ക്യാമ്പസിൽ തീവ്രസ്വഭാവമുള്ള സംഘടന സജീവമാക്കാൻ ശ്രമം; റാഗിംഗ് മാത്രമല്ല അലൻ ഷുഹൈബ് നടത്തിയത് ; വീണ്ടും ചോദ്യം ചെയ്തേക്കും

പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ റാഗിംഗ് നടത്തി എന്നാണ് കോളേജ് പ്രിൻസിപ്പൽ ഷീന ഷുക്കൂരിന്റെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആളാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. എന്നാൽ തനിക്കെതിരായ റാഗിംഗ് പരാതി കെട്ടിച്ചമച്ചതാണെന്നാണ് അലൻ്റെ ആരോപണം. നേരത്തെ താൻ സാക്ഷിയായ റാഗിംഗ് പരാതി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അലൻ ആരോപിച്ചിരുന്നു.
അലൻ ഷുഹൈബ് പഠിക്കുന്നതു കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസിലാണ് . റാഗിംഗ് പരാതിയിൽ കോളേജിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയത്. അലൻ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പാലയാട് ക്യാമ്പസ്സിൽ തീവ്രവാദ സംഘടനയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് എസ്എഫ്ഐയുടെ ജില്ലാ സെക്രട്ടറി വൈഷ്ണവിന്റെ ആരോപണം. പന്തീരാങ്കാവ് കേസിലെ മറ്റൊരു പ്രതിയായ ത്വാഹ ഫസൽ നിരന്തരം ക്യാമ്പസിൽ എത്താറുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പാലയാട് ക്യാമ്പസിലെ നാലാം വർഷ എൽഎൽബി വിദ്യാർത്ഥിയാണ് അലൻ ഷുഹൈബ്.
അതേസമയം തനിക്കെതിരായ റാഗിംഗ് പരാതി കെട്ടിച്ചമച്ചതാണെന്നാണ് അലൻ്റെ ആരോപണം. നേരത്തെ താൻ സാക്ഷിയായ റാഗിംഗ് പരാതി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അലൻ ആരോപിച്ചിരുന്നു. മർദ്ദിച്ചെന്ന പരാതിയിൽ അലനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. അലൻ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പാലയാട് ക്യാമ്പസ്സിൽ തീവ്രവാദ സംഘടനയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം.
കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസിലെ ഒന്നാം വർഷ എൽഎൽബി വിദ്യാർത്ഥിയായ അഥിൻ്റെ നേതൃത്വത്തിൽ എസ് എഫ് ഐ പ്രവർത്തകർ രണ്ടാം വർഷ വിദ്യാർത്ഥിയായ ബദ്രുദീനെ മർദ്ദിച്ചുവെന്നാരോപിച്ചാണ് പ്രശ്നങ്ങളുടെ തുടക്കം. മർദ്ദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അലൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥി കൂട്ടായ്മ ക്യാംപസിൽ പ്രതിഷേധിച്ചു. തൊട്ടുപിന്നാലെ അലൻ ഷുഹൈബ്, ബദ്രുദ്ദീൻ , എന്നിവർ മർദ്ദിച്ചു എന്ന് കാണിച്ച് അഥിൻ പൊലീസിൽ പരാതി നൽകി. ഇവർ റാഗ് ചെയ്തുവെന്നാരോപിച്ച് കോളേജ് പ്രിൻസിപ്പലിനും പരാതി നൽകി. തുടർന്ന് അലനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദനത്തിനുള്ള വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
https://www.facebook.com/Malayalivartha





















