‘അവര്‍ എന്നെ കൊല്ലുകയോ ബലാത്സംഗം ചെയ്യുകയോ ആസിഡ് ഒഴിക്കുകയോ ഒക്കെ ചെയ്തേനെ' ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി

മലയാളികൾക്ക് പ്രീയപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്.നടി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വലിയ രീതിയിൽ സമൂഹത്തിൽ ചർച്ചചെയ്യപ്പെടാറുണ്ട്.കഴിഞ്ഞ ദിവസം സയനോര, പാർവതി തിരുവോത്ത്, നിത്യ മേനൻ എന്നിവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.
പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആയ ഫോട്ടോയാണ് മൂവരും പങ്കുവച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. 'ആന്‍ഡ് ദി വണ്ടര്‍ ബിഗിന്‍സ്' എന്നായിരുന്നു പോസ്റ്റുകള്‍ക്ക് നല്‍കിയിരുന്ന ക്യാപ്ഷന്‍.എന്നാൽ ഇപ്പോളിതാ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി പാര്‍വതി തിരുവോത്ത്. ചിലര്‍ തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി താന്‍ ഇത് അനുഭവിക്കുകയാണ്.
പോലീസില്‍ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല – പാര്‍വതി പറഞ്ഞു. ചിന്മയിയുടെ ഷോയിലായിന്നു പാര്‍വതിയുടെ വെളിപ്പെടുത്തൽ.ഇതിനെ കുറിച്ച് തനിക്ക് സംസാരിക്കാന്‍ രണ്ട് വര്‍ഷം മുമ്പ് വരെ സാധിക്കില്ലായിരുന്നു. അത്രത്തോളം ഭയത്തിലാണ് ജീവിച്ചത്. രണ്ട് പുരുഷന്മാര്‍ തന്റെ മേല്‍വിലാസം തേടിപ്പിടിച്ച് വന്ന് താനും അവരും പ്രണയത്തിലാണെന്ന് പറഞ്ഞ് പരത്തുമായിരുന്നു. സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ കാലത്തായിരുന്നു ഇതിനു തുടക്കം. പാര്‍വതി പറഞ്ഞു.
‘അവര്‍ എന്നെ കൊല്ലുകയോ ബലാത്സംഗം ചെയ്യുകയോ ആസിഡ് ഒഴിക്കുകയോ ഒക്കെ ചെയ്തേനെ. എന്റെ ഭാഗ്യത്താല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല. എന്റെ കുടുംബത്തെ കുറിച്ച് മോശം പറയുക. സോഷ്യല്‍ മീഡിയയില്‍ മോശമായി പ്രചരിപ്പിക്കുക. വീട് തേടിയെത്തുക, തുടങ്ങി നിരന്തരം ശല്യം ചെയ്യുന്ന അവസ്ഥയായിരുന്നു’ എന്നാണ് പാര്‍വതി പറയുന്നത്.സോഷ്യല്‍ മീഡിയയില്‍ അവര്‍ പല തരത്തിലുള്ള പ്രചാരണങ്ങളും നടത്തുമായിരുന്നു.
ബ്ലോക്ക് ചെയ്താലും രക്ഷയില്ല. താന്‍ എവിടെ പോകുന്നുവെന്ന് അവര്‍ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യും. താമസ സ്ഥലത്തിന്റെ ഫോട്ടോ അവര്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കിയെന്നും പുറത്തിറങ്ങാന്‍ പേടിയാകുന്ന സാഹചര്യവുമുണ്ടായിരുന്നുവെന്നും – പാർവതി പറയുന്നു.
ഒരാള്‍ ഒരിക്കല്‍ ഒരു പാക്കേജുമായി വന്നു. സെക്യൂരിറ്റിയോട് എന്നെ കാണണമെന്ന് പറഞ്ഞു. ക്യാമറയുടെ മുന്നിലേക്ക് അയാളെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ സെക്യൂരിറ്റിയുമായി അയാള്‍ കയര്‍ത്തു. ആ പാക്കേജ് അവിടെ ഉപേക്ഷിച്ചു പോയി. ഇക്കാര്യം പോലീസില്‍ അറിയിക്കാതിരുന്നത് സെക്യൂരിറ്റി പറഞ്ഞത് കൊണ്ടാണ് – പാര്‍വതി പറഞ്ഞു.അവരുടെ അവകാശങ്ങളെ കുറിച്ചുള്ള ബോധം ഓരോ വ്യക്തിക്കും വേണമെന്ന് പാര്‍വതി പറയുന്നു. ഇത്തരം അനുഭവങ്ങളുണ്ടായാല്‍ പോലീസില്‍ പരാതിപ്പെടണം. ഇത്തരം വ്യക്തികളെ തടയുന്നതിന് നമ്മുടെ ഭാഗത്ത് നിന്ന് ചെറിയ ശ്രമങ്ങളുണ്ടാകണം. അതിന്റെ ഭാഗമാണ് പോലീസില്‍ പരാതിപ്പെടല്‍ – പാര്‍വതി ചൂണ്ടിക്കാട്ടി.
പുഴു എന്ന ചിത്രമാണ് പാർവതിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മമ്മൂട്ടി നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് രത്തീനയാണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഒടിടിയില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. തങ്കലാൻ എന്ന വിക്രം ചിത്രമാണ് പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. വിക്രത്തിന്‍റെ കരിയറിലെ 61-ാം ചിത്രം കൂടിയാണിത്. ധനുഷ് നായകനായി എത്തിയ 'തിരുചിത്രമ്പലം' എന്ന ചിത്രത്തിലാണ് നിത്യ മേനന്‍റേതായി അടുത്തിടെ റിലീസ് ചെയ്തത്. മിത്രൻ ജവഹര്‍ ആണ് സംവിധാനം. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha





















