വിചാരണ മാറ്റുന്നത് സംസ്ഥാനത്തെ ജുഡീഷ്യറിക്ക് കളങ്കം വരുത്തില്ല; നീതിപൂർവമായ വിചാരണ ഉറപ്പാക്കാനാണ് ഇത്തരത്തിൽ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്; ആവശ്യപ്പെട്ടതിനു പിന്നിൽ ബാഹ്യ സ്വാധീനം ഇല്ല; കേസ് അട്ടിമറിക്കാൻ സംസ്ഥാനം അധികാരം ദുരുപയോഗം ചെയ്തു; സ്വർണ്ണ കടത്ത് കേസിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് ഇഡി

സ്വർണ്ണ കടത്ത് കേസിൽ ഇഡിയുടെ മറുപടി സത്യവാങ്മൂലത്തിലെ ചില നിർണായക വിവരങ്ങൾ ഇപ്പോൾ പുറത്തു വരികയാണ്. വിചാരണ കേരളത്തിൽ നിന്ന് മാറ്റാൻ സ്വപ്നയുടെ രഹസ്യ മൊഴി മാത്രം മതിയാകും എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാണിക്കുന്നത്. വിചാരണ കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് മാറ്റുന്നത് സംസ്ഥാനത്തെ ജുഡീഷ്യറിക്ക് കളങ്കം വരുത്തില്ലെന്നും ഇ ഡി ചൂണ്ടിക്കാണിക്കുകയുണ്ടായി.
നീതിപൂർവമായ വിചാരണ ഉറപ്പാക്കാനാണ് ഇത്തരത്തിൽ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്നും ഡയറക്ടറേറ്റ് സത്യവാങ്മൂലത്തിൽ തുറന്നടിച്ചിരിക്കുകയാണ്. വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനു പിന്നിൽ ബാഹ്യ സ്വാധീനം ഇല്ലെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കിയിരിക്കുന്നു.
കേസ് അട്ടിമറിക്കാൻ സംസ്ഥാനം അധികാരം ദുരുപയോഗം ചെയ്തെന്നും ഡയറക്ടറേറ്റ് ആരോപിച്ചിരിക്കുകയാണ്. സർക്കാരിലെ ഉന്നതർ ഉൾപ്പെട്ട കേസ് ആണ് ഇതൊന്നും അതു ഉടനെ തന്നെ കണക്കിൽ എടുക്കണമെന്നും എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
കഴിഞ്ഞ ദിവസം എതിർ സത്യവാങ് മൂലത്തിലും നിർണ്ണായകമായ കാര്യങ്ങൾ ഇ ഡി ചൂണ്ടിക്കാണിച്ചിരുന്നു . സ്വപ്നയെ നൽകിയിരിക്കുന്ന മൊഴി രാഷ്ട്രീയപ്രേരിതമല്ലെന്ന വിശദീകരണമാണ് സത്യവാങ് മൂലത്തിൽ ഈ ഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിക്കുന്നത്.
സ്വപ്ന രഹസ്യ മൊഴി നൽകിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഈ ഡി വ്യക്തമാക്കിയിരിക്കുകയാണ് കേരളത്തിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് വീണ്ടും ആവർത്തിച്ചു പറഞ്ഞിരിക്കുകയാണ് എൻഫോർമൽ ഡയറക്ടറേറ്റ്. സ്വർണക്കടത്തിലെ വിചാരണ മാറ്റണമെന്ന് ഹർജിനാണ് എതിർ സത്യവാങ് മൂലം സമർപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























