ശിശുദിനം ആഘോഷമാക്കാനൊരുങ്ങി .... ആഘോഷങ്ങള്‍ ഏറെ ഇഷ്ടപ്പെടുമ്പോഴും കുട്ടികളാണ് സമൂഹത്തിന്റെ കരുത്തെന്ന് വിശ്വസിച്ചിരുന്ന വ്യക്തിയാണ് നെഹ്‌റു..... വിവിധ സ്ഥാപനങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ചുള്ള പരിപാടികളും മത്സരങ്ങളും നടക്കും

ശിശുദിനം ആഘോഷമാക്കാനൊരുങ്ങി .... ഇന്ന് നവംബര്‍ 14 , ശിശുദിനം. ശിശുദിനം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരുടെയും മനസില്‍ തെളിയുന്ന മുഖം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെയാണ്.
കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14നാണ് ശിശുദിനമായി ആചരിക്കുന്നത്. ആധുനിക ഇന്ത്യയുടെ ശില്‍പിയായാണ് രാജ്യം നെഹ്‌റുവിനെ ആദരിക്കുന്നത്.
1889 നവംബര്‍ 14 ന് അലഹബാദില്‍ ജനിച്ച ഹെവാസ് പ്രശസ്ത അഭിഭാഷകന്‍ ശ്രീ. മോത്തിലാല്‍ നെഹ്രുവിന്റെയും ശ്രീമതി സ്വരൂപ് റാണി നെഹ്രുവിന്റെയും മകനായിരുന്നു. രാജ്യം നവംബര്‍ 14നാണ് ശിശുദിനം ആഘോഷിക്കുന്നതെങ്കിലും അന്തര്‍ ദേശീയ തലത്തില്‍ ശിശുദിനം ആചരിക്കുന്നത് നവംബര്‍ 20നാണ്.
കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും അടുപ്പവും മൂലം പ്രസിദ്ധമാണ്. ഇതോടെയാണ് ചാച്ചാജി എന്ന ഓമനപ്പേരില്‍ അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയത്. തൊപ്പിയും നീണ്ട ജുബ്ബായും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള നെഹ്‌റു കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് എന്നും ആഗ്രഹിച്ചത്.
ആഘോഷങ്ങള്‍ ഏറെ ഇഷ്ടപ്പെടുമ്പോഴും കുട്ടികളാണ് സമൂഹത്തിന്റെ കരുത്തെന്ന് വിശ്വസിച്ചിരുന്ന വ്യക്തി കൂടിയാണ് നെഹ്‌റു.
എന്തിനാണ് ശിശുദിനം ആചരിക്കുന്നത്?
കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധേ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിവസമാണ് ശിശുദിനം. രാജ്യത്തെ കുട്ടികള്‍ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രധാനം ചെയ്യുന്നുണ്ട്.
നാളത്തെ ഇന്ത്യ എങ്ങിനെയായിരിക്കണമെന്ന് വളരെ മുമ്പേ തന്നെ സ്വപ്നം കണ്ട പ്രഥമ പ്രധാനമന്ത്രി. അതിലുപരി, ഇന്നത്തെ കുട്ടികളാണ് നാളത്തെ രാഷ്ട്ര ശില്‍പികളെന്ന് ഉറച്ചു വിശ്വസിച്ച ഭരണാധികാരി. കുട്ടികളുടെ സ്വന്തം ചാച്ചാജി. സ്വന്തം ജന്മദിനാഘോഷത്തിന് പകരം ആ ദിവസം കുട്ടികള്‍ക്കായി നീക്കി വച്ചപ്പോഴും ജവഹര്‍ലാല്‍ നെഹ്രു സ്വപ്നം കണ്ടതും അതുതന്നെ. 1889 നവംബര്‍ 14നാണ് അദ്ദേഹം ജനിച്ചത്. ചാച്ചാജി എന്ന ഓമനപ്പേരിനാല്‍ നെഹ്റു എന്നും ഓര്‍മ്മിക്കപ്പെടുന്നു.
പൂക്കളെ സ്‌നേഹിച്ചിരുന്ന ചാച്ചാജിയുടെ ഓര്‍മയ്ക്കായി കുരുന്നുകള്‍ ശിശുദിനത്തില്‍ കൈമാറുന്നു . ദിനാചരണത്തിലുപരി, വിശ്വ മാനവികതയിലേക്ക് കുഞ്ഞുങ്ങളെ കൈ പിടിച്ചുയര്‍ത്തണമെന്ന സന്ദേശം അദ്ദേഹം മുന്നോട്ട്വച്ചു.
