സ്വര്‍ണക്കടത്ത് കേസില്‍ സർക്കാർ ചിലവഴിക്കുന്നത് ലക്ഷങ്ങൾ; കേസിൽ സർക്കാറിന്റെ അഡ്വക്കേറ്റ് കപില്‍ സിബലിന് ഫീസായി നല്‍കുന്നത് 15.5 ലക്ഷം രൂപ; ഫീസ് നല്‍കാനുള്ള ഉത്തരവ് സംസ്ഥാന നിയമസെക്രട്ടറി പുറത്തിറക്കി

സ്വര്‍ണക്കടത്ത് കേസില്‍ സർക്കാർ ചിലവഴിക്കുന്നത് ലക്ഷങ്ങൾ. അതായത് ഈ കേസിൽ സർക്കാറിന്റെ അഡ്വക്കേറ്റ് കപില്‍ സിബലാണ്. അദ്ദേഹത്തിന്റെ ഫീസായി നല്‍കുന്നത് 15.5 ലക്ഷം രൂപയെന്നാണ് പുതിയ വിവരം. സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകനാണ് അദ്ദേഹം. അതായത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജി കേസ് ഇപ്പോൾ നടക്കുകയാണ്.
ഈ കേസിൽ സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിന് ഓരോ തവണ ഹാജരാകുമ്പോഴും നല്‍കുന്ന ഫീസാണ് 15.5 ലക്ഷം. ഇഡിയുടെ ഹര്‍ജി ഒക്ടോബര്‍ പത്തിന് പരിഗണിച്ചിരുന്നു. സുപ്രീംകോടതിയില്‍ ഹാജരായ സിബലിന് 15.5 ലക്ഷം രൂപ കൈമാറാനുള്ള ഉത്തരവ് സംസ്ഥാന നിയമസെക്രട്ടറി വി.ഹരി നായര്‍ പുറത്തിറക്കുകയും ചെയ്തു.
ഫീസ് നല്‍കാനുള്ള ഉത്തരവ് സംസ്ഥാന നിയമസെക്രട്ടറി പുറത്തിറക്കിയത്1978 ലെ കെജിഎല്‍ഒ ചട്ടത്തിലെ 42 (1) വകുപ്പ് പ്രകാരമാണ്. ഈ തുക സിബലിന് കൈമാറാനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനോട് ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഞെട്ടിക്കുന്ന കണക്ക് തന്നെയാണിത് എന്ന കാര്യത്തിൽ എതിരഭിപ്രായമില്ല.
https://www.facebook.com/Malayalivartha
























