ഷാരോണിന്റെ മരണം: അത് പച്ചക്കള്ളമെന്ന് ഡോക്ടര്‍..ക്രൈംബ്രാഞ്ചിനു മുന്നില്‍ വിറങ്ങലിച്ച് പെണ്‍കുട്ടി

പാറശാലയിലെ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ആശ്വാസത്തിലാണ് ഷാരോണിന്റെ കുടുംബം. കാമുകിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്യുകയാണ് ക്രൈംബ്രാഞ്ച്. നിവലില്‍ നിരവധി ആരോപണങ്ങള്‍ കാമുകിക്കെതിരെയുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പെണ്‍കുട്ടിയെ താലികെട്ടുന്ന കഴിക്കുന്ന ആദ്യ ഭര്‍ത്താവ് മരണപ്പെടും എന്ന ജോത്സ്യന്റെ പ്രവചനം. ആ പ്രവചനമാണ് നാടകീയമായ താലികെട്ടലിനും പിന്നാലെയുണ്ടായ ഈ കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് ഷാരോണിന്റെ കുടുംബവും സുഹൃത്തുക്കളും വിശ്വസിക്കുന്നത്.
ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന മനോഭാവവും പെണ്‍കുട്ടിതന്നെയാണ് കുറ്റം ചെയ്തത് എന്നുറപ്പിക്കുന്ന മനോഭാവവും ഉള്ള പ്രേക്ഷകരുണ്ടാകാം. പക്ഷേ ഈ പെണ്‍കുട്ടിയില്‍ ദുരൂഹതയുണ്ട് എന്ന് ഷാരോണിന്റെ കൂട്ടുകാര്‍ ആരോപിക്കുന്നതിന് ചില കാരണങ്ങളുണ്ട്. എന്നും ഷാരോണിനെ കാണാനെത്തുമ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ നിന്നുതന്നെ ജ്യൂസ് കൊണ്ടുവരുമായിരുന്നു. ഈ ജ്യൂസ് കുടിച്ച് ഒരിക്കല്‍ ഷാരോണിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഉണ്ട്. ഇത്തരത്തില്‍ മുമ്പ് എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ച ജ്യൂസിനെക്കുറിച്ചും അന്ന് ഷാരോണിനുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും ഇരുവരും വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഷാരോണ്‍ വിശ്വസിച്ചിരുന്നില്ലെന്നുള്ളതാണ്. പെണ്‍കുട്ടി നിരപരാധിയാണെന്ന അന്വേഷണ ഉദ്യോഗസ്ഥരടക്കം വാദിച്ചത് ഈ പശ്ചാത്തലത്തിലാണ്.
അതുപോലെ പെണ്‍കുട്ടി ഈ കഷായം തനിക്ക് നല്‍കിയത് വീട്ടില്‍ വന്ന് ചികിത്സിക്കുന്ന ഒരു ഡോക്ടറാണെന്ന് സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു വാട്‌സാപ് ചാറ്റില്‍ അത് വ്യക്തവുമാണ്. ആ ചാറ്റില്‍ തന്നെ പെണ്‍കുട്ടി ഡോക്ടറുടെ നമ്പരും അയച്ച്‌കൊടിത്തിട്ടുണ്ട്. എന്നാല്‍ ആ ഡോക്ടറുമായി മലയാളിവാര്‍ത്ത ബന്ധപ്പെട്ടപ്പോള്‍. അത്തരത്തില്‍ നാന്‍ ഒരു വീട്ടിലും ചെന്ന് ചികിത്സ നല്‍കുന്നില്ലന്നും. താന്‍ ഒന്നര വര്‍ഷം മുമ്പ് അവിടെ നിന്നും മാറി എന്നുമാണ് പറഞ്ഞത്. ഇവിടെ പെണ്‍കുട്ടി പറഞ്ഞത് കള്ളമാണെന്ന് തെളിയുകയാണ്. പെണ്‍കുട്ടി ഇങ്ങനെ ഒരു കള്ളം പറയേണ്ട സാഹചര്യം ദുരൂഹത കൂട്ടുന്നുണ്ട്.
അതുപോലെ തന്നെ പെണ്‍കുട്ടി ഷാരോണിന്റെ കുടുംബത്തോട് പറഞ്ഞ മറ്റൊരു കാര്യം. ഷാരോണിന് നല്‍കിയ ഇതേ ജ്യൂസ് വീട്ടില്‍ വന്ന ഓട്ടോ ഡ്രൈവര്‍ക്കും നല്‍കിയെന്നും അയാള്‍ക്കും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടായി എന്നുമാണ്. എന്നിട്ടും ഈ ജ്യൂസ് വീട്ടിലുള്ളവര്‍ ഒന്ന് രുചിച്ചുപോലും നോക്കിയിരുന്നില്ലെന്നുള്ളതും ദുരൂഹത കൂട്ടുന്നുണ്ട്.
