പൂനെയിൽ നിന്ന് സവാളയുമായി പെരുമ്പാവൂരിലെത്തിയ ഷാഫി തനിക്കൊരു സ്ത്രീയെ വേണമെന്ന് ആവശ്യപ്പെട്ടു; ഓർമ്മക്കുറവുള്ള വയോധികയെ ഓമന വീട്ടിൽ എത്തിച്ചു: കത്തിയെടുത്ത് ശരീരമാസകലം പോറി, മെഴുകുതിരി ഉരുക്കി സ്വകാര്യ ഭാഗത്ത് ഒഴിച്ച് പൊളിച്ചു : കത്തിയെടുത്ത് കുത്തി; ചെമ്പറക്കി പീഡനത്തിനിടെയും ഷാഫിയുടെ ആഭിചാര ക്രിയകൾ...

മുഹമ്മദ് ഷാഫി ഉൾപ്പെട്ട ചെമ്പറക്കി പീഡനക്കേസിൽ പ്രത്യേകസംഘം അന്വേഷണം തുടങ്ങുന്നു. കൂട്ടുപ്രതികളായ പങ്കോട് ആശാരിമൂലയിൽ മനോജ് (44), ഇയാളുടെ മാതാവ് ഓമന (62) എന്നിവരുടെ മൊഴി ഉടൻ രേഖപ്പെടുത്തും. ജ്യോത്സ്യനാണെന്ന് പറഞ്ഞാണ് ഷാഫി പരിചയപ്പെട്ടതെന്നും മകന് മദ്യത്തിൽ ആരോ കൈവിഷം നൽകിയിട്ടുണ്ടെന്നും ഇയാൾ ധരിപ്പിച്ചതായും ഓമന അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ഓമനയുടെ വെളിപ്പെടുത്തലിൽ ഷാഫി ഇവിടെ എത്തിയത് ജോത്സ്യൻ ചമഞ്ഞാണെന്ന് വ്യക്തമാണ്. ഇവരുടെ വീട്ടിൽവച്ചാണ് എഴുപത്തഞ്ചുകാരി ക്രൂരപീഡനത്തിന് ഇരയായത്. ഇത് ആഭിചാരക്രിയയുടെ ഭാഗമാണെന്ന് പൊലീസ് സംശയിക്കുന്നു. ഓമനയെയും മകനെയും വിശദമായി ചോദ്യംചെയ്താൽ വ്യക്തത വരുമെന്ന് പ്രത്യേക അന്വേഷണസംഘം പ്രതീക്ഷിക്കുന്നു. 2020ലാണ് ചെമ്പറുക്കി കേസിൽ ഷാഫിയും കൂട്ടാളികളും പിടിയിലായത്.
പൂനെയിൽ നിന്ന് സവാളയുമായി പെരുമ്പാവൂരിലെത്തിയ ഷാഫി തനിക്കൊരു സ്ത്രീയെ വേണമെന്ന് ഓമനയോട് ആവശ്യപ്പെട്ടു. ഇവർ ഓർമ്മക്കുറവുള്ള വയോധികയെ വീട്ടിലെത്തിച്ചു. ഷാഫി ഇവരെ ക്രൂരമായി പീഡിപ്പിച്ചു. ഇതിനിടെ വീട്ടിലെത്തിയ മനോജ് ഷാഫിയെ അടിച്ചോടിച്ചു. വയോധിക മുറിക്കകത്തുകിടക്കുന്നത് കണ്ട് ഇയാൾ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ഇവരുടെ ശരീരമാസകലം വരയുകയും സ്വകാര്യഭാഗത്ത് കുത്തുകയും ചെയ്തു. മുറിയിൽ കത്തിച്ചുവച്ചിരുന്ന മെഴുകുതിരിയെടുത്ത് സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ചു. മനോജ് പോയശേഷം ഓമന കിടക്കവിരിയെടുത്ത് രക്തം തുടച്ചശേഷം വയോധികയെ വീട്ടിൽ എത്തിച്ചു. മെഡിക്കൽ കോളേജിൽനിന്ന് വിവരം ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
മകന് മദ്യത്തിൽ കൈവിഷം നൽകിയതായി ഇവരെ വിശ്വസിപ്പിച്ച് ആഭിചാരകർമ്മം നടത്തിയെന്നും ഇതിന്റെ ഭാഗമായായിട്ടാണ് സ്വകാര്യ ഭാഗങ്ങളിൽ മെഴുകുതിരി ഉരുക്കി പൊള്ളിക്കുകയും ദേഹത്ത് വരിഞ്ഞ് മുറിവേൽപ്പിക്കുകയും ചെയ്തെന്നെല്ലാമാണ് പൊലീസ് സംശയിക്കുന്നത്. ഇരട്ട നരബലിക്കേസിലും സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയത് ഷാഫിയായിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ ഷാഫി ഫെയ്‌സ്ബുക്ക് വഴിയാണ് ഭഗവല്‍സിങ്ങിനെയും ഭാര്യയെയും പരിചയപ്പെട്ടത്.
തുടര്‍ന്നാണ് സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനുമായി നരബലി നടത്താമെന്ന് തീരുമാനിച്ചത്. ഇതിനായി സ്ത്രീകളെ എത്തിച്ചുനല്‍കാമെന്നും ഷാഫി പറഞ്ഞു. പിന്നാലെ ഷാഫി കൊച്ചിയില്‍നിന്ന് ലോട്ടറികച്ചവടക്കാരായ രണ്ട് സ്ത്രീകളെയും പ്രലോഭിപ്പിച്ച് തിരുവല്ലയിലെ ഇലന്തൂരില്‍ എത്തിച്ചു. ദമ്പതിമാരും ഷാഫിയും ചേര്‍ന്നാണ് സ്ത്രീകളെ തലയറുത്ത് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം കഷണങ്ങളാക്കി വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു.
പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് പത്മയെ കൊലപ്പെടുത്തിയത്. പ്ലാസ്റ്റിക് കവറുകൊണ്ട് കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ചു. സ്വകാര്യഭാഗത്ത് കത്തി കയറ്റുകയും തുടർന്ന് കഴുത്തറുക്കുകയുമായിരുന്നു. കൈകാലുകൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടിനുറുക്കി. 56 കഷണങ്ങളാക്കി ബക്കറ്റുകളിലെടുത്ത് വീടിന്റെ പിന്നിൽ കുഴിച്ചിട്ടു. സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു.
അതേ സമയം ഇലന്തൂരിൽ കൊല്ലപ്പെട്ടത് കൊച്ചിയിൽനിന്ന് കാണാതായ ലോട്ടറി വില്പനത്തൊഴിലാളി പദ്മയുടെതാണെന്ന് ഉറപ്പായി. കണ്ടെടുത്ത മാംസഭാഗങ്ങളിൽ ഒന്നിന്റെ ഡി.എൻ.എഫലം ഇത് ഉറപ്പിച്ചു. 55 ശരീര ഭാഗങ്ങളുടെ പരിശോധനാ ഫലംകൂടി പുറത്തുവരാനുണ്ട്. ഈ മാസം പകുതിയോടെ ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹേം വിട്ടുനൽകുന്നത് വൈകുകയാണെന്ന് ആരോപിച്ച് പദ്മയുടെ മകൻ രംഗത്ത് എത്തിയിരുന്നു.
https://www.facebook.com/Malayalivartha























