35 വർഷക്കാലത്തെ പ്രവാസ ജീവിതം കൊണ്ട് സംബന്ധിച്ച 2.40 കോടി രൂപ ബന്ധു തട്ടിയെടുത്തു; വീട് വെക്കാൻ സ്ഥലം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിസിച്ചാണ് കൊടുംചതി; 5 വര്‍ഷക്കാലം പ്രവാസിയായിരുന്ന യുവാവിന്റെ ആയുഷ്‌ക്കാല സമ്പാദ്യം തകർന്നടിഞ്ഞു

ഓരോ ഗൾഫ്ക്കാരന്റെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്, കുടുംബം, കുട്ടികൾ എല്ലാം, ഒരു പക്ഷെ വീടും നാടും വിട്ട് മണലാരണ്യത്തിൽ പോയി പണിയെടുക്കുമ്പോൾ ഓരോ ദിവസവും അവരെ മുന്നോട്ട് കൊണ്ടുപോകുന്നത് ഈ പ്രതീക്ഷകൾ ആയിരിക്കും. കഷ്ടപ്പെട്ട് സംബന്ധിച്ച പണം ചെലവാക്കാതെ സ്വരുക്കൂട്ടിവെച്ചു നാട്ടിലേയ്ക്ക് അയയ്ക്കുമ്പോൾ അവരുടെ മനസ്സിൽ ഒരു കൊച്ചു വീട് ഉയർന്നു വരുന്നുണ്ടാകും.
അങ്ങനെ വീട് വെക്കാനായി നാട്ടിലേയ്ക്ക് പണം അയച്ച കാസർകോട് മഞ്ചേശ്വരം സ്വദേശി അബ്ദുള്ള ഉദ്യാവര ബെള്ളിക്കുഞ്ഞിയാണ് ഇപ്പോൾ കബളിപ്പിക്കപ്പെട്ടിരിക്കുന്നത്. തന്റെ 35 വർഷക്കാലത്തെ പ്രവാസ ജീവിതം കൊണ്ട് സംബന്ധിച്ച 2.40 കോടി രൂപ ആണ് ബന്ധുവായ കാസർകോട് അണങ്കൂർ സ്വദേശിയായ മുഹമ്മദ് അബ്ദുൽ മജീദ്, ഇയാളുടെ സുഹൃത്ത് മഞ്ചേശ്വരം സ്വദേശി മൊയ്തീൻ ഫർഹാദ് എന്നിവർ ചേർന്ന് പറ്റിച്ചത്.
വീട് വെക്കാൻ സ്ഥലം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിസിച്ചാണത്രെ അബ്ദുള്ള ഉദ്യാവര യിൽനിന്ന് 2.40 കോടി രൂപ തട്ടിഎടുത്തത്. തുടർന്ന് അബ്ദുള്ളര ബെള്ളിക്കുഞ്ഞി ബന്ധുവായ കാസർകോട് അണങ്കൂർ സ്വദേശിയായ മുഹമ്മദ് അബ്ദുൽ മജീദ്, ഇയാളുടെ സുഹൃത്ത് മഞ്ചേശ്വരം സ്വദേശി മൊയ്തീൻ ഫർഹാദ് എന്നിവർക്കെതിരേ മംഗളൂരു പോലീസിൽ പരാതി നൽകിയിരിക്കുകയാണ് . ഇരുവരും ഇപ്പോൾ ഒളിവിലാണ്.
മംഗളൂരു പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അബ്ദുള്ളയുടെ സഹോദരിയുടെ മകളുടെ ഭർത്താവാണ് തട്ടിപ്പ് നടത്തി ഒളിവിൽപ്പോയ മജീദെന്ന് പോലീസ് പറഞ്ഞു. മംഗളൂരു പോലീസ് മജീദിനെയും സുഹൃത്തിനെയും തേടി കേരളത്തിലേക്ക് പോയെങ്കിലും കണ്ടെത്താനായില്ല.
ഇരുവരുടെയും മൊബൈൽ ഫോൺ ഓഫാണ്. 35 വർഷമായി ഗൾഫിൽ ജോലി ചെയ്യുന്ന അബ്ദുള്ള നാട്ടിൽ വീട് പണിയാനുള്ള ആഗ്രഹം പറഞ്ഞതോടെയാണ് മജീദ് തട്ടിപ്പിനുള്ള ആസൂത്രണം തുടങ്ങിയത്. മജീദ് തന്റെ സുഹൃത്തായ മൊയ്തീൻ ഫർഹാദിന്റെ മഞ്ചേശ്വരത്ത് വില്പനയ്ക്കുവെച്ച 1.1 ഏക്കർ സ്ഥലം വാങ്ങാൻ അബ്ദുള്ളയോട് നിർദേശിക്കുകയായിരുന്നു
2.84 കോടി രൂപയ്ക്ക് സ്ഥലം വാങ്ങാനായി അബ്ദുള്ള തയ്യാറായി. തുടർന്ന് സ്ഥലമുടമ മുൻകൂറായി പണം ആവശ്യപ്പെട്ടു. അബ്ദുള്ളയുടെ വിശ്വാസമാർജിച്ച മജീദ് സ്ഥലമുടമയുമായി ഒത്തുകളിച്ച് കരാർ സ്വന്തം പേരിലാക്കുകയായിരുന്നു . തുടർന്ന് പലതവണയായി മജീദ് വഴിയും നേരിട്ടും അബ്ദുള്ള സ്ഥലമുടമയായ മൊയ്തീൻ ഫർഹദിന് 2.40 കോടി രൂപ നൽകി. തുടർന്ന് നാട്ടിലെത്തി സ്ഥലം തന്റെ പേരിലേക്ക് രജിസ്റ്റർചെയ്യാനാവശ്യപ്പെട്ടപ്പോൾ ഉടമ കരാർ മജീദുമായാണെന്ന് പറഞ്ഞ് രജിസ്റ്റർ ചെയ്യാൻ അനുവദിച്ചില്ല.
ഇതോടെയാണ് അബ്ദുള്ള താൻ വഞ്ചിക്കപ്പെട്ടതായി അറിയുന്നത്. മജീദിനെ കാണാൻ അബ്ദുള്ള ശ്രമിച്ചെങ്കിലും നടന്നില്ല. മജീദ് അതിനിടെ തന്റെ സുഹൃത്തുക്കളായ രണ്ടാളുടെ പേരിലേക്ക് സ്ഥലം രജിസ്റ്റർചെയ്തു. വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ അബ്ദുല്ല മംഗളൂരു പോലീസിനെ സമീപിക്കുകയായിരുന്നു. ഒന്നാംപ്രതി അബ്ദുൾ മജീദ് മറ്റ് ക്രിമിനൽ കേസുകളിലും പ്രതിയാണ്.
https://www.facebook.com/Malayalivartha
























