ചാൻസലറായ ഗവർണർക്കെതിരെ പ്രമേയം പാസാക്കിയ വിഷയത്തിൽ വിശദീകരണം തേടും; പ്രമേയം പാസാക്കുവാൻ വിസി അനുമതി നൽകിയത് ചട്ടവിരുദ്ധം; കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിനെതിരെ നിർണ്ണായക നീക്കവുമായി ഗവർണർ

കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിനെതിരെ നിർണ്ണായക നീക്കവുമായി ഗവർണർ നീങ്ങുകയാണ്. ചില വിഷയങ്ങളിൽ വിശദീകരണം തേടുവാൻ ഒരുങ്ങുകയാണ് ഗവർണർ. അക്ഷരാർത്ഥത്തിൽ കണ്ണൂർ സർവ്വകലാശാലക്കെതിരെയുള്ള കുരുക്കുകൾ ഗവർണർ മുറുക്കുകയാണ് എന്ന് തന്നെ പറയേണ്ടിവരും അത്തരത്തിലുള്ള നീക്കങ്ങളാണ് അദ്ദേഹം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിനെതിരെ നടപടിക്ക് ഒരുങ്ങുകയാണ് അദ്ദേഹം.
ചാൻസലറായ ഗവർണർക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. പ്രമേയം പാസാക്കിയ വിഷയത്തിൽ വിശദീകരണം തേടുവാൻ ആണ് ഗവർണറുടെ നീക്കം . പ്രമേയം പാസാക്കുവാൻ വിസി അനുമതി നൽകിയത് ചട്ടവിരുദ്ധം എന്നാണ് പ്രാഥമിക വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ഗവർണർ തുടർ നടപടികൾ സ്വീകരിക്കാൻ പോവുകയാണ്. ഈ വിഷയത്തിൽ രാജ്ഭവൻ നിയമ വിദഗ്ധരുമായി ഗവർണർ കൂടി ആലോചന തുടങ്ങി കഴിഞ്ഞു. എന്തായിരിക്കും അദ്ദേഹത്തിന്റെ അടുത്ത നീക്കം എന്നത് ശ്രദ്ധേയമാണ്.
അതേസമയം കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിനെതിരെ വീണ്ടും ഗവർണർ ചില നീക്കങ്ങൾ നടത്തുന്നുവെന്നാണ് നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് . മന്ത്രിക്കും എജിക്കും എതിരെ നടപടികൾ എടുക്കാൻ ഗവർണർ തയ്യാറെടുക്കുന്നെവെന്നാണ് പുറത്ത് വരുന്ന വിവരം. മന്ത്രി ആർ ബിന്ദുവിനെതിരെയും അഡ്വക്കറ്റ് ജനറലിനും എതിരെയാണ് നടപടിയുണ്ടാകുക എന്നാണ് കിട്ടുന്ന വിവരം .
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകിയിരുന്നു. ഈ വിഷയത്തിൽ തന്നെ തെറ്റിദ്ധരിപ്പിച്ചു എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഗവർണർ ഇത്തരത്തിലൊരു നടപടിയിലേക്ക് കടക്കുന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യം നോക്കുകയാണെങ്കിൽ ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തു നൽകാനാണ് ഗവർണർ ശ്രമിക്കുക. മന്ത്രി ആർ. ബിന്ദു ഗവർണർക്ക് ഒരു കത്ത് നൽകിയിരുന്നു.അതിൽ ആവശ്യപ്പെട്ടിരുന്നത് കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കണമെന്നായിരുന്നു .
https://www.facebook.com/Malayalivartha























