‌ന ശരീരത്തിൽ ചിത്രം വരപ്പിച്ചത് എന്നായിരുന്നു രഹ്ന ഫാത്തിമയുടെ വാദം.
https://www.facebook.com/Malayalivartha

























