അരി തിളക്കുന്നതിനെക്കാൾ വേഗത്തിൽ വില കുതിക്കുന്നു! പാവങ്ങളുടെ വയറ്റത്തടിച്ച് പിണറായി സർക്കാർ....

കഴിഞ്ഞ ജൂലൈയില്‍ കിലോയ്ക്ക് 36 രൂപയുണ്ടായിരുന്ന മട്ട വടി അരിക്ക് നിലവില്‍ 60 രൂപയാണ് വില. 56 മുതല്‍ 60 രൂപവരെയാണ് പല ബ്രാന്‍ഡ് അരിക്കും വില. കിലോയ്ക്ക് 25 മുതല്‍ 30 രൂപവരെ വിലകൂടിയെന്നത് ഞെട്ടിപ്പിക്കുന്നതാണ്. മുന്‍കാലങ്ങളിലൊന്നും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വില ഇത്രകൂടിയിട്ടില്ല എന്ന് വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
രൂചിയിലെ മേന്മയും പെട്ടെന്ന് കേടാവില്ലെന്നതുമാണ് ജയ അരിയെ ജനകീയമാക്കുന്നത്. ആന്ധ്രയിൽ ജയയുടെ കൃഷി ഇത്തവണ 40 ശതമാനം കുറഞ്ഞു. അതാണ് വിലവർധനക്ക് കാരണമായത്. അവിടെ സർക്കാർ നെല്ല് സംഭരണം തുടങ്ങിയതിനാൽ സർക്കാർ നിഷ്കർഷിക്കുന്ന ഇനങ്ങൾ കൃഷി ചെയ്യുന്നതിലേക്ക് കർഷകർ ചുവടുമാറ്റി. എന്നാൽ, വില കൂടിയതോടെ സ്ഥിരം ഉപഭോക്താക്കൾ പോലും വഴിമാറി. റേഷൻ കടകളിൽനിന്ന് അവരവരുടെ അരിവിഹിതം കൃത്യമായി വാങ്ങാൻ സാമ്പത്തികമായി പിന്നിലല്ലാത്തവരും തയാറാകുന്ന സ്ഥിതിയാണ്.
കാലാവസ്ഥ വ്യതിയാനം മൂലം ആന്ധ്രയിൽ കൃഷി കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന സ്ഥിരം പല്ലവിയാണ് വിതരണക്കാരുടേത്. ഉപഭോക്താക്കൾക്ക് സമാനമായി ചെറുകിട കച്ചവടക്കാരും വിലക്കയറ്റത്തിൽ വലയുന്നു. മുമ്പ് ചാക്ക് കണക്കിന് അരി സ്റ്റോക്ക് ചെയ്തിരുന്നവർ അതിൽനിന്ന് പിൻമാറി. ഉപഭോക്താക്കൾ പിൻവലിഞ്ഞ് നിൽക്കുന്നതാണ് കാരണം.
കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളെയാണ് കേരളം അരിക്കായി ആശ്രയിക്കുന്നത്. മഴയും വെള്ളപ്പൊക്കവും മൂലം ഉല്‍പ്പാദനം കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രധാന ഭക്ഷ്യോല്പാദക രാജ്യമായ യുക്രൈനിലെ യുദ്ധവും വിലവര്‍ധനയെ സ്വാധീനിച്ചിട്ടുണ്ട്.
ഇതില്‍ കുറവുവന്നപ്പോള്‍ ഗോതമ്പിനും അരിക്കും വേണ്ടി രാഷ്ട്രങ്ങള്‍ ഇന്ത്യയിലേക്ക് തിരിയുകയും കയറ്റുമതിക്ക് അനുമതി നല്‍കുകയുമായിരുന്നു. അതിവേഗം സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ മുഴുവൻ അരി ബ്രാൻഡുകൾക്കും വില കുതിച്ചു കയറുമെന്നാണ് വ്യാപാരികൾ പറയുന്നത്.
https://www.facebook.com/Malayalivartha


























