Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..


കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..

'അഞ്ചു വർഷത്തിനകം ഇവരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിൽ പോകും, നമ്മുടെ എൻജിനീയറിങ് കോളേജുകൾ പൂട്ടുന്നത് പോലെ എയ്‌ഡഡ്‌ കോളേജുകൾ പൂട്ടേണ്ടി വരും. ഈ വിഷയം സർക്കാർ വേണ്ടത്ര ശ്രദ്ധിച്ചാലും ഇല്ലെങ്കിലും കമ്പോളം ശരിയായി ശ്രദ്ധിക്കുന്നുണ്ട്. എഡ്യൂക്കേഷണൽ കൺസൾട്ടൻസികൾ കൂണ് പോലെ മുളക്കുന്നു, ഇംഗ്ളീഷും ജർമ്മനും പഠിപ്പിക്കാനുള്ള സ്ഥാപനങ്ങൾ ഗ്രാമങ്ങളിൽ പോലും വരുന്നു...' മുരളി തുമ്മാരുകുടി കുറിക്കുന്നു

13 NOVEMBER 2022 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..

ഏഷ്യയിലെ പ്രമുഖ ഇന്റർവെൻഷണൽ പൾമണോളജി കോൺഫറൻസ് കൊച്ചിയിൽ...

കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?

രാഹുൽ മാങ്കൂട്ടത്തിനെ വിളിച്ച് സംസാരിച്ചു; രാഹുൽ തന്നോട് പറഞ്ഞത് ഒരൊറ്റ കാര്യം; ഉറപ്പ് നൽകിയതായി പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി

മൊണാലിസയുടെ വിവാഹം നിയമക്കുരുക്കിൽ; പ്രായത്തെച്ചൊല്ലി തർക്കം, മധ്യപ്രദേശ് കമ്മീഷൻ കേരളത്തിൽ തെളിവെടുത്തു...

കേരളത്തിലെ വിദ്യാർഥികളിൽ പ്ലസ് റ്റു തലം തൊട്ട് ഉന്നത വിദ്യാഭ്യാസത്തിനെന്ന പേരിൽ വിദേശത്തേക്ക് പോകുന്ന ഒരു ട്രെൻഡ് തുടങ്ങിയിരിക്കുകയാണ്. ഇനി അതൊരു പ്രവാഹം ആകാൻ പോവുകയാണ് എന്നാണ് മുരളി തുമ്മാരുകുടി കുറിക്കുന്നത്. പലവിധത്തിലുള്ള മാറ്റങ്ങൾ വിദേശത്ത് സംഭവിക്കാറുണ്ട് എങ്കിലും അതൊന്നും കേരളം അറിയുന്നില്ല. അത് അറിയിക്കാൻ ആരും മുതിരുന്നില്ല.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഇഞ്ചിക്കൃഷിയും വിദേശ പഠനവും

കേരളത്തിലെ വിദ്യാർഥികളിൽ പ്ലസ് റ്റു തലം തൊട്ട് ഉന്നത വിദ്യാഭ്യാസത്തിനെന്ന പേരിൽ വിദേശത്തേക്ക് പോകുന്ന ഒരു ട്രെൻഡ് തുടങ്ങിയിട്ടുണ്ടല്ലോ. ഇനി അതൊരു പ്രവാഹം ആകാൻ പോവുകയാണ്. അഞ്ചു വർഷത്തിനകം ഇവരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിൽ പോകും, നമ്മുടെ എൻജിനീയറിങ് കോളേജുകൾ പൂട്ടുന്നത് പോലെ എയ്‌ഡഡ്‌ കോളേജുകൾ പൂട്ടേണ്ടി വരും. ഈ വിഷയം സർക്കാർ വേണ്ടത്ര ശ്രദ്ധിച്ചാലും ഇല്ലെങ്കിലും കമ്പോളം ശരിയായി ശ്രദ്ധിക്കുന്നുണ്ട്. എഡ്യൂക്കേഷണൽ കൺസൾട്ടൻസികൾ കൂണ് പോലെ മുളക്കുന്നു, ഇംഗ്ളീഷും ജർമ്മനും പഠിപ്പിക്കാനുള്ള സ്ഥാപനങ്ങൾ ഗ്രാമങ്ങളിൽ പോലും വരുന്നു.

