സർക്കാരിന്റ ഓർഡിനൻസ് ഗവർണറുടെ കോർട്ടിൽ; ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ നീക്കാനുള്ള ഓർഡിനൻസിൽ ഗവർണറുടെ ഒപ്പ് കിട്ടാൻ രാജ്ഭവനിലേക്ക് അയച്ചു; ഗവർണറുടെ തുടർ നടപടി എന്തായിരിക്കുമെന്ന് ഉറ്റുനോക്കി സർക്കാർ

ആശങ്കൾക്കും ആശയ കുഴപ്പങ്ങൾക്കും വിരാമമിട്ട് സർക്കാരിന്റ ഓർഡിനൻസ് രാജ്ഭവനിൽ എത്തിയിരിക്കുകയാണ് . പന്ത് ഗവർണറുടെ കോർട്ടിൽ എത്തിയിരിക്കുകയാണ്. ഈ വിഷയത്തിൽ ഗവർണറുടെ തുടർ നടപടി എന്തായിരിക്കും എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ നീക്കാനുള്ള ഓർഡിനൻസിൽ ഗവർണറുടെ ഒപ്പ് കിട്ടാനാണ് അത് രാജ്ഭവനിലേക്ക് സർക്കാർ അയച്ചിരിക്കുന്നത് .
കഴിഞ്ഞ ദിവസം അയക്കും എന്നു പറഞ്ഞിരുന്നെങ്കിലും അയച്ചില്ലായിരുന്നു . മന്ത്രിമാരുടെ ഒപ്പ് കിട്ടാത്തതിനാലാണ് കഴിഞ്ഞ ദിവസം അയക്കാത്തത് എന്നായിരുന്നു അറിയിച്ചത്. എന്നാൽ ഇപ്പോൾ ഓർഡിനൻസ് ഗവർണറുടെ ഇടത്തേക്ക് അയച്ചിരിക്കുകയാണ് സർക്കാർ . ഗവർണർ ഓർഡിനസിൽ ഒപ്പിട്ടില്ലെങ്കിൽ നിയമ പോരിലേക്ക് കടക്കാനൊരുങ്ങുകയാണ് സർക്കാർ . ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചാൽ കോടതിയെ സർക്കാർ സമീപിക്കും ഗവർണർ പറഞ്ഞിരിക്കുന്നത് ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്നാണ്.
എന്നാൽ രാഷ്ട്രപതിക്ക് അയക്കാൻ തക്ക കാരണം ഒന്നും ഓർഡിനസിൽ ഇല്ലെന്നെന്നാണ് സർക്കാർ വാദം . മാത്രമല്ല ഗവർണർ ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാലും നിയമസഭയിൽ കൊണ്ട് വരാനാകുമെന്ന് നിയമോപദേശം സർക്കാരിന് കിട്ടിയിട്ടുണ്ട്. എന്തായാലും ഓർഡനൻസിൽ എന്ത് നടപടിയാണ് ഗവർണർ എടുക്കാൻ ഒരുങ്ങുന്നത് എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം.
അതേസമയം സർവകലാശാല ചാന്‍സലറായ ഗവർണറെ പുറത്താക്കാൻ ഓർഡിനൻസ് കൊണ്ട് വന്ന സർക്കാറിന്റെ തീരുമാനത്തിൽ ഗവർണർ പ്രതികരിച്ചിരുന്നു. എന്തിനാണ് ചാൻസലറെ മാറ്റുന്നുവെന്നത് സർക്കാർ നേരിട്ട് ബോധ്യപ്പെടുത്തണമെന്ന് ഗവർണർ ആരാഞ്ഞു . മാത്രമല്ല നിർണായകമായ മറ്റൊരു കാര്യം വിസി നിയമനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഒരു അധികാരവുമില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. യുജിസി മാനദണ്ഡങ്ങള്‍ സംസ്ഥാന നിയമത്തിന് മുകളിലാണെന്നും ഗവർണർ പറഞ്ഞു.
https://www.facebook.com/Malayalivartha
























