നിര്‍ണ്ണായക തെളിവെടുപ്പ് നടക്കേണ്ടത് ഇവിടെ, സീൽ ചെയ്ത ഗ്രീഷ്മയുടെ വീട്ടിൽ അജ്ഞാതൻ, വീടിന് കാവൽ ഏർപ്പെടുതാതിരുന്നത് പോലീസിന്റെ ഗുരുത വീഴ്ച, തെളിവുകള്‍ നഷ്ടപ്പെട്ടാല്‍ കേസിന് തിരിച്ചടി, ശ്രീ നിലയം എന്ന കുറ്റകൃത്യം നടന്ന വീട്ടിൽ സംഭവിച്ചത്...!

പ്രണയക്കുരുക്കിൽ വീഴ്ത്തി യുവതി കൊലപ്പെടുത്തിയ ഷാരോൺ രാജിന്റെ മരണത്തിൽ തുടക്കത്തിൽ അലംഭാവം കാട്ടിയ പാറശാല പോലീസ് വീണ്ടും തെളിവ് നശിപ്പിക്കപെടാനുള്ള ഗുരുതര വീഴ്ച്ചയ്ക്ക് വഴിയൊരുക്കി കൊടുത്തിരിക്കുകയാണ്. പാറശ്ശാല ഷാരോണ്‍ കൊലക്കേസിലെ മുഖ്യ പ്രതി ഗ്രീഷ്മയുടെ രാമവര്‍മ്മന്‍ ചിറയിലെ വീടിന്റെ പൂട്ട് പൊളിച്ച് ആരോ കയറിയെന്ന് സംശയം ബലപ്പെടുകയാണ്.
സീൽ ചെയ്ത ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്. കേസില്‍ നിര്‍ണ്ണായക തെളിവെടുപ്പ് നടക്കേണ്ടത് ഇവിടെയാണ്.ീൽ ചെയ്ത വീടിന് കാവല്‍ ഏര്‍പ്പെടുത്താത്തത് പോലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് ആരോപണം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. തെളിവുകള്‍ നഷ്ടപ്പെട്ടാല്‍ കേസില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് നിയമവിദഗ്ദ്ധരും പറയുന്നത്. ഇന്ന് രാവിലെയാണ് വീടിന്റെ പൂട്ട് പൊളിച്ചത് ശ്രദ്ധയില്‍പ്പെടുന്നത്.
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഉള്‍പ്പെട്ട രാമവർമൻചിറ പുപ്പള്ളികോണത്താണ് ശ്രീ നിലയം എന്ന കുറ്റകൃത്യം നടന്ന ഗ്രീഷ്മയുടെ വീട്. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരുമായി തെളിവെടുപ്പു നടത്തിയ ശേഷം പൊലീസ് സീൽ ചെയ്ത വീടിന്റെ പൂട്ടാണ് പൊളിച്ചത്.
ഗ്രീഷ്മയുമായി തെളിവെടുപ്പ് നടത്താനിരിക്കെ,പൂട്ട് പൊളിച്ച് വീടിനുള്ളിൽ അജ്ഞാതനായ വ്യക്തി കയറിയത് നിർണായകമായ തെളിവുകൾ നശിപ്പിക്കാനാണോ എന്ന സംശയിക്കേണ്ടിയിരിക്കുന്നു.കാരണം ഈ കേസിൽ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അലംഭാവമാണ് പ്രതിയിലേക്കെത്താൻ തുടക്കത്തിൽ വൈകിയത്.
തമിഴ്‌നാട് പോലീസും പാറശ്ശാല പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗ്രീഷ്മയുടെ വീട്ടിലേക്ക് പോകും. സംഭവത്തില്‍ പളുകല്‍ പോലീസ് സ്റ്റേഷനില്‍ കേരള പോലീസ് പരാതി നല്‍കും. വിഷം സൂക്ഷിച്ചിരുന്ന ഷെഡ്ഡിലും വിഷക്കുപ്പി ഉപേക്ഷിച്ച വീട്ടിനുപുറകിലെ റബ്ബര്‍ തോട്ടത്തിലുമെത്തിച്ച് ഗ്രീഷ്മയെ തെളിവെടുപ്പ് നടത്താനിരിക്കെയാണ് ഇത്തരത്തിലൊരും അപ്രതീക്ഷിത സംഭവം.
മോഷണശ്രമമാണോ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്തെല്ലാം സാധനങ്ങള്‍ നഷ്ടപ്പെട്ടെന്നു പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മയുടെ സഹോദരന്‍ നിര്‍മല്‍ കുമാറിനെയും വീട്ടിനു പുറകുവശത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും പോലീസ് സംഘം വീടിനുള്ളില്‍ പ്രവേശിച്ചിരുന്നില്ല.
വീടിനുള്ളില്‍ ഉണ്ടായിരുന്ന സാധനങ്ങളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നില്ല.അതിനാൽ വീടിനു കാവല്‍ ഏര്‍പ്പെടുത്താത്തത് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഗുരുതര വീഴ്ച്ചയായി വേണം കണക്കാക്കാൻ. അതേസമയം കേസില്‍ പോലീസ് വീണ്ടും നിയമോപദേശം തേടും. പോലീസ് മേധാവിയാണ് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടുന്നത്.
കഴിഞ്ഞ ദിവസം ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ നല്‍കിയ നിയമോപദേശത്തില്‍ തമിഴ്നാട് പോലീസ് അന്വേഷിക്കുന്നതാണ് കൂടുതല്‍ അനുയോജ്യമെന്നു പറഞ്ഞിരുന്നു. എന്നാല്‍, കേരള പോലീസ് അന്വേഷിക്കന്നതിനു നിയമതടസ്സമില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റപത്രം കോടതിയില്‍ പ്രതിഭാഗം ചോദ്യംചെയ്യാനുള്ള സാധ്യതയുമുണ്ട്. ഇതേത്തുടര്‍ന്നാണ് വീണ്ടും നിയമോപദേശം തേടാന്‍ തീരുമാനിച്ചത്.
കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട ഭൂരിഭാഗം കാര്യങ്ങളും നടന്നത് തമിഴ്നാട്ടിലെ പളുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. ഷാരോണ്‍ മരിച്ചത് മെഡിക്കല്‍ കോളേജില്‍വച്ചാണെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് പാറശ്ശാല പോലീസ് സ്റ്റേഷനിലാണ്. ഇത് പ്രതിഭാഗം ചോദ്യംചെയ്താല്‍ വിചാരണയെ ബാധിക്കാമെന്നാണ് ആശങ്ക. ഷാരോണിന്റെ ബന്ധുക്കളുടെ ആവശ്യം കേസ് കേരള പോലീസ് തന്നെ അന്വേഷിക്കണമെന്നാണ്. ഇതിനുള്ള നടപടികള്‍ സ്വീകരിക്കുെമന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനല്‍കിയിരുന്നു.
https://www.facebook.com/Malayalivartha



























