ഒരു നാട്ടിലെ പ്രൈവറ്റ് ബസ്... അതിൽ സ്ഥിരമായി ഉയാത്ര ചെയുന്ന നിരവധി പേർ കുട്ടത്തിൽ രണ്ടുപേരെ പെട്ടന് ഒരു ദിവസം കാണാതായി ...ആനിവേശിച്ചു ചെന്നപ്പോഴാണ് സ്ഥിരമായി വളരെ സന്തോഷത്തോടെ യാത്ര ചെയുന്ന അവരുടെ അവസ്ഥയെ കുറിച്ച അറിയുന്നത്..... പറഞ്ഞു വരുന്നത് തൊടുപുഴ-തോപ്രാംകുടി റൂട്ടിൽ സർവീസ് നടത്തുന്ന 'ബ്ലൂഹിൽ' ബസിലെ ജീവനക്കാരും അവരുടെ പ്രവർത്തനങ്ങളെ കുറിച്ചുമാണ്...

ബസിലെന്നും കാണുന്ന വയോധിക ദമ്പതിമാരെ തുടർച്ചയായി രണ്ട് ദിവസം കാണാതായതോടെയാണ് ബസിലെ ഡ്രൈവറായ ജയൻ തോമസും കണ്ടക്ടർ റിൻസ് ജോണും അവരുടെ വീടിലേയ്ക് ചെല്ലുന്നത്.
അപ്പോഴാണ് ദമ്പതിമാരുടെ ദൈന്യത നിറഞ്ഞ ജീവിതം സഹയാത്രികർപോലും അറിയുന്നത്. ഇരുവരും അർബുദരോഗ ബാധിതരാണ്. വയോധികന് രോഗം മൂർച്ഛിച്ചതോടെയാണ് സ്ഥിരം യാത്ര മുടങ്ങിയത്. സഹായിക്കാൻ മറ്റാരുമില്ലാത്ത ഇവർക്ക് ചികിത്സയ്‌ക്ക് സാമ്പത്തിക സഹായം നൽകാനുള്ള ചുമതല
ഏറ്റെടുത്തിരിക്കുകയാണ് ബസിലെ ഡ്രൈവറായ ജയൻ തോമസും കണ്ടക്ടർ റിൻസ് ജോണും
ദമ്പതിമാരെ സഹായിക്കണമെന്ന ആവശ്യം ഇവർ ബസ്സുടമയെ അറിയിച്ചപ്പോൾ എല്ലാ പിന്തുണയും നൽകി. അടുത്ത ദിവസം ബസിലെ സ്ഥിരം യാത്രക്കാരോട് കാര്യം പറഞ്ഞപ്പോൾ അവരും സഹായിക്കാൻ തയ്യാറായി. ബസിൽ കയറുന്ന എല്ലാ യാത്രക്കാരേയും ഇതിൽ പങ്കാളികളാക്കാനും തീരുമാനിച്ചു. സഹായിക്കാനുള്ള തങ്ങളുടെ തീരുമാനം അറിയിച്ചപ്പോൾ ദമ്പതിമാർ ആദ്യമത് നിഷേധിച്ചു. എന്നാൽ ഇരുവരുടേയും പേരോ മറ്റ് വിവരങ്ങളോ പരസ്യപ്പെടുത്താതെ തന്നെ ബസ് ജീവനക്കാർ തങ്ങളുടെ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു.തൊടുപുഴയിലെ ഒരു സ്വാകാര്യ സ്ഥാപനത്തിൽ ഇപ്പോഴും ആ 'അമ്മ ജോലിചെയ്ക്കുയാണ്.ജോലിക്ക് എന്തിനാ അമ്മെയ് പോഗുണത്തെ ന്ന ചോദ്യത്തിന് എന്തെങ്കിലുഉമൊക്കെ വരുമാനോം ലഭികുമലോ മകളെ എന്നായിരുന്നു ആ അമ്മയുടെ ചോദ്യം.
എന്തായാലും ബസിന്റെ ഉടമ ഒരു കാര്യമാണ് തീരുമാനിച്ച ഇനി ഉള്ള ഒരു യാത്രയ്ക്കും ഈ ദമ്പതികളുടെ കൈൽ ഇന്നും പണം വാങ്ങില്ല. പ്രൈവറ്റ് സ്റ്റാൻഡിൽ ബസിന്റെ ട്രിപ്പ് അവസാനിക്കുമെങ്കിലും, യാത്രക്കാരിയെ ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിലെത്തിക്കാനായി രണ്ട് കിലോമീറ്ററോളം അധികവും ബസ് സഞ്ചരിക്കുന്നുമുണ്ട്.
ഈ വാർത്ത കേരളത്തിൽ നിന്നുള്ളതാണോ ഏന് പോലും അത്ഭുതത്തോടെ ചോദികുണ്ടേ..
ഇനി ഒരു കാത്തിരിപാണ് നവംബർ 20 വരെ ലഭിക്കുന്ന പണം ഒരുമിച്ച് ദമ്പതിമാർക്ക് കൈമാറുന്ന ദിവസതിനായിയുള്ള കാത്തിരിപ്പ്.ഒരു പക്ഷേ കണ്ടിട്ടും കാണാതെ പോകമായിരുന്ന ഈ ജീവനുകളെ ചേർത്തുപിടിക്കാൻ കാണിച്ച ഈ മനസുകൾക്കെ ഒരു ബിഗ് സല്യൂട്ട്.നവംബർ 20 വരെ ലഭിക്കുന്ന പണം ഒരുമിച്ച് ദമ്പതിമാർക്ക് കൈമാറാനാണ് തീരുമാനം. തുടർച്ചയായി കീമോതെറാപ്പി ചെയ്തതിനാൽ ഭർത്താവിന് യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയായി.
https://www.facebook.com/Malayalivartha



























