ഗ്രീഷ്മയുടെ ജയിൽ ജീവിതം സൂപ്രണ്ടിന്റെ കണ്മുന്നിൽ ; വാർഡന്മാരുടെ പ്രത്യേക ശ്രദ്ധയും; ഒരേ ജയിലിലെങ്കിലും അമ്മ സിന്ധുവിനോട് സംസാരിക്കാൻ പോലും കഴിയാറില്ല; കൂസലില്ലാതെ ആഹ്ളാദവതിയായി ജയിലിൽ എത്തിയ ഗ്രീഷ്മ ഒരാഴ്ചത്തെ കസ്റ്റഡി കഴിഞ്ഞപ്പോൾ മൂകയായി; 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ ഉറച്ച് കേരള പോലീസും

തിരുവനന്തപുരത്തെ അട്ടകുളങ്ങര വനിത ജയിലിലാണ് ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയും അമ്മ സിന്ധുവും. ഒരേ ജയിലിലാണെങ്കിലും ഗ്രീഷ്മ പത്താം നമ്പർ സെല്ലിലും അമ്മ സിന്ധു ഇരുപത്തിരണ്ടാം നമ്പർ സെല്ലിലാണ് ലോക്കപ്പ് ചെയ്തിരിക്കുന്നത്. ഗ്രീഷ്മ , നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഇരിക്കവെ ലൈസോൽ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതു കൊണ്ട് ജയിലിൽ പാർപ്പിച്ചിരിക്കുന്നത് പ്രത്യേക സുരക്ഷയിലാണ്. അതുകൊണ്ടാണ് സൂപ്രണ്ടന് എപ്പോഴു നേരിട്ടു കാണാവുന്ന പത്താം നമ്പർ സെല്ലിൽ ഗ്രീഷ്മയെ താമസിപ്പിച്ചിരിക്കുന്നതു. വാർഡന്മാരുടെ പ്രത്യേക ശ്രദ്ധയും ഗ്രീഷ്മയ്ക്ക്‌മേലുണ്ട്.
രാവിലെ ആറു മണിക്ക് പ്രഭാത കൃത്യത്തിനായി സെല്ലുകൾ തുറക്കുമ്പോൾ ഗ്രീഷ്മയും സിന്ധുവും ചുരുങ്ങിയ സമയം പരസ്പരം കാണും. എന്നാൽ വാർഡന്മാർ അടുത്ത് തന്നെയുള്ളതിനാൽ സംസാരിക്കാൻ കഴിയാറില്ല. ആദ്യഎം ഒരു കൂസലുമില്ലാതെ തലകുനിക്കാതെയാണ് ഗ്രീഷ്മ ജയിലിൽ എത്തിയത്. വാര്ഡന്മാരും സഹ തടവുകാരും ചോദിച്ചതിനൊക്കെ മണി മണിയായി ഉത്തരവും നൽകി. എന്നാൽ ഒരാഴ്ചത്തെ കസ്റ്റഡി കഴിഞ്ഞ് എത്തിയപ്പോൾ സ്വാഭാവത്തിൽ മാറ്റം വന്നു. ഗ്രീഷ്മ മൂകയായി മാറി. ഇപ്പോഴും അതിൽ മാറ്റം വന്നിട്ടില്ല. ഒറ്റയ്ക്ക് ഇരിക്കാനാണ് ഇഷ്ടം. വന്നപ്പോൾ ചില സഹതടവുകാർ ചങ്ങാത്തത്തിന് മുതിർന്നുവെങ്കിലും ഗ്രീഷ്മ അതിനു നിന്നില്ല. ഒറ്റയ്ക്കരുന്ന് ആഴ്ചപ്പതിപ്പുകളും നോവലുകളും വായനയാണ് ഇപ്പോൾ. ടി വി കാണാൻ അനുവാദം ഉണ്ടെങ്കിലും ഗ്രീഷ്മ പോകാറില്ല.
എന്നാൽ ഗ്രീഷ്മയുടെ അമ്മ തടവുകാരോടു സംസാരക്കുകയും ദുഃഖങ്ങൾ പറയുകയും ചെയ്യുന്നുണ്ട്. ഇവർ മാധ്യമങ്ങളിൽ വന്നത് പോലെയല്ല സംഭവം എന്ന് വരുത്തി തീർക്കാനും ശ്രമിക്കുന്നുണ്ട്. മധുര ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനാണ് ഗ്രീഷ്മയുടെയും മറ്റ് ബന്ധുക്കളുടെയും കേസ് ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിൽ കോടതി കാര്യങ്ങളിൽ സഹായിക്കാൻ ഇദ്ദേഹം നെയ്യാറ്റിൻകര ബാറിലെ ഒരു അഭിഭാഷകനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.ഈ അഭിഭാഷകനിൽ സിന്ധു വളരെയേറെ പ്രതീക്ഷ വയ്ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഉടൻ പുറത്തിറങ്ങുമെന്നും അവർ സഹതടവുകാരോടു പറയുന്നുണ്ട്.
