സർക്കാർ വാഹനങ്ങൾ ദുരുപയോഗം കൂടുന്നു ; മന്ത്രിമാരും പേർസണൽ സ്റ്റാഫും കട്ടുമുടിക്കുന്നു
;
കേരളം ഭരിക്കുന്ന മന്ത്രിമാര്‍ക്ക് അനുവദിച്ചിട്ടുള്ള വാഹനങ്ങള്‍ എതൊക്കയാണെന്ന് കണ്ടുപിടിക്കാനുള്ള തത്രപാടിലാണ് സര്‍ക്കാരിപ്പോള്‍. കേരള സര്‍ക്കാരില്‍ മുഖ്യമന്ത്രി മുതല്‍ താഴോട്ടുള്ള മന്ത്രിമാര്‍ക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഔദ്യോഗിക വാഹനങ്ങള്‍ക്ക് പകരം എത്ര വാഹനങ്ങളാണ് ഒരു മന്ത്രിയുടെ ഓഫീസില്‍ അനുവദിച്ചിരിക്കുന്നതെന്ന വ്യക്തമായ കണക്കുകളാണ് സര്‍ക്കാര്‍ ശേഖരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരായ പേഴ്‌സണല്‍ സ്റ്റാഫുകള്‍ അതാത് ഡിപ്പാര്‍ട്ടുമെന്റിലെ വാഹനങ്ങള്‍ ഉപയോഗിക്കാം. എന്നാല്‍ മന്ത്രി ഓഫീസിലെ ജീവനക്കാരനായാല്‍ അത്തരം വാഹനങ്ങളെ ഉപേക്ഷിച്ച് സര്‍ക്കാര്‍ വക വാഹനം കൈപറ്റു. സര്‍ക്കാര്‍ മന്ത്രി ഓഫീസിലേയ്ക്ക് അനുവദിക്കുന്ന വാഹനങ്ങള്‍ മന്ത്രി ഓഫീസിലെ ഏറ്റവും താഴെ തട്ടിലുള്ള ഉദ്യോഗസ്ഥന്‍ വരെയുള്ളവര്‍ ഉപയോഗിക്കുന്നുണ്ട്.
പാര്‍ട്ടി പ്രവര്‍ത്തകരായ പേഴ്‌സണല്‍ സ്റ്റാഫുകളെല്ലാം നാട്ടില്‍ പോകുന്നതും വിനോദയാത്ര പോകുന്നതുമൊക്കെ സര്‍ക്കാര്‍ വാഹനത്തിലാണ് . യാതൊരു നിയന്ത്രണവുമില്ലാതെയാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് ഉപയോഗിക്കുന്നത്.
ജലിവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്‌സണല്‍ സെക്രട്ടറിയുടെ ഡ്രൈവറെ കഴിഞ്ഞ ദിവസം പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് മന്ത്രി ഓഫീസില്‍ നടക്കുന്ന തിരിമറികളുടെ നിജസ്ഥിതി പുറത്തു വന്നു തുടങ്ങിയത്. ജല അതോറിറ്റിയില്‍ താല്ക്കാലിക ജീവനക്കാരനായ മലയിന്‍കീഴ് സ്വദേശി സന്തേഷാണ് മ്യൂസിയത്ത് ഡോക്ടറെ ആക്രമിച്ച കേസില്‍ അറസ്റ്റിലായത്. കുറവന്‍കോണത്ത് പാതിരാത്രിയില്‍ വീട്ടില്‍ കയറിയതും ഇയ്യാളാണെന്ന് കണ്ടെത്തി. ഈ രണ്ട് സംഭവങ്ങളിലും ഇയ്യാള്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ചത് സര്‍ക്കാര്‍ ബോര്‍ഡ് വെച്ച വാഹനമാണ്.
പോലീസ് ഒരാഴ്ചയോളംഇയ്യാളെ പിന്‍തുടര്‍ന്നാണ് കേസ് തെളിയിച്ചത്. സര്‍ക്കാര്‍ വാഹനം വാട്ടര്‍ അതോറിറ്റിയിലെ താല്കാലിക ജീവനക്കാരന്‍ ഉപയോഗിച്ചതെങ്ങനെയെന്ന കാര്യം സംശയ നിഴലിലാണ്. വാട്ടര്‍ അതേറിറ്റിയുടെ ശമ്പളം വാങ്ങുന്ന പമ്പ് ഓപ്പറേറ്റര്‍ എങ്ങനെയാണ് മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ ഡ്രൈവറാകുന്നത്. സര്‍ക്കാരിന്റെ ശമ്പളം പറ്റികൊണ്ട് പേഴ്‌സണല്‍ സെക്രട്ടറിയുടെ വീട്ടിലെ ജോലിക്കാരനായി മാറുകയായിരുന്നു സന്തോഷ്. എന്നാല്‍ സന്തോഷിനെ പോലെ നിരവധി പേരാണ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിന്റെയും വസ്വകാര്യ ജോലിക്കാരായി തുടരുന്നത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി പോലീസ് കള്ള തെളിവുകളുണ്ടാക്കിയിരിക്കുകയാണെന്നും സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയതെന്നും പൊലീസ് പറയുന്നു. സംഭവം നടന്ന സമയത്തെല്ലം സന്തോഷിന്റെ ഫോണും, സര്‍ക്കാര്‍ കാറും ഇതേ സ്ഥലങ്ങളിലെല്ലാമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
.സന്തോഷ് പോയതായി പറയുന്ന ഇന്നോവ കാര്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിനായി അനുവദിച്ച് നല്‍കിയതാണെന്നുസര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ട്ുണ്ട്. ,
ഇത് കേരള സ്റ്റേറ്റ് ബോര്‍ഡ് വെച്ച കാറാണെന്നുമുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മന്ത്രിയുടെ ഓഫീസിലെ കാറിന്റെ ഗുരുതരമായ ദുരുപയോഗത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. സി സി ടി വി യില്‍ പതിഞ്ഞ കാറിന്റെ നമ്പര്‍ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല .ഇതിനിടെ സംഭവത്തില്‍ ഏറെ ദുരൂഹതകള്‍ ഉയരുകയാണ്. പോലീസ് സന്തോഷിലേയ്ക്ക് എത്തിയത് കാറിനെയും മൊബൈല്‍ ഫോണിനെയും പി്ന്‍തുടര്‍ന്നാണ്. മ്യൂസിയത്ത് ഡോക്ടറെ ആക്രമിച്ച സമയം മറ്റാരെയോ കാറില്‍ കൊണ്ടുവിട്ടിട്ടാണ് സന്തോഷ് എത്തിയതെന്ന് പറയുന്നു. അതു പോലെ കുറവന്‍ കോണത്തെ ആ ഒരു വീടുമാത്രം സന്തോഷ് എന്തുകൊണ്ട് കേന്ദ്രീകരിച്ചു. ഒന്നിലേറെ തവണ ആ വീട്ടിലേയ്ക്ക് മാത്രം എന്തു കൊണ്ട് ഇയ്യാള്‍ എത്തിയെന്നത് ദുരൂഹമായി തുടരുകയാണ്.
https://www.facebook.com/Malayalivartha