നല്ല കാര്യമാണ്. മനോരമയും മാതൃഭൂമിയും ഈ വിഷയം ശ്രദ്ധിച്ച് അതിനെ പറ്റി ഒരു പരമ്പര തന്നെ എഴുതുന്നുണ്ട്. അതും നല്ല കാര്യം. പ്രവാസം മലയാളിക്ക് പുത്തരിയല്ല. ഇപ്പോൾ തന്നെ ഇരുപത് ലക്ഷത്തിലേറെ മലയാളികൾ പുറത്തുണ്ട്, കൂടുതലും ഗൾഫിൽ. പക്ഷെ ഇത്തവണ പുറത്തേക്ക് പോകുന്ന കുട്ടികളുടെ ലക്‌ഷ്യം ഗൾഫ് അല്ല, മറിച്ച് തൊഴിൽ അവസരങ്ങൾ ഉള്ള, കുടിയേറി സ്ഥിര താമസം ആക്കാൻ അനുവാദം ഉള്ള സാമ്പത്തികമായ നല്ല നിലവാരമുള്ള രാജ്യങ്ങൾ ആണ്. അതും നല്ല കാര്യം തന്നെയാണ്.

പിന്നെന്താണ് പ്രശ്നം. പ്രശ്നം ഇതാണ്. പഠിക്കാൻ പോകുന്ന സ്ഥലങ്ങളിൽ സാമ്പത്തിക സ്ഥിരത ഉണ്ടെന്നും അവിടെ തൊഴിൽ അവസരങ്ങൾ ഉണ്ടെന്നും തൊഴിൽ ലഭിച്ചാൽ സ്ഥിരതാമസം ആക്കാനുള്ള നിയമ പരിരക്ഷ ഉണ്ടെന്നും ഉള്ള വിശ്വാസത്തിലാണ് സ്ഥലം വിറ്റും ബാങ്ക് ലോൺ എടുത്തും കുട്ടികൾ നാട് വിടുന്നത്. കുട്ടികൾ തിരിച്ചു വരില്ലെന്നും ചിലവാക്കിയ പണം പലിശയോടെ തിരിച്ചടക്കാൻ ഉള്ള സാമ്പത്തികസ്ഥിതി അവർക്ക് ഉണ്ടാകും എന്നുമുള്ള വിശ്വാസത്തിലാണ് മാതാപിതാക്കൾ അവരുടെ പെൻഷൻ പണം മുതൽ താമസിക്കുന്ന വീട് വരെ ജാമ്യത്തിലാക്കി കുട്ടികളെ കയറ്റി വിടുന്നത്.

പക്ഷെ വിദേശ രാജ്യങ്ങളിലെ സ്ഥിതി സ്ഥിരം മാറുകയാണ്. ലോകത്ത് മൊത്തമായുണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങൾ മാത്രമല്ല ഓരോ രാജ്യത്തേയും പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങൾ അവിടുത്തെ സമ്പദ് വ്യവസ്ഥയെ മാറ്റുന്നു, തൊഴിൽ അവസരങ്ങൾ കൂടുന്നു (അല്ലെങ്കിൽ കുറയുന്നു), അവിടുത്തെ കറൻസിയുടെ വില കൂടുന്നു (അല്ലെങ്കിൽ കുറയുന്നു), അവിടുത്തെ കുടിയേറ്റ നിയമങ്ങൾ കർക്കശമാകുന്നു (അല്ലെങ്കിൽ കൂടുതൽ ഇളവുള്ളതാകുന്നു). ഇതൊക്കെ നമ്മുടെ കുട്ടികളുടെ സാധ്യതകളെ ബാധിക്കുന്നു. അത് നാട്ടിലെ മാതാപിതാക്കളുടെ സാമ്പത്തിക കണക്കുകൂട്ടലുകളെ ബാധിക്കുന്നു.

