ആചാര സംരക്ഷണത്തിന് മുന്നിട്ടിറങ്ങി ജി. സുധാകരൻ... മറ്റ് സഖാക്കൾക്ക് ചങ്കിടിപ്പ്! ആലപ്പുഴയിൽ അടുത്ത വിപ്ലവം

ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ച അദ്ദേഹം 50 വയസ് കഴിഞ്ഞ സ്ത്രീകളേ ശബരിമലയിൽ കയറാവൂ എന്ന വാദം അംഗീകരിക്കണമെന്ന് പറഞ്ഞിരുന്നു. ഇത് വാർത്തയായി വന്നതിന് പിന്നാലെയാണ് സുധാകരന്റെ വിശദീകരണം. 50 വയസിന് മുകളിലുള്ളവർക്ക് ശബരിമലയിൽ പോകാൻ നിലവിൽ അനുമതി ഇല്ല. അത് എല്ലാവരും ബഹുമാനിച്ച് അംഗീകരിച്ച് പോരുന്ന കാര്യമാണെന്നും സുധാകരൻ പറഞ്ഞു.
2006-ലെ വിഎസ് സര്‍ക്കാരില്‍ ഞാന്‍ ദേവസ്വം മന്ത്രിയായിരുന്നു. അന്ന് എല്ലാവരോടുമായി ആലോചിച്ച് പുതിയ ദേവസ്വ നിയമം കൊണ്ടുവന്നു. ആ ചട്ടം രാജ്യത്ത് പുതിയൊരു നിയമം കൊണ്ടുവന്നപ്പോഴും മാറ്റിയില്ല. സ്ത്രീയെ വെച്ചപ്പോള്‍ അവരുടെ വയസ് 60 ആക്കി. മലബാര്‍ ദേവസ്വം ബോര്‍ഡില്‍ രണ്ടു സ്ത്രീകള്‍ക്കാണ് ജോലി കൊടുത്തത്. അതും 60 ആണ്. അവിടെ പ്രായവ്യത്യാസമില്ലാതെ മിക്ക ക്ഷേത്രങ്ങളിലും കയറാമെന്നും സുധാകരന്‍ പറഞ്ഞു.
ഹിന്ദു പുരോഹിതർ കല്യാണത്തിനും മറ്റു പൊതു ചടങ്ങുകളിലും അടിവസ്ത്രം ധരിച്ച് പങ്കെടുക്കണമെന്ന് പറഞ്ഞത് ചിലർ വിവാദമാക്കുകയും തന്നെ അധിക്ഷേപിക്കുകയും ചെയ്തു. ക്രിസ്ത്യൻ മുസ്ലീം പുരോഹിതർ എത്തുന്നത് പാദം കാണാത്ത വിധം വസ്ത്രം ധരിച്ചാണെത്തുന്നത്. നല്ല ലക്ഷ്യത്തോടെ പറഞ്ഞാലും കളിയാക്കാനാണ് ചിലർക്ക് താത്പര്യമെന്ന് ജി. സുധാകരൻ പറഞ്ഞു.
ലോകത്ത് ജ്ഞാനവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനിൽക്കുന്നിടത്തോളം ജ്യോതിഷത്തിനും പ്രസക്തിയുണ്ട്. ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ചു മുന്നോട്ട് പോകണമെന്നും ജി. സുധാകരൻ പരിപാടി ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ജന്മസമയത്തെ ഗ്രഹനില അന്ധവിശ്വാസമായി തള്ളികളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഒരു ജീവി പിറന്ന് വീഴുമ്പോള്‍ ആ സമയത്തെ സോളാര്‍ സിസ്റ്റം അത് ഈ വ്യക്തിയെ സ്വാധീനിക്കുമെന്നാണ് അവര്‍ പറയുന്നത്. സ്വാധീനിക്കില്ലാ എന്ന് എനിക്ക് പറയാന്‍ പറ്റുമോ.. അവര്‍ പറഞ്ഞത് അന്ധവിശ്വാസമൊന്നും അല്ല. പ്രപഞ്ചത്തിന്റെ ചലനം ജനിച്ചുവീഴുന്ന കുഞ്ഞിനെ സ്വാധീനിക്കുമെന്ന് അവര്‍ പറയുന്നു. അതിനെ അന്ധവിശ്വാസമായി തള്ളാന്‍ പറ്റില്ല', സുധാകരന്‍ വ്യക്തമാക്കി.
രാഷ്ട്രീയമൊരു കലയാണെന്നും അതറിയാതെ കുറേപ്പേർ രാവിലെ വെള്ളമുണ്ടും ഷർട്ടും ധരിച്ച് സെന്റും പൂശി ഇറങ്ങിയിരിക്കുകയാണ്. ഇവിടെയിപ്പോൾ കോൺഗ്രസുകാരെയും കമ്മ്യൂണിസ്റ്റുകളെയും തിരിച്ചറിയാൻ പറ്റാതായതായും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകളിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ലെന്നതാണ് പ്രശ്നമെന്നും സുധാകരൻ പറഞ്ഞു. ഒരു ജ്യോതിഷിയും നരബലി നടത്തിയിട്ടില്ലെന്നും നരബലി നടത്തുന്നത് രാഷ്ട്രീയക്കാരുടെ കുപ്പായമിട്ടവരാണെന്നും അദ്ദേഹം പറയുന്നു. ഇത്തരക്കാർ കേരളത്തിൽ കൂടിവരികയാണെന്നും ജി. സുധാകരൻ പറഞ്ഞതായി റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha


























