ധഗൂഢാലോചനയെ കുറിച്ചു മുന്‍കൂട്ടി അറിയില്ലായിരുന്നു; ശ്രീലങ്കന്‍ പൗരനായ ഭര്‍ത്താവ് മുരുകനെ തനിക്കൊപ്പം ഇന്ത്യയില്‍ തങ്ങാന്‍ അനുവദിക്കണം; തന്റെ ആഗ്രഹം തുറന്നടിച്ച് നളിനി മുരുകന്‍

രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യ പ്രതികളിലൊരാളായ നളിനി മുരുകന്‍ ജയിൽ മോചിതയായിരിക്കുകയാണ്. ഇപ്പോൾ ഇതാ നളിനി ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. രാജീവ് ഗാന്ധി വധത്തില്‍ അതീവ ദുഃഖമുണ്ടെന്ന് നളിനി മുരുകന്‍ പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു നളിനി ഇന്നലെ ജയില്‍ മോചിതയായത്. വധഗൂഢാലോചനയെ കുറിച്ചു മുന്‍കൂട്ടി അറിയില്ലായിരുന്നു. ശ്രീലങ്കന്‍ പൗരനാണ് നളിനിയുടെ ഭര്‍ത്താവ് മുരുകൻ. അദ്ദേഹത്തിനെ തനിക്കൊപ്പം ഇന്ത്യയില്‍ തങ്ങാന്‍ അനുവദിക്കണമെന്നാണ് നളിനിയുടെ മറ്റൊരു ആവശ്യം.
രാജീവ് ഗാന്ധിയെ വധിക്കാനായി ശ്രീപെരുംപുത്തൂരിലെത്തിയ ചാവേര്‍ സംഘത്തില്‍ ജീവനോടെ അവശേഷിക്കുന്ന ഏക വ്യക്തിയാണ് നളിനി. 30 വര്‍ഷത്തിലേറെ നീണ്ട തടവു കഴിഞ്ഞു പുറത്തിറങ്ങി. അപ്പോൾ ഒറ്റ ആഗ്രഹമേയുള്ളൂ നളിനിക്ക്. ഇനിയെങ്കിലും കുടുംബത്തോടെ ഇന്ത്യയില്‍ ജീവിക്കണം എന്നാണ് ആഗ്രഹം. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലേക്കാണ് ശ്രീലങ്കക്കാരനായ ഭര്‍ത്താവ് മുരുകനെ മാറ്റിയിരിക്കുന്നത്.
അയാളെ അങ്ങോട്ട് തിരിച്ചയയ്ക്കരുതെന്നും നളിനി ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു . ലണ്ടനില്‍ ഡോക്ടറായ മകള്‍ ഹരിത്രയും തന്നെ അങ്ങോട്ടു ക്ഷണിക്കുന്നുണ്ടെന്നും നളിനി പറഞ്ഞു. യാത്രയ്‌ക്കായി പാസ്പോര്‍ട്ട്–വീസ നടപടികള്‍ തുടങ്ങിയിരിക്കുകയാണ്. അവസരം കിട്ടിയാല്‍ ഗാന്ധി കുടുംബത്തെ കാണുവാനിരിക്കുകയാണ്. അതിനുള്ള സാധ്യത കുറവാണന്നും നളിനി വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