എന്തായാലും ഇതിനെല്ലാം ഉള്ള ഉത്തരമാണ് നിലവില്‍ ക്രൈംബ്രാഞ്ച് തേടുന്നത്. ഇവിടെ പെണ്‍കുട്ടിയും കുടുംബവും ഈ കഷായം വാങ്ങിത് ഒരു കടയില്‍ നിന്നാണെന്ന് പറയുന്നുണ്ട്. ആ കടയിലും പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്.
വനിത സുഹൃത്ത് അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് ഷാരോണിന്റെ കാമുകി ഹാജരായപ്പോള്‍ വനിതാ മാതാപിതാക്കളോടും ജ്യൂസ് വാങ്ങി നല്‍കിയ ബന്ധുവിനോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഡിവൈഎസ്പി ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസില്‍ വച്ചാണ് മൊഴിയെടുക്കുക. വനിതാ സുഹൃത്തിന്റെ വീട്ടിലേക്ക് പോയ ഷാരോണിന്റെ സുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തും.
ഛര്‍ദ്ദിലോടെ ഷാരോണ്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഇറങ്ങിവരുന്നതിന് സുഹൃത്ത് സാക്ഷിയായിരുന്നു. കഷായം കുടിച്ചുവെന്നും ഷാരോണ്‍ ആദ്യം പറഞ്ഞത് ഈ യുവാവിനോടാണ്. എന്നാല്‍ പിന്നീട് ഷാരോണ്‍ വൈകിട്ട് വിളിച്ചപ്പോള്‍ ജ്യൂസ് തന്നുവെന്ന് പറയണമെന്ന് പറഞ്ഞതായും സുഹൃത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.
അതേ സമയം, മരണ കാരണത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ മരണത്തിനിടയാക്കിയ കാരണത്തിന് കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ. റിപ്പോര്‍ട്ട് വേഗത്തില്‍ ലഭിക്കാന്‍ പൊലീസ് തലത്തില്‍ ഇടപെടലുണ്ടായിട്ടുണ്ട്. ജില്ല ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം ഷാരോണിന്റെ വീട്ടില്‍ എത്തിയേക്കും.
പാറശാലയിലെ ഷാരോണിന്റെ മരണത്തിന് സമാനമാണ് തമിഴ്‌നാട്ടിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥി അശ്വിന്റെ മരണവും. ആസിഡിന് സമാനമായ വിഷാംശം ശരീരത്തിനുള്ളില്‍ ചെന്നാണ് പതിനൊന്നുകാരന്‍ ചികിത്സയിലിരിക്കെ ഇരുപത്തിനാലാം ദിവസം മരിച്ചത്. സ്‌കൂളില്‍ വച്ച് ശീതളപാനീയം കുടിച്ചിരുന്നുവെന്നാണ് കുട്ടി നല്‍കിയ മൊഴി. എന്നാല്‍ ആരാണ് ശീതള പാനീയം നല്‍കിയതെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല.
പാറശാലയിലെ ഷാരോണിന്റെ ശരീരത്തില്‍ വിഷാംശമെത്തിയെന്ന് സംശയിക്കുന്ന തമിഴ്‌നാട്ടിലെ രാമവര്‍മന്‍ചിറയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയാണ് അശ്വിന്‍ എന്ന പതിനൊന്ന് വയസുകാരന് അ!ജ്ഞാതന്‍ വിഷാംശമുള്ള പാനീയം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന ആതംകോട് മായകൃഷ്ണ സ്വാമി സ്‌കൂള്‍. രണ്ട് മരണത്തിലും സമാനതകളും ഏറെയാണ്. രണ്ടാള്‍ക്കും ശീതളപാനീയം കുടിച്ചതിന് പിന്നാലെയാണ് വിഷബാധയേറ്റത്. പാനീയം കുടിച്ച് ഉടനടിയല്ല മരണം സംഭവിച്ചത്. ശരീരത്തില്‍ കാണപ്പെട്ട രോഗലക്ഷണങ്ങളും ഏതാണ്ട് സമാനമായിരുന്നു. രണ്ട് കേസിലും ഉത്തരമില്ലാത്ത ദുരൂഹതകള്‍ ഇനിയും ബാക്കിയാണ്.
https://www.facebook.com/Malayalivartha
























