നാട്ടുമ്പുറത്തെ സ്ത്രീകൾക്കറിയുന്ന വിഷക്കൂട്ട് ഷാരോണിനായി ഉണ്ടാക്കി! പിന്നിൽ പൂജാരി! പട്ടാളക്കാരനെ രക്ഷിക്കാൻ ഷാരോണിനെ കൊലപ്പെടുത്തി! ഷാരോണിനു പൊട്ടാസ്യം സൈനയിഡ് ആണ് കൊടുത്തതെങ്കിൽ 10 ദിവസം ജീവിച്ചിരിക്കില്ല; ഞെട്ടിക്കുന്ന കാര്യങ്ങൾ!

കാമുകി നൽകിയ ജ്യൂസ് കുടിച്ച് അവശനിലയിലായി യുവാവ് മരിച്ച സംഭവം അന്ധവിശ്വാസത്തെ തുടർന്നാണ് എന്നാണ് റിപ്പോർട്ട്. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയായ ജെ.പി ഷാരോൺരാജിനെയാണ് രാമവര്‍മ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ച ശേഷം അവശനിലയിലായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ചൊവ്വാഴ്ച വൈകിട്ടോടെ ഷാരോൺ രാജ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
നേരത്തെ ഒരു സൈനികനുമായി പെൺകുട്ടിയുടെ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ തന്റെ സമ്മതമില്ലാതെ എന്‍ഗേജ്‌മെന്റ് നടന്നെന്നാണ് ഷാരോണിനോട് പെൺകുട്ടി പറഞ്ഞത്. മാത്രമല്ല ജാതകദോഷം കാരണം ആദ്യ ഭര്‍ത്താവ് നവംബറിന് മുന്‍പ് മരണപ്പെടുമെന്നാണ് കാരണമായി പറഞ്ഞത്.
ജാതകദോഷം ആണ് ഇതിനു പിന്നിലെങ്കിൽ അത് പറഞ്ഞ പൂജാരിയെ ചോദ്യം ചെയ്യാനും, ഏത് പൂജാരിയോ മന്ത്രവാദിയോ ആണ് ഇത്തരത്തിൽ കുടുംബത്തിന് പറഞ്ഞു നല്കിയതെങ്കിൽ അവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും ആണ് കുടുംബം പറയുന്നത്. ഒരു വിദഗ്ദ്ധ ടീം ഇത് അന്വേഷിക്കണം. ഇത്തരത്തിൽ സമാന കേസുകൾ മുൻപ് റിപ്പോർട്ട് ചെയിതിട്ടുണ്ട്.
സാധാരണ നാട്ടിൻ പുറത്തുള്ള പല സ്ത്രീകൾക്കും ഇത്തരത്തിൽ ഒരാളെ കൊല്ലാൻ പറ്റുന്ന വിഷം പ്രകൃതിയിൽ തന്നെ ഉണ്ട് എന്നറിയാം. അത്തരത്തിലുള്ള സാധനങ്ങൾ ചേർക്കാൻ അവർക്കറിയാം. പത്തനംതിട്ടയിൽ ഉണ്ടായ സംഭവം ഇത്തരത്തിലാണ്.

തിരുവനന്തപുരം, പാറശ്ശാല ഉള്ള ആളുകൾക്ക് പ്രത്യേകിച്ച് കന്യാകുമാരി, നെയ്യാറ്റിക്കര , തമിഴ്നാട് ഇടങ്ങളുലും ഇത് പോലെ വിഷാംശം കലർന്ന പ്രകൃതിയിലെ ചില സാധനങ്ങൾ ഉണ്ടാക്കുന്നവരുണ്ട്. അതെല്ലാം ജ്യൂസിൽ ഭക്ഷണത്തിൽ കലർത്തി നൽകിയാൽ കുടിയ്ക്കുന്ന ആൾ മരിച്ചുപോകും.
എന്നാൽ ഈ രീതിയാണോ സംഭവിച്ചത്. അതോ ആസിഡ് ഉകൊടുത്തോ? കൊടുക്കുകയാണെങ്കിൽ പൊട്ടാസ്യം സൈനയിഡ് ആണ് കൊടുക്കുക. എന്നാൽ അത് കൊടുത്താൽ 10 ദിവസം ജീവിച്ചിരിക്കില്ല. പക്ഷേ മറ്റെന്തോ ആണ് നൽകിയിരിക്കുന്നത്. തീർച്ചയായും കഷായത്തിലാണ് അല്ലെങ്കിൽ ജ്യൂസിലാണ് കലർത്തി നൽകിയത്.
അതേസമയം, കഷായത്തിന്റെ പേര് ചോദിച്ചപ്പോള്‍ പറയാന്‍ തയ്യാറായില്ല. ഫ്രൂട്ടിയിലായിരിക്കാം പ്രശ്‌നമെന്നാണ് പറഞ്ഞത്. അമ്മയെ വീട്ടില്‍ കൊണ്ടാക്കാന്‍ വന്ന ഓട്ടോക്കാരനും പ്രശ്‌നം അനുഭവപ്പെട്ടിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























