"നൂറാം വയസ്സിലേക്ക് കടക്കുന്ന വി എസ്സിന് കേരളത്തിലെ ജനങ്ങൾക്കൊപ്പം ഞാനും ആരോഗ്യവും സന്തോഷവും നേരുന്നു"; വി എസ്സിന്റെ മകൻ അരുൺ കുമാറിനെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ച് ഗവർണർ

തൊണ്ണൂറ്റിയൊൻപതാം ജന്മദിനം ആഘോഷിക്കുകയാണ് വിപ്ലവ നേതാവ് പ്രിയസഖാവ് വി.എസ്സ് . അദ്ദേഹത്തിന് ആശംസാപ്രവാഹങ്ങൾ പലയിടത്തും നിന്നും ഉയരുകയാണ്. ഇപ്പോൾ ഇതാ കേരള ഗവർണ്ണർ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ്. . വി എസ്സിന്റെ മകൻ അരുൺ കുമാറിനെ ഫോണിൽ വിളിച്ച് ആശംസ അറിയിക്കുകയായിരുന്നു ഗവർണർ. ട്വിറ്ററിലൂടെ അദ്ദേഹം ഈ കാര്യം അറിയിച്ചു
. "നൂറാം വയസ്സിലേക്ക് കടക്കുന്ന വി എസ്സിന് കേരളത്തിലെ ജനങ്ങൾ ക്കൊപ്പം ഞാനും ആരോഗ്യവും സന്തോഷവും നേരുന്നു": എന്നാണ് ഗവർണർ ആശംസ ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്. അങ്ങനെ പിറന്നാൾ ദിനത്തിൽ വി എസി നെ തേടി ഗവർണ്ണറുടെ ആശംസയും എത്തിയിരിക്കുകയാണ് . സർക്കാരുമായി പല വിഷയങ്ങളിൽ ഉടക്കി നിൽക്കുകയാണ് ഗവർണ്ണർ. അതിനിടയ്ക്കാണ് ഗവർണ്ണറുടെ ആശംസ അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും വി.എസിനു പിറന്നാൾ ആശംസകൾ നേർന്നിരുന്നു. തൊണ്ണൂറ്റിയൊൻപതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയസഖാവ് വി.എസ്സിന് ഹൃദയം നിറഞ്ഞ ആശംസകൾ എന്നായിരുന്നു മുഖ്യമന്ത്രി ആശംസിച്ചത് .
അതേസമയം മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സ്ഥാപക നേതാവുമായ വി.എസ്. അച്യുതാനന്ദന് ഇന്ന് ആഘോഷങ്ങളില്ലാതെ 99ാം പിറന്നാള്‍..... ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി.എ.അരുണ്‍ കുമാറിന്റെ വസതിയില്‍ പൂര്‍ണവിശ്രമ ജീവിതത്തിനിടെ നൂറാം വയസ്സിലേക്കു കടക്കുന്ന വിഎസിനെത്തേടി നിരവധി ആശംസാ സന്ദേശങ്ങള്‍ എത്തി. എല്ലാവരുടെയും സ്‌നേഹത്തിനു കുടുംബാംഗങ്ങള്‍ നന്ദി പറഞ്ഞു. കേക്ക് മുറിക്കുകയും , പായസം വയ്ക്കുകയും ചെയ്യും. ഇപ്പോഴത്തെ സാഹചര്യത്തില്‍ സന്ദര്‍ശകരെ അനുവദിക്കാനാകില്ല.
നാലുവര്‍ഷം മുമ്പ് ഇതുപോലൊരു ഒക്ടോബറില്‍ പക്ഷാഘാതംവന്ന് വിശ്രമത്തിലേക്ക് വഴുതിവീഴുന്നതുവരെ കേരളത്തിലെ ഏറ്റവും ഊര്‍ജസ്വലനായ നേതാവായിരുന്നു വി.എസ്. കാലത്തിനുചേര്‍ന്ന ലക്ഷ്യബോധമുള്ള രാഷ്ട്രീയമായിരുന്നു അദ്ദേഹത്തിന്റേത്. ചിട്ടയുള്ള ജീവിതവും.തിരുവനന്തപുരത്ത് ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി.എ. അരുണ്‍കുമാറിന്റെ 'വേലിക്കകത്ത്' വീട്ടിലാണ് അദ്ദേഹമിപ്പോള്‍.
99-ാം പിറന്നാളിന് വലിയ ആഘോഷത്തിന് അവസരമില്ല. മക്കളും പേരക്കുട്ടികളും ഒത്തുചേരും. സന്ദര്‍ശകരില്ല. പക്ഷേ, പുറത്ത് ആഘോഷമുണ്ട്. വി.എസ്. ഇപ്പോഴും സജീവമായിരുന്നെങ്കിലെന്ന മോഹിക്കുന്ന ലക്ഷങ്ങളുടെ മനസ്സിലെ ആഘോഷം. അവരുടെ നിശ്ശബ്ദമായ ആശംസകള്‍. ഇഷ്ടവും നഷ്ടബോധവും നിറഞ്ഞ 'സഖാവേ' എന്ന അവരുടെ വിളികള്‍... സഖാവേ എന്ന വിളികേട്ടാല്‍ വയറും മനസ്സും നിറയുമായിരുന്നെന്ന് വി.എസ്. പറഞ്ഞിരുന്നു.
1923 ഒക്ടോബര്‍ 20-നാണ് ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വി.എസ്. ജനിച്ചത്. 1940 മുതല്‍ പാര്‍ട്ടി പ്രവര്‍ത്തനം. ഏഴാംക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്ന ബാല്യം. എന്നും പോരാളി. ജീവിക്കാനായി ആസ്പിന്‍വാള്‍ കമ്പനിയില്‍ പട്ടാളടെന്റ് തുന്നുമ്പോഴും പാവപ്പെട്ട തൊഴിലാളികളുടെ ഇഴയടുക്കാത്ത ജീവിതങ്ങളായിരുന്നു ആ മനസ്സില്‍. അങ്ങനെ, 17-ാംവയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി.
https://www.facebook.com/Malayalivartha























