ഞാൻ ഒരു കല്യാണം കഴിഞ്ഞ് കയറി വരുന്ന വഴിയായിരുന്നു.... എന്റെ പോത്തിനെ വിറ്റ പൈസ മാത്രമേ കയ്യിൽ ഉണ്ടായിരുന്നുള്ളു! പോത്ത് ഫാമിന്റെ മുതലാളി എംഡിഎംഎയുമായി പിടിയിലായപ്പോൾ...

കോട്ടയത്ത് വീണ്ടും എക്‌സൈസിന്റെ എംഡിഎംഎ വേട്ട. പോത്ത് ഫാം നടത്തിയിരുന്ന പ്രതിയെയാണ് 20 ഗ്രാം എം.ഡിഎംഎയുമായി എക്‌സൈസ് സംഘം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് മോനിപ്പള്ളിയിലെ എആർജെ ഫാം ഉടമയും കോട്ടയം തിരുവഞ്ചൂർ കായത്തിൽ വീട്ടിൽ ജിതിൻ കെ.പ്രകാശിനെ (30) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. രണ്ടാഴ്ചയിൽ അധികമായി എക്സൈസ് സംഘം ഇയാളെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു.
എക്സൈസ് വകുപ്പ് നടത്തി വരുന്ന നാർകോട്ടിക് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ ഉള്ള എക്സൈസ് ടീം ആണ് പ്രതിയെ പിടികൂടിയത്. കോട്ടയം ജില്ലയിലെ എം.ഡിഎംഎ വിതരണത്തിന്റെ പ്രധാന ഇടനിലക്കാരാണ് ഇയാളെന്നും എക്‌സൈസ് സംഘം പറഞ്ഞു.
രണ്ട് ആഴ്ചയിൽ അധികമായി എക്സൈസ് സംഘം മഫ്തിയിലും എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയും ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. രഹസ്യന്വേഷണം നടത്തിയ എക്‌സൈസ് സംഘം പോത്തിനെ വാങ്ങാൻ എന്ന വ്യാജേന ഫാമിൽ എത്തുകയും തന്ത്രപൂർവ്വം പ്രതിയെ കീഴ്‌പ്പെടുത്തുകയും ആയിരുന്നു. പ്രതിയുടെ വസ്ത്രത്തിനുള്ളിൽ ചെറു പാക്കറ്റുകളിലായും തുടർന്ന് പോത്ത്ഫാമിലെ റൂമിൽ നിന്നും ഇയാളുടെ ഹ്യുണ്ടായ് വെർണ കാറിൽ നിന്നുമായി വിപണിയിൽ ഒരു ലക്ഷത്തിലേറെ വില മതിക്കുന്ന 20.893 ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്.
ബാംഗ്ലൂരിൽ നിന്നും കടത്തികൊണ്ട് വന്നിരുന്ന എം.ഡി.എം.എ യുടെ പ്രധാന ആവശ്യക്കാർ യുവാക്കളും കോളേജ് വിദ്യാർത്ഥികളും ആയിരുന്നു. എം.ഡിഎംഎ.എ ക്ക് അടിമയായ പ്രതി ഒരു വർഷത്തിൽ ഏറെയായി ആഡംബര ജീവിതം നയിക്കാൻ വില്പന നടത്തി വരുകയായിരുന്നു. പാതിരാത്രിയിൽ വരെ പോത്ത്ഫാമിൽ ന്യൂ ജനറേഷൻ ബൈക്കുകളിൽ യുവാക്കൾ എത്തി അനധികൃത ഇടപാടുകൾ നടത്തിയിരുന്നതായി സമീപവാസികൾ പറഞ്ഞു.
കേസ് കണ്ടെടുത്ത എക്സൈസ് ടീമിൽ പ്രിവന്റീവ് ഓഫീസർ പി. ലെനിൻ, എം.നൗഷാദ് സിവിൽ എക്സൈസ് ഓഫീസർമാരായ ദീപു ബാലകൃഷ്ണൻ, അനീഷ് രാജ് കെ.ആർ, രതീഷ്. പി.ആർ, സന്തോഷ് കുമാർ വി.ജി, ലാലു തങ്കച്ചൻ, നിമേഷ് കെഎസ്, ജോസഫ് തോമസ് എന്നിവർ ഉണ്ടായിരുന്നു. സമൂഹത്തിനു ഭീഷണി ആവുന്ന തരത്തിൽ വളർന്നു വരുന്ന മയക്കമരുന്ന് ലോബിയെ അടിച്ചമർത്തുന്നതിനുള്ള തുടർ നടപടികൾ മുന്നോട്ടും ഉണ്ടാകുമെന്നു കോട്ടയം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സിഐ രാജേഷ് ജോൺ തുടർന്ന്അറിയിച്ചു.
അതേ സമയം അറസ്റ്റ് ചെയ്‌ത് മാധ്യമങ്ങൾക്ക് മുന്നിലൂടെ കൊണ്ടുവരുന്നതിനിടെ ജിതിൻ വിശദീകരണവുമായെത്തി. സാധനം എന്റെ കയ്യിൽ നിന്ന് പിടിച്ചതൊന്നുമല്ല, ഞാൻ ഒരു കല്യാണം കഴിഞ്ഞ് കയറി വരുന്ന വഴിയായിരുന്നു. കേറിവരുന്ന വഴിക്ക് ഞാൻ എന്റെ പോത്തിനെ വിറ്റ പൈസ മാത്രമേ കയ്യിൽ ഉണ്ടായിരുന്നുള്ളു. വേറെ സാധനകളൊന്നും ഇല്ലായിരുന്നു. ഈ സാധനങ്ങൾ വിൽക്കുന്ന ആളാരാണെന്ന് ഞാൻ വ്യക്തമായി പറഞ്ഞ് കൊടുത്തതാ.. ഞാൻ പതിനഞ്ച് ദിവസമായിട്ട് ഞാൻ ഫാമിൽ വന്നിട്ടില്ല. അവിടെ കുറച്ച് ആളുകളും കാര്യങ്ങളും വന്നിരുന്നുവെന്ന് ജിതിൻ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു.
ബാംഗ്ലൂരിൽ നിന്നും കടത്തികൊണ്ട് വന്നിരുന്ന എം ഡി എം എയുടെ പ്രധാന ആവശ്യക്കാർ യുവാക്കളും കോളേജ് വിദ്യാർത്ഥികളും ആയിരുന്നു. എം ഡി എം എക്ക് അടിമയായ പ്രതി ഒരു വർഷത്തിൽ ഏറെയായി ആഡംബര ജീവിതം നയിക്കാൻ വില്പന നടത്തി വരികയായിരുന്നു. പാതിരാത്രിയിൽ വരെ പോത്ത്ഫാമിൽ ന്യൂ ജനറേഷൻ ബൈക്കുകളിൽ യുവാക്കൾ എത്തി അനധികൃത ഇടപാടുകൾ നടത്തിയിരുന്നതായി സമീപവാസികൾ പറഞ്ഞു. ഇയാൾ വാടകക്ക് സ്ഥലം എടുത്തു പോത്ത് ഫാം നടത്തുകയായിരുന്നു. മഫ്തയിലെത്തിയത് എക്സൈസ് ആണെന്ന് മനസിലാക്കിയതോടെ ഇയാൾ ചെറുത്തു നിൽക്കാൻ ബലം പ്രയോഗിച്ചു. യൂണിഫോമിൽ കൂടുതൽ ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha






