പക്ഷെ പ്രശ്നം എന്തെന്ന് വച്ചാൽ മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയ മാറ്റങ്ങളെ പറ്റി അത് സാമ്പത്തിക കാര്യങ്ങളെ എങ്ങനെ ബാധിക്കുന്നു, കുടിയേറ്റ നിയമത്തിൽ ഏതു മാറ്റങ്ങൾ ഉണ്ടാക്കുന്നു എന്നൊന്നും എളുപ്പത്തിൽ അറിയാനുള്ള ഒരു സംവിധാനം ഇപ്പോൾ നാട്ടിൽ ഇല്ല. യു കെ യിൽ അടുത്തയിടെ നടന്ന രാഷ്ട്രീയ മാറ്റങ്ങൾ അവിടുത്തെ അവസരങ്ങളെ എങ്ങനെ ബാധിക്കും? അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ് അമേരിക്കയിലെ കുടിയേറ്റ നിയമങ്ങളെ എങ്ങനെ ബാധിക്കും? ഉക്രൈൻ യുദ്ധത്തിന്റെ സ്ഥിതി എണ്ണ വിലയെ എവിടെ എത്തിക്കും?, അത് യൂറോപ്യൻ യൂണിയനിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്ത്?

ഇതൊന്നും നമ്മുടെ പത്രങ്ങൾ കൈകാര്യം ചെയ്യാറില്ല. സത്യത്തിൽ കേരളത്തിനപ്പുറമുള്ള വിഷയങ്ങളെ പറ്റി നമ്മുടെ മാധ്യമങ്ങൾക്ക് വലിയ ധാരണയില്ല. കേരളത്തിലെ നിസ്സാര വിഷയങ്ങളെ പെരുപ്പിച്ച് ഇവിടുള്ളവരെക്കൊണ്ട് പരസ്പരം ഗോ ഗ്വാ വിളിച്ചാണ് ഇവിടെ മാധ്യമ വ്യവസായം കൊഴുക്കുന്നത്. വായനക്കാരുടെ അറിവ് കൂട്ടുന്ന, ആഗോളമായ ഒരു പെർസ്‌പെക്ടീവ് നൽകുന്ന അപൂർവ്വം പരിപാടികളേ നമുക്കുള്ളൂ. ഇതൊരു കുഴപ്പമാണ്. പണ്ടൊരിക്കൽ ഞാൻ ഇഞ്ചിക്കൃഷിയുടെ കാര്യം പറഞ്ഞിരുന്നു. ഒരു വർഷം ഇഞ്ചിയുടെ വില കൂടിയാൽ അടുത്ത വർഷം നമ്മുടെ ആളുകൾ ബാങ്ക് ലോൺ എടുത്ത് കൂട്ടമായി ഇഞ്ചി കൃഷി ചെയ്യും. ചിലപ്പോൾ ലാഭം ആകും, ചിലപ്പോൾ ഇഞ്ചി വില കുറയും .

ഇഞ്ചിയുടെ വില നിശ്ചയിക്കപ്പെടുന്നത് നേപ്പാളിലെ ഭൂകമ്പം മുതൽ വിയറ്റ്നാമിലെ വെള്ളപ്പൊക്കം വരെ, കാലാവസ്ഥ വ്യതിയാനം മുതൽ എൽ നിനോ വരെയുള്ള കാര്യങ്ങൾ കൊണ്ടായിരിക്കും. ഇതൊന്നും നമ്മുടെ കർഷകരെ അറിയിക്കാൻ നമുക്ക് ഒരു സംവിധാനം ഇല്ല. ഇതറിയാതെ കഴിഞ്ഞ വർഷത്തെ വിലയും അടുത്ത വീട്ടിലെ ആളുടെ രീതിയും കണ്ടു നമ്മുടെ കർഷകർ വിളയിറക്കുന്നു , വിളക്ക് വിലയില്ലാതെ വരുന്നു, ബാങ്ക് ലോൺ അടക്കാൻ പറ്റാതെ വരുന്നു, കർഷക ആത്മഹത്യകൾ ഉണ്ടാകുന്നു. ഇതൊക്കെ കാലാകാലം ഉണ്ടായിട്ടും കർഷകർക്ക് നിർദ്ദേശമോ മുന്നറിയിപ്പോ നല്കാൻ നമുക്ക് ഒരു സംവിധാനം ഇല്ല.

വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിലും കാര്യങ്ങൾ ആ വഴിക്കാണ് പോകുന്നത്. ഇഞ്ചിയുടെ കാര്യത്തിൽ ഒരു സീസൺ മുന്നിൽ കണ്ടാൽ മതി. ഒരു വർഷത്തിൽ താഴെ. വിദ്യാഭ്യാസത്തിൽ അങ്ങനെയല്ല. യു കെ യിലെ മാസ്റ്റേഴ്സിന് ഒരു വർഷം മുതൽ കാനഡയിലെ സർട്ടിഫിക്കറ്റിന് രണ്ടു വർഷം വരെ, അമേരിക്കയിലെ ഡിഗ്രി പഠനം ആണെങ്കിൽ നാലു വർഷം മുന്നേ കാണാനുള്ള സംവിധാനം വേണം. പക്ഷെ തൽക്കാലം നമുക്ക് അത് ഇല്ല. ബാങ്ക് ലോൺ ഡിഫോൾട്ട്, ആത്മഹത്യകൾ ഇതൊക്കെ പ്രതീക്ഷിക്കണം. വിദേശത്തെ മാറിവരുന്ന നിയമങ്ങളും ട്രെൻഡുകളും ഒക്കെ നമ്മുടെ കുട്ടികളെയും മാതാപിതാക്കളെയും ബാങ്ക്കാരേയും അറിയിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലോ നോർക്കയോ ഒക്കെ ഒരു വെബ്‌സൈറ്റ് തുടങ്ങണം.

മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞരമ്പ് മുറിക്കാന്‍ വേറെ പണിയില്ലേ ; കൈയിലെ കെട്ടിന്റെ കാരണം വ്യക്തമാക്കി അനുമോള്‍  (1 hour ago)

ആറന്മുളയില്‍ വീണയെ വിറപ്പിച്ച് അബിന്‍ വര്‍ക്കി  (3 hours ago)

അനുഷ്ഠാനകലകളുടെ വർക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (3 hours ago)

ഏഷ്യയിലെ പ്രമുഖ ഇന്റർവെൻഷണൽ പൾമണോളജി കോൺഫറൻസ് കൊച്ചിയിൽ...  (3 hours ago)

IRGC മുതിർന്ന നാവികകമാൻഡറെയും തീർത്തു  (3 hours ago)

മലയാളി നഴ്സിനെ പ്രശംസിച്ച് രാഹുൽ ഗാന്ധി  (3 hours ago)

കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?  (3 hours ago)

പരാജയം മുന്നിൽ കണ്ട് നേമത്ത് മൂന്നാം കിട തറ രാഷ്ടിയമാണ് ശിവൻ കുട്ടി പയറ്റുന്നത്; രാജീവ് കുമാർ സിപിഎമ്മിൻ്റെ അപരാനാണാ വിമതനാണോയെന്ന് വി ശിവൻ കുട്ടി വ്യക്തമാക്കണമെന്ന് ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ ക  (3 hours ago)

ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ  (4 hours ago)

കേരളത്തിൽ കടുത്ത ചൂട് തുടരുന്നു; വൈകുന്നേരത്തോടെ ഇടിയോടുകൂടിയ വേനൽമഴയ്ക്ക് സാധ്യത...  (4 hours ago)

സ്ഥിതിഗതികള്‍ അതിഭയാനകം  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിനെ വിളിച്ച് സംസാരിച്ചു; രാഹുൽ തന്നോട് പറഞ്ഞത് ഒരൊറ്റ കാര്യം; ഉറപ്പ് നൽകിയതായി പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി  (4 hours ago)

മൊണാലിസയുടെ വിവാഹം നിയമക്കുരുക്കിൽ; പ്രായത്തെച്ചൊല്ലി തർക്കം, മധ്യപ്രദേശ് കമ്മീഷൻ കേരളത്തിൽ തെളിവെടുത്തു...  (5 hours ago)

കോൺഗ്രസുകാരൻ എന്ന് പറയുന്നത് തന്നെ അഭിമാനാണ്; പാർട്ടിയുടെ മോശം സമയത്ത് പാർട്ടിക്കൊപ്പം നിന്ന ആളാണ് താൻ; മുൻഗാമികൾ തുടങ്ങി വച്ച നല്ല കാര്യങ്ങൾ നടപ്പിലാക്കുമെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാര  (5 hours ago)

കൃഷ്ണപിള്ള സ്മാരകം തകർക്കൽ:  (6 hours ago)

Malayali Vartha Recommends