മോദിയെ നേരിൽ കണ്ട് സോപ്പിട്ട് പിണറായി... കേന്ദ്രമന്ത്രി ഗെറ്റൗട്ടടിച്ചു! കെ റെയിൽ ചുരുട്ടിക്കൂട്ടിയതിങ്ങനെ....

സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കണ്ടു. പ്രധാനമന്ത്രിയെ കണ്ട് കേരളത്തിലെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് ഡൽഹിയിലെ ബി ജെ പി കേന്ദ്രങ്ങൾ പറഞ്ഞു. പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടെന്നാണ് ബി ജെ പി നേതാക്കൾ പറഞ്ഞത്. മുഖ്യമന്ത്രി മടങ്ങിയ ശേഷം പ്രധാനമന്ത്രി റയിൽവേ മന്ത്രിയെ വിളിച്ചു വരുത്തി പദ്ധതിയുടെ സാധ്യതകൾ ചർച്ച ചെയ്തു.
തീർത്തും പ്രതികൂലമായ സമീപനമാണ് റയിൽവേ മന്ത്രിയുടെ ഭാഗത്ത് നിന്നുള്ളത്.പ്രധാനമന്ത്രി ഇടപെട്ടാൽ പോലും തീരാത്ത വിഷയങ്ങളാണ് ഇതിലുള്ളത്. സ്വാധീനത്തിൻ്റെ പേരുപറഞ്ഞ് പദ്ധതി നേടികൊണ്ടുപോകാനാണ് കേരളം ശ്രമിക്കുന്നതെന്ന് റയിൽ മന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.ഗതിശക്തി പദ്ധതിയുടെ പേര് പറയുന്നത് കേന്ദ്ര സർക്കാരിനെ തെറ്റിദ്ധരിപ്പിക്കാനാണെന്നും റയിൽ മന്ത്രി അറിയിച്ചു. തുടർന്ന് കർണാടകവുമായി ചർച്ച നടത്തിയെങ്കിലും അതും പൊളിഞ്ഞു.
റെയില്‍വേ മന്ത്രിയുമായി സംസാരിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞെന്നുമാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. കൂടിക്കാഴ്ചയ്ക്കുശേഷം റെയില്‍വേമന്ത്രി രാജ്യസഭയില്‍ നിലപാട് വ്യക്തമാക്കി. സില്‍വര്‍ ലൈനിന് ഒരു കാരണവശാലും അനുമതി നല്‍കാനാവില്ലെന്നാണ് മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം വ്യഥാവിലായി.താന്‍ പറഞ്ഞതെല്ലാം പ്രധാനമന്ത്രി കേട്ടിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
താൻ വഴി സി പി എമ്മിനെ നന്നാക്കേണ്ട കാര്യമൊന്നുമില്ലെന്നാണ് പിണറായിയുടെ തീരുമാനം. സമീപകാലത്തായി പിണറായിക്ക് പാർട്ടിയിൽ നിന്നും കിട്ടികൊണ്ടിരിക്കുന്നത് തിരിച്ചടികൾ മാത്രമാണ്.പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കാനുള്ള നീക്കവും പൊളിഞ്ഞു. എം.വി.ഗോവിന്ദനിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ സർക്കാരിന് ലഭിക്കുന്നില്ല.കോടിയേരിയുടെ വിയോഗത്തോടെ പാർട്ടിയും സർക്കാരും രണ്ടായി. പിണറായിക്ക് നിൽക്കകള്ളിയില്ലാതായി. യച്ചൂരിയല്ല ആരു വിചാരിച്ചാലും ഇനി പിണറായി കെ.റയിലുമായി മുന്നോട്ടു പോകില്ല.
സിൽവർ ലൈനിൽ പിണറായിയുടെ പേരു ചീത്തയായെന്ന വസ്തുത മുഖ്യമന്ത്രിയുടെ പി.ആർ.ടീം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. സി പി ഐ ഉൾപ്പെടെയുള്ള കക്ഷികൾ എതിർപ്പിലൂടെ മേനിപിടിപ്പിച്ച പദ്ധതി താൻ നടത്തുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് പിണറായി കരുതുന്നു. ഇതാണ് പി.ആർ.ടീം അദ്ദേഹത്തിന് നൽകിയ ഉപദേശം. അത് അക്ഷരംപ്രതി അനുസരിക്കുകയാണ് അദ്ദേഹം. കെ റയിൽ പദ്ധതി പിണറായിക്ക് സംഭവിച്ച ഒരു അബദ്ധമായിരുന്നു.
വൻകിട പദ്ധതി എന്ന നിലയിൽ കെ റയിൽ അവതരിപ്പിക്കുമ്പോൾ അതിന് കൈയടി കിട്ടുമെന്നാണ് അദ്ദേഹം കരുതിയത്. പദ്ധതിക്ക് ആദ്യഘട്ടത്തിൽ എതിർപ്പുണ്ടായില്ല. എന്നാൽ വൻതോതിൽ സ്ഥലം ഏറ്റെടുക്കുമെന്നായതോടെയാണ് എതിർപ്പുകൾ വർധിച്ചത്. ജനക്കൂട്ടം സർക്കാരിനും സി പി എമ്മിനുമെതിരെ രംഗത്തിറങ്ങി. തൃക്കാക്കരയിൽ തോൽക്കാനുള്ള പ്രധാന കാരണം കെ റയിൽ ആയിരുന്നു. ഇക്കാര്യം ബി ജെ പിയും പ്രതിപക്ഷവും ആദ്യഘട്ടത്തിൽ ചൂണ്ടിക്കാണിച്ചതാണ്.
കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പ്രൊജക്‌ടിന്റെ ഭാഗമായ സെമി ഹൈസ്‌പീഡ് കോറിഡോര്‍ പദ്ധതിയാണ് കെ റെയിൽ എന്ന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ ഒരു സ്‌റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കേരളത്തിന്റെ വികസന ചരിത്രത്തിൽ നാളെ ഏതെങ്കിലുമൊരു തരത്തിൽ അടയാളപ്പെടുത്താൻ പോകുന്ന ബൃഹത്തായൊരു പദ്ധതിയാണ് കെ-റെയിൽ അഥവാ സിൽവർലൈൻ എന്നാണ് സർക്കാർ പറഞ്ഞു നടന്നത്. കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സംയുക്‌തമായി രൂപീകരിച്ച ‘കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍‘ എന്ന കമ്പനിയാണ് കെ റെയില്‍ പദ്ധതിയുടെ നടത്തിപ്പുകാരും, ഉടമസ്‌ഥൻമാരും. പദ്ധതി യാഥാർഥ്യമായാൽ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്ര കേവലം നാല് മണിക്കൂറിനുള്ളിൽ നടത്താമെന്നാണ് സർക്കാർ അവകാശപ്പെട്ടത്.
https://www.facebook.com/Malayalivartha


