കുട്ടികളെ ഒരുപാടിഷ്ടപ്പെട്ടിരുന്ന നെഹ്രു, നാളെയുടെ വാഗ്ദാനങ്ങള്‍ക്കായി ഒരുപാട് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി. ഗ്രാമങ്ങള്‍തോറും വിദ്യാലയം. ഉന്നത വിദ്യാഭ്യാസത്തിനുളള സൗകര്യങ്ങള്‍. കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് നികത്താന്‍ സൗജന്യ ഭക്ഷണം. അങ്ങിനെ നീളുന്നു പട്ടിക.
കരുതലോടെ പ്രവര്‍ത്തിച്ച് ലോകത്തിന്റെ വിശാലത കുരുന്നുകള്‍ക്കായി ചാച്ചാജി തുറന്നിട്ടു. കുട്ടികളുമായി നിരന്തരം ഇടപെട്ട നെഹ്രു, ഇന്ത്യയെ കണ്ടെത്താനുളള കരുത്ത് അവരിലേക്കെത്തിക്കുകയായിരുന്നു. വീണ്ടും ഇതേ ഓര്‍മ്മകളിലേക്കെത്തുന്പോള്‍ നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ലെന്ന അന്തരീക്ഷവും നിലനില്‍ക്കുന്നു
ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവില്‍ അലയുന്നവരും, കുടുംബം പോറ്റാന്‍ അപകടം പിടിച്ച ജോലിടെയുക്കുന്നവരും,വിദ്യാഭ്യാസം അവകാശമാണെന്നറിയാത്തവരും ഒക്കെയുണ്ട് നമ്മുടെ കൊച്ചുകൂട്ടുകാര്‍ക്കിടയില്‍. പലവിധ ചൂഷണത്തില്‍പ്പെടുന്നവരും ബലിയാടുകളാകുന്നവരും വേറെ. ഇത്തരം കാഴ്ചകള്‍ ഇനിയാവര്‍ക്കാതിരിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന സന്ദേശം കൂടി ശിശുദിനം ഓര്‍മ്മിപ്പിക്കുന്നു.
അതേസമയം ശിശുദിനം കുട്ടികളുടെ ആഘോഷമാണ്. രാജ്യത്തിന്റെ എല്ലാ കോണുകളിലും ഈ ദിവസം ആഘോഷിക്കപ്പെടുന്നുണ്ട്. വിവിധ സ്ഥാപനങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ചുള്ള പരിപാടികളും മത്സരങ്ങളും നടക്കും. കുരുന്ന് മനസുകളെ സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ പഠിപ്പിക്കുകയാണ് ഈ ആഘോഷങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.ആഘോഷങ്ങളില്‍ പല തരത്തിലുള്ള മത്സരങ്ങളും
ശിശുദിനം കുട്ടികളുടെ ആഘോഷമായത് കൊണ്ട് തന്നെ അവര്‍ക്കായുള്ള മത്സരങ്ങളാണ് അന്നേ ദിവസം നടത്തപ്പെടുക. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ വായനശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പലതരത്തിലുള്ള മത്സരങ്ങള്‍ നടക്കുക. ക്വിസ് മത്സരങ്ങള്‍, ശിശുദിന പോസ്റ്റര്‍ തയ്യാറാക്കല്‍, ചിത്രരചന, പ്രസംഗം, രാജ്യത്തെക്കുറിച്ചും ചാച്ചാജിയെക്കുറിച്ചുള്ള അറിവുകള്‍ പങ്ക് വെക്കല്‍ എന്നീ കാര്യങ്ങളിലാകും ആ ദിവസം കുട്ടികള്‍ സമയം ചെലവഴിക്കുക.
1964ല്‍ നെഹ്റുവിന്റെ മരണശേഷമാണ് ഇന്ത്യയില്‍ നവംബര്‍ 14 ശിശുദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇതിനും മുമ്പ് പല രാജ്യങ്ങളിലും നവംബര്‍ 20 ശിശുദിനമായി ആഘോഷിക്കാറുണ്ട്. ഐക്യരാഷ്ട്ര സഭ ആഗോള ശിശുദിനമായി ആഘോഷിക്കുന്നതും നവംബര്‍ 20 ആണ്.
"
https://www.facebook.com/Malayalivartha


























