വിദ്യാർഥികളെ റാഗ് ചെയ്തെന്ന പരാതിയിൽ അലൻ ഷുഹൈബ് പൊലീസ് കസ്റ്റഡിയിൽ; ഒന്നാം വർഷ എൽഎൽബി വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അദിൻ സുബിയെ മർദ്ദിച്ചെന്ന് പരാതി, ഇത് പകവീട്ടലാണെന്ന് അലൻ

തലശേരി പാലയാട് ക്യാംപസിൽ വിദ്യാർഥികളെ റാഗ് ചെയ്തെന്ന പരാതിയിൽ അലൻ ഷുഹൈബ് പൊലീസ് കസ്റ്റഡിയിൽ. പന്തീരങ്കാവ് യുഎപിഎ കേസിൽ പ്രതിയായ അലൻ ഷുഹൈബാണ് പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്. ധർമടം പൊലീസാണ് അലനെ കസ്റ്റഡിയിലെടുത്തത്. ഒന്നാം വർഷ എൽഎൽബി വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അദിൻ സുബിയെ മർദ്ദിച്ചെന്ന പരാതിയിലാണ് നടപടി. രണ്ടാം വർഷ എൽഎൽബി വിദ്യാർഥി ബദറുദ്ദീനെതിരെയും പരാതിയുണ്ട്. അദിൻ സുബി തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
അതേസമയം ഇന്നു രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഒരു വിഭാഗവും അലൻ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള വിദ്യാർഥി ഐക്യമുന്നണിയും തമ്മിലായിരുന്നു പ്രശ്നം ഉണ്ടായത്. എസ്എഫ്ഐക്കാരായ എൽഎൽബി വിദ്യാർഥികളെ അലൻ ഷുഹൈബിന്റെ നേതൃത്വത്തിൽ റാഗ് ചെയ്തെന്നായിരുന്നു ആരോപണം ഉയർന്നത്. ഇതിനു പിന്നാലെയാണ് അലനെ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
എന്നാൽ ഇത് വ്യാജപരാതിയാണെന്നും കഴിഞ്ഞ വർഷം എസ്എഫ്ഐക്കാർ റാഗ് ചെയ്തതിനെതിരെ പ്രതികരിച്ചതിൽ പക വീട്ടിയതാണെന്നുമാണ് അലന്റെ ഭാഷ്യം. കൂടുതൽ കേസുകളിൽപ്പെടുത്തി തന്റെ ജാമ്യം റദ്ദാക്കാനാണ് ശ്രമമെന്നും അലൻ പറയുകയുണ്ടായി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത അലൻ ജാമ്യത്തിലാണ് ഇപ്പോൾ.
https://www.facebook.com/Malayalivartha
























