എതിർപ്പിന് മുന്നിൽ മുട്ടുമടക്കി സർക്കാർ... പിണറായിക്ക് വൻ തിരിച്ചടി... കീഴടങ്ങി സർക്കാർ

പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയിരുന്നു. എന്നാൽ യുവജന സംഘടനകൾ തെരുവിലിറങ്ങിയതോടെ സർക്കാരിന് മുട്ടുമടക്കേണ്ടി വന്നിരിക്കുകയാണ്. തുടർ നടപടികൾ വേണ്ടെന്നാണ് മന്ത്രി സഭ യോഗം തീരുമാനിച്ചത്. പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയതോടെ ഈ മാസം ആരും വിരമിക്കേണ്ട ആവശ്യമില്ല അതുകൊണ്ട് സര്‍ക്കാരിന് സാമ്പത്തിക മേഖലയില്‍ അല്പം ആശ്വസിക്കുകയുമാകാം എന്ന നീക്കമായിരുന്നു. അപ്രഖ്യാപിത നിയമന നിരോധനത്തിനിടയില്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചത് യുവജനങ്ങള്‍ക്ക് മേലുള്ള സര്‍ക്കാരിന്റെ ഇരട്ട പ്രഹരമായി തന്നെയാണ് നോക്കി കണ്ടത്.
ഏറ്റവും വലിയ സ്ഥാപനങ്ങളായ കെഎസ്എഫ്ഇ, ബവ്റിജസ് കോർപറേഷൻ എന്നിവയടക്കം 122 പൊതുമേഖലാ സ്ഥാപനങ്ങളിലും 6 ധനകാര്യ കോർപറേഷനുകളിലുമായി ഒന്നര ലക്ഷത്തോളം ജീവനക്കാരാണുള്ളത്. ചില സ്ഥാപനങ്ങളിൽ ഇപ്പോൾത്തന്നെ വിരമിക്കൽ പ്രായം 60 ആണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം ഏകീകരിക്കുന്നുവെന്ന വാദമുയർത്തിയാണ് വിരമിക്കൽ പ്രായം 60 ആക്കിയത്.
പെൻഷൻ പ്രായം വർധിപ്പിക്കില്ലെന്ന നയപരമായ നിലപാടിൽനിന്നു സർക്കാർ പിന്നോട്ടുപോയതിന്റെ സൂചനയായിട്ടാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഇപ്പോഴെടുത്ത തീരുമാനം വ്യാഖ്യാനിക്കപ്പെട്ടത്. അതിനാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്ത് സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കുമെന്ന അഭ്യൂഹവും ശക്തമായിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്തമായ പെൻഷൻ പ്രായമാണ് ഇപ്പോഴുള്ളത്. റിയാബ് തലവൻ ചെയർമാനായി 2017ൽ രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് ഏപ്രിൽ 22ന് മന്ത്രിസഭായോഗം പരിഗണിച്ചു. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. 122 പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആറു ധനകാര്യ കോർപറേഷനുകൾക്കും ഇതിന്റെ ഗുണം ലഭിക്കും എന്നാണ് വിലയിരുത്തിയിരുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായവർധനയെ എതിർത്ത് ഇടതു യുവജന സംഘടനകളായ ഡിവൈഎഫ്ഐയും എഐവൈഎഫും ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നാളെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ എന്തു ചെയ്യണമെന്ന് അപ്പോൾ പറയും എന്നായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതികരണം.
പൊതുമേഖലാ സ്ഥാപനങ്ങളിലെ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതിനോടു ഡിവൈഎഫ്ഐക്കു വിയോജിപ്പ് ഇല്ലെന്നു സംസ്ഥാന പ്രസിഡന്റ് വി.വസീഫും സെക്രട്ടറി വി.കെ.സനോജും വ്യക്തമാക്കി. എന്നാൽ, അതിന്റെ ഭാഗമായി പെൻഷൻ പ്രായം 60 ആക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ അറിയിച്ചിരുന്നു.
ഇത്രയും അധികം ഉദ്യോഗാർഥികൾ പുറത്തു നിൽക്കുമ്പോൾ പെൻഷൻ പ്രായം കൂട്ടുന്നതു യുവജനവിരുദ്ധ നിലപാടാണ്. ഇത് ഇടതുനയ വ്യതിയാനമായൊന്നും കരുതുന്നില്ലെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. ഇത് ഇടതു നയത്തിൽ നിന്നുള്ള വ്യതിയാനമാണ്. പെൻഷൻ പ്രായവർധനയെ ന്യായീകരിക്കുന്നവർ ചെറുപ്പക്കാരുടെ ദയനീയാവസ്ഥ മനസ്സിലാക്കണം.
നിലവില്‍ പങ്കാളിത്ത പെന്‍ഷന്‍ വാങ്ങുന്നവരുടെയും ഡോക്ടര്‍മാരുടെയും പെന്‍ഷന്‍ പ്രായം അറുപതാണ്. ബാക്കി വരുന്ന രണ്ടര ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം പിണറായി സര്‍ക്കാരിന്റെ കാലത്തു തന്നെ വര്‍ദ്ധിപ്പിക്കാനുള്ള ടെസ്റ്റ് ഡോസ് കൂടിയായിരുന്നു ഇത്. പെൻഷന്‍ പ്രായം വര്‍ദ്ധിപ്പിക്കില്ലെന്ന ഉറപ്പ് യുവജനങ്ങള്‍ക്ക് നല്കിയാണ് ഇടതു മുന്നണി അധികാരത്തിലെത്തിയത്.
എന്നാല്‍ ഇടതു മുന്നണിയുടെ നയങ്ങള്‍ക്ക് തികച്ചും എതിരായ നടപടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൈകൊണ്ടത്. പ്രതിപക്ഷ യുവജന സംഘടനകള്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. യുവാക്കളെ വഞ്ചിക്കുന്ന തീരുമാനമാണിതെന്ന നിലപാടിലാണ് മിക്ക യുവജന സംഘടനകളും രംഗത്തിറങ്ങിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