സിന്ധുവും ഗ്രീഷ്മയും റിമാന്റ് പ്രതികൾ ആയതു കൊണ്ടു തന്നെ ജയിലിലെ മറ്റു പണികൾ ഒന്നും ഏൽപ്പിച്ചിട്ടില്ല.ജയിലിൽ നിന്നും നല്കുന്ന മീൻ കറിയും പുളിശ്ശേരിയും ഒക്കെ ഗ്രീഷ്മ ആസ്വദിച്ചു കഴിക്കുന്നുണ്ട്. ഇഷ്ടഭക്ഷണങ്ങളായ ചപ്പാത്തിയും കടലക്കറിയും വിളമ്പുമ്പോൾ രണ്ടാമതും കിട്ടുമെങ്കിൽ വാങ്ങി കഴിക്കാനും മടിയില്ല . ഗ്രീഷ്മയെ കാണാൻ എത്തിയ അച്ഛനോടും അഭിഭാഷകനോടും അധികം സംസാരിച്ചില്ലന്നാണ് അറിയുന്നത്
ഗ്രീഷ്മയെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലയിരുന്നപ്പോൾ തമിഴ്‌നാട്ടിലെ തെളിവെടുപ്പിന് ശേഷം ശേഷം തിരുവനന്തപുരത്തെ തൈയ്ക്കാടുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ച് കന്യാകത്വാ പരിശോധന നടത്തിയിരുന്നു. റൂട്ടീൺ മെഡിക്കൽ ചെക്കപ്പിന്റെ ഭാഗമായി എല്ലാ ദിവസവും ആശുപത്രിയിൽ എത്തിക്കാറുണ്ടായിരുന്നു. അത്തരം പരിശോധനയായിരിക്കുമെന്നാണ് ഗ്രീഷ്മ കരുതിയത്. എന്നാൽ ഗൈനക്കോളജിസ്റ്റ് പരിശോധിച്ച് തുടങ്ങിയപ്പോഴാണ് ഇത് സാധാരണ ഗതിയിലുള്ള മെഡിക്കൽ ചെക്കപ്പ് അല്ല എന്ന് ഗ്രീഷ്മ തിരിച്ചറിഞ്ഞത്.
കസ്റ്റഡി കാലാവധി പൂർത്തിയാക്കി അട്ടകുളങ്ങര വനിത ജയിലിൽ എത്തിയ ശേഷമാണ് അന്വേഷണ സംഘം കന്യാകത്വാ പരിശോധന നടത്തിയതും അടക്കമുള്ള കാര്യങ്ങൾ വീട്ടുകാരെയും അഭിഭാഷകനെയും അറിയിച്ചത്. തൃപ്പരപ്പിലെ ഗോൾഡൺ കാസ്റ്റൽ റിസോർട്ടിൽ ഷാരോണിനൊപ്പം ഗ്രീഷ്മ പോയിട്ടില്ലന്ന് വാദിച്ചാൽ അത് മറികടക്കാനുള്ള തെളിവായാണ് പൊലീസിന്റെ കന്യാകത്വാ പരിശോധനയെ ഗ്രീഷ്മയുടെ അഭിഭാഷകൻ കാണുന്നത്.
ഷാരോൺ രാജിനെ കൊണ്ട് താലികെട്ടിച്ച ശേഷം ഹണിമൂണിന് തൃപ്പരപ്പിലെ ഗോൾഡൻ കാസ്റ്റിൽഹോട്ടലിൽ എത്തുകയായിരുന്നു. വാട്ടർ ഫാളിനോടു ചേർന്ന് ഒരു വർഷം മുൻപ് ഒരു അഭിഭാഷകൻ ആരംഭിച്ച റിസോർട്ടാണ് ഗോൾഡൺ കാസ്റ്റിൽ. ജൂണിലാണ് ഇവിടെ ആദ്യം എത്തിയത്. അന്ന് ഒരു പകൽ ചെലവഴിച്ച് ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങി. ഭാര്യ ഭർത്താക്കന്മാരെ പോലെ എത്തിയതിനാൽ മറ്റു സംശയങ്ങൾ തോന്നിയില്ലെന്നും ഹോട്ടൽ ജീവനക്കാരും മൊഴി നൽകി. ഹോട്ടലിൽ താമസിച്ച ബെഡ് റൂം അടക്കം ഒരു കൂസലും കൂടാതെ ഗ്രീഷ്മ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തിരുന്നു. ഹോട്ടൽ രേഖകളിൽ ഷാരോൺ രാജിന്റെ പേരിലാണ് റൂം എടുത്തിരിക്കുന്നത്. രേഖകൾ പരിശോധിച്ച അന്വേഷണ സംഘം അതിന്റെ പകർപ്പും ശേഖരിച്ചു.
ഇതിനിടയിൽ ഷാരോൺ വധക്കേസ് കേരള പൊലീസ് തന്നെ അന്വേഷണം നടത്തും. കേസ് തമിഴ്നാടിന് കൈമാറില്ല. പബ്ലിക് പ്രോസിക്യൂട്ടറുടെയും എജിയുടെയും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കാൻ തീരുമാനിച്ചത്. കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ശാസ്ത്രീയ തെളിവുകൾ ഇതിനകം ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.
ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്ന രാമവർമ്മൻചിറ തമിഴ്നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് ഷാരോൺ മരിച്ചതെങ്കിലും ഗ്രീഷ്മയുടെ വീട്ടിൽ വച്ചാണ് കഷായം നൽകിയത്. ഷാരോണിന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ പാറശ്ശാല പൊലീസാണ് കേസെടുത്തത്. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ കേസ് തമിഴ്നാട് പൊലീസിന് കൈമാറണമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്ന സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്.
https://www.facebook.com/Malayalivartha
























