പിണറായിയുടെ ആപ്പീസ് പൂട്ടാൻ വനിതാ കമ്മീഷൻ... ത്രി മൂർത്തികളെ പൊക്കും! കേന്ദ്രത്തിന്റെ ഒന്നൊന്നര പണി

സ്ത്രീകൾക്കെതിരായ എല്ലാ അക്രമങ്ങളെയും കുറിച്ച് അന്വേഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും വനിതാ കമ്മീഷന് അധികാരമുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും വനിതാ കമ്മീഷനുകൾ പ്രവർത്തിക്കുന്നുണ്ട്. സ്ത്രീകൾക്ക് പരമാവധി നീതി ഉറപ്പാക്കുകയാണ് കമ്മീഷൻ്റെ ലക്ഷ്യം. സ്ത്രീകൾക്കുള്ള ഭരണഘടനാ വ്യവസ്ഥകളും നിയമങ്ങളും പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള അധികാരം കമ്മീഷനുണ്ട്.
സ്ത്രീക്ക് നീതി നിഷേധം ശ്രദ്ധയിൽ പെട്ടാൽ അതിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്മീഷന് അധികാരമുണ്ട്. അതിനാൽ തന്നെ സ്വപനയുടെ പരാതിയിൽ നടപടിയെടുക്കാൻ ദേശീയ വനിതാ കമ്മീഷന് അധികാരമുണ്ട്. അതു തന്നെയാണ് പിണറായിയുടെ പേടി സിപിഎം നേതാക്കൾക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളിൽ ദേശീയ വനിത കമ്മീഷനോട് നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പരാതി നൽകിയതോടെയാണ് ധൃതി പിടിച്ച് കേസെടുക്കാൻ ആലോചിച്ചത്.
സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് നേരത്തെ കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രിയേയും ശോഭ കണ്ടിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലുകൾ ഉൾപ്പെട്ട മാധ്യമ വാർത്തകളും ശോഭ സുരേന്ദ്രൻ വനിതാ കമ്മീഷന് കൈമാറി.ദേശീയ വനിതാ കമ്മീഷൻ അടിയന്തര നടപടി ഉറപ്പ് നൽകിയതായി ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
നേതാക്കൾക്ക് എതിരെ പീഡന കുറ്റം ചുമത്തി കേസെടുക്കണം. കേരളത്തിലെ സ്ത്രീകളെ അധികാരത്തിൽ ഇരിക്കുന്നവർ വേട്ടയാടുന്നു, എത്ര ഉന്നതരായാലും നിയമ നടപടി സ്വീകരിക്കണം. കൊള്ള നടത്തുന്നവരാണ് കേരളത്തിൽ ഭരണത്തിന് നേതൃത്വം നൽകുന്നത് എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു
സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതമല്ലെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ഇ ഡി ആരോപിച്ചു. സ്വർണക്കടത്തിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡിയുടെ ഹർജി നവംബർ മൂന്നിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
എന്നാൽ സ്വപ്ന ഉയർത്തിയ സ്ത്രീ പീഡന ആരോപണങ്ങളിൽ സി പി എമ്മിലും സർക്കാരിലും അമർഷമുണ്ട്. ജനപ്രതിനിധികൾ കുറെ കൂടി ജാഗ്രത പുലർത്തണമെന്ന അഭിപ്രായമാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കുള്ളത്. അതു കൊണ്ടു കൂടിയാണ് ആരോപണ വിധേയരായ നേതാക്കളെ പാർട്ടി സംരക്ഷിക്കാത്തത്. പാർട്ടി സെക്രട്ടറി ഉൾപ്പെടെയുള്ളവർ പാർട്ടി നേതാക്കളെ സംരക്ഷിക്കാൻ തയ്യാറായില്ല.
ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്നാണ് സ്വപ്ന തുറന്നടിച്ചത്. 'ഒരു രാഷ്ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അർഹതയില്ല. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളി. കേറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല.
അതൊന്നും സംഭവിച്ചതായും പറയുന്നില്ല. ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറഞ്ഞു. ലൈംഗിക ചുവയുള്ള മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചു.
സാധാരണ പല സ്ത്രീകളും ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകൾ ദുരുപയോഗം ചെയ്യാനും ബ്ലാക് മെയിൽ ചെയ്യാനും കഴിയുമായിരുന്നു. എന്നാൻ താനത് ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. പറയുന്നത് ശരിയല്ലെന്നാണെങ്കിൽ കടകംപള്ളി തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും അതല്ലെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് സംസാരിക്കാൻ തയ്യാറാകട്ടെയെന്നും സ്വപ്ന വെല്ലുവിളിച്ചു. ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് കടകംപള്ളി വന്നിരുന്നുവെന്നും അവിടെവെച്ചും അപമര്യാദയായി പെരുമാറിയെന്നും സ്വപ്ന ആരോപിച്ചു.
ഹോട്ടൽ ഉദ്ഘാടനത്തിന് ഞാനുമുണ്ടായിരുന്നു. ഹോട്ടലിൽ റൂമെടുക്കാമെന്ന് വരെ അന്ന് കടകംപള്ളി പറഞ്ഞിരുന്നു. കടംകംപള്ളിക്കെതിരെ ആ ഘട്ടത്തിൽ പ്രതികരിച്ചിട്ടുണ്ട്. മര്യാദയോടെ പെരുമാറണമെന്നും പറഞ്ഞിട്ടുണ്ട്. അതിന് ശേഷം എന്നോട് കടകംപള്ളിക്ക് ദേഷ്യമായിരുന്നുവെന്നും സ്വപ്ന പറഞ്ഞു.
മുൻ മന്ത്രിയായ തോമസ് ഐസക്കിനെതിരെയും മുൻ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനെതിരെയും ഗുരുതര ലൈംഗികാരോപണങ്ങളും സ്വപ്ന ഉന്നയിച്ചു. പി.ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടെന്നും തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതായും വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha
























