ഗവർണർ വിസി പോരാട്ടം അതിർ വരമ്പുകൾ കടന്ന് ഹൈക്കോടതിയിലേക്ക്; അവധി ദിവസമായിട്ടും നാലുമണിക്ക് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ്; ജസ്റ്റിസ് ദേവരാമചന്ദ്രൻ മൂകാംബികയിൽ നിന്നും പ്രത്യേക സിറ്റിങ്ങിനായി എറണാകുളത്തേക്ക് എത്തും; ഷോകോസ് നോട്ടീസ് പരിശോധിക്കും; വിവരങ്ങൾ ശേഖരിച്ച് ഹൈക്കോടതി

ഗവർണർ വിസി പോരാട്ടം അതിർവരമ്പുകൾ കടന്ന് ഹൈക്കോടതിയിലേക്ക് എത്തിയിരിക്കുകയാണ്. ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കുകയാണ്. വിസിമാർ രാജിവയ്ക്കണമെന്ന് നിർദ്ദേശം ഗവർണർ നൽകിയിരുന്നുഇന്ന് 11.30 രാജിവയ്ക്കാനായിരുന്നു ഗവർണർ നിർദേശം കൊടുത്തത്. എന്നാൽ ആ സമയം അവസാനിച്ചിരിക്കുകയാണ്. ഇതോടെയാണ് ഹൈക്കോടതിയിലേക്ക് പോരാട്ടം കടക്കുന്നത്.
ഈ അവധി ദിവസത്തിലും പ്രത്യേക സിറ്റിംഗ് നടത്തുമെന്ന് നിർണായകമായ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത് . ജസ്റ്റിസ് മൂകാംബികയിൽ നിന്നും പ്രത്യേക സിറ്റിങ്ങിനു വേണ്ടിയിട്ട് എറണാകുളത്തേക്ക് എത്തുകയാണ്. .ഉച്ചക്ക് ശേഷം നാലുമണിക്ക് ജസ്റ്റിസ് ദേവരാമചന്ദ്രനാണ് ഈ വിഷയം പരിഗണിക്കുവാൻ ഇരിക്കുന്നത്. ഷോകോസ് നോട്ടീസ് ചോദ്യം ചെയ്യുന്നു എന്നാണ് മനസ്സിലാക്കുവാൻ സാധിക്കുന്നത്.
അദ്ദേഹം കൊച്ചിയിൽ എത്തിയാൽ ഉടൻതന്നെ ഈ സിറ്റിംഗ് നടത്തും എന്നാണ് നമുക്ക് കിട്ടുന്ന വിവരം. ഗവൺർണർ കൊടുത്ത നിർദ്ദേശവും അതിനു ശേഷമുള്ള നടപടികളും ഹൈക്കോടതി ശേഖരിച്ചിട്ടുണ്ട്. വിസിമാർ അവരുടെ നിലപാട് കോടതിയിൽ അറിയിക്കുവാനിരിക്കുകയാണ് . നിലവിൽ പുറത്താക്കൽ നടപടി ഗവർണർ സ്വീകരിച്ചിട്ടില്ല അതുകൊണ്ടുതന്നെ ഷോക്കോസ് നോട്ടീസ് ചോദ്യം ചെയ്യുമെന്നാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. പതിനൊന്നരയ്ക്ക് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഷോക്കോസ് നോട്ടീസ് നൽകിയത്.
അതിന്റെ നിയമ സാധ്യതകളാണ് ഇന്നത്തെ പ്രത്യേകത സിറ്റിങ്ങിൽ ഹൈക്കോടതിയിസിറ്റിങ്ങ് നടത്തുന്നത് എന്നാണ് നമുക്ക് അറിയാൻ സാധിക്കുന്നത്. ഹൈക്കോടതി ജസ്റ്റിസ് ഇത് സംബന്ധിച്ചുള്ള മുഴുവൻ രേഖകളും ശേഖരിച്ചു കഴിഞ്ഞു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണ്ണർക്ക് മറുപടിയുമായി രംഗത്ത് വന്നിരുന്നു. 9 സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജിവക്കാനുള്ള ഗവര്‍ണരുടെ നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി.കേരളത്തിൽ ചില കാര്യങ്ങൾ നടത്താൻ അസ്വാഭാവിക തിടുക്കം കാണിക്കുന്നു.ഇല്ലാത്ത അധികാരം ഗവർണർ കാണിക്കുന്നു.ഗവർണറുടേത് ഭരണഘടനാവിരുദ്ധവും ജനധിത്യ വിരുദ്ധവുമായ നടപടി.ജനാധിപത്യത്തിന്‍റെ അന്തസത്തയെ നിരാകരിക്കുന്നു.സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല ഗവർണർ പദവിയെന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha






















