നോവലുകളും വായിച്ച് മുഴുകി ഇരിപ്പ്, സഹതടവുകാർ ചങ്ങാത്തത്തിന് മുതിർന്നുവെങ്കിലും പിടി കൊടുത്തില്ല, നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനാൽ ഗ്രീഷ്മയുടെ വാസം ജയിൽ സൂപ്രണ്ടിന് എപ്പോഴും നേരിട്ട് കാണാവുന്ന പത്താം നമ്പർ സെല്ലിൽ, ആസൂത്രിതമായി തന്റെ കാമുകനെ കൊന്ന ഗ്രീഷ്മ ഇപ്പോൾ മിണ്ടാപ്പൂച്ച...!

പാറശ്ശാല ഷാരോൺ കൊലക്കേസ് മുഖ്യ പ്രതി ഗ്രീഷ്മ ഇപ്പോൾ അട്ടക്കുളങ്ങര വനിത ജയിലിലാണ്. പ്രത്യേക സുരക്ഷയൊരുക്കി സദാസമയവും നിരീക്ഷിക്കാർ ചുറ്റും പോലീസുകാരുണ്ട്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഇരിക്കവെ ലൈസോൽ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതു കൊണ്ട് തന്നെ സൂപ്രണ്ടന് എപ്പോഴു നേരിട്ടു കാണാവുന്ന പത്താം നമ്പർ സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. കൂടാതെ വാർഡന്മാരുടെ പ്രത്യേക ശ്രദ്ധ ഗ്രീഷ്മയ്ക്ക്‌മേലുണ്ട്. ആസൂത്രിതമായി തന്റെ കാമുകനെ കൊന്ന ഗ്രീഷ്മയുടെ ജയിൽ ജീവിതം ഇപ്പോൾ ചർച്ചയാകുകയാണ്.
ആരോടും വലിയ ചങ്ങാത്തമൊന്നുമില്ലാതെ ഒറ്റയ്ക്കരുന്ന് മുഴുവൻ സമയവും ആഴ്ചപ്പതിപ്പുകളും നോവലുകളും വായിച്ച് മുഴുകി ഇരിപ്പാണ്. ഗ്രീഷ്മയെ കാണാൻ അഭിഭാഷകനും അച്ഛനും വന്നിരുന്നുവെന്നാണ് അറിയുന്നത്. അവരോടും അധികം സംസാരിച്ചില്ലന്നാണ് വിവരം. ടി വി കാണാൻ അനുവാദം ഉണ്ടെങ്കിലും ഗ്രീഷ്മ പോകാറില്ല. സഹതവുകാർ ചങ്ങാത്തത്തിന് മുതിർന്നുവെങ്കിലും ഗ്രീഷ്മ ആർക്കാർക്കും പിടി കൊടുത്തിട്ടില്ല.
ആദ്യ റിമാൻഡിലും ഗ്രീഷ്മയെ എത്തിച്ചത് അട്ടകുളങ്ങര വനിത ജയിലിൽ തന്നെ ആയിരുന്നു. അന്ന് ഒരു കൂസലുമില്ലാതെ തലകുനിക്കാതെയാണ് ഗ്രീഷ്മ ജയിലിൽ എത്തിയത്. കൂടാത ചോദിക്കുന്നതിനൊക്കൊയും മണി മണി പോല മറുപടിയുണ്ട്. അത് വാർഡന്മാരായാലും സഹ തടവുകാരായാലും. ശരിക്കും ആഹ്ളാദവതിയായി തന്നെയാണ് ആഘട്ടത്തിൽ ജയിലിൽ എല്ലാവരും ഗ്രീ്ഷ്മയെ കണ്ടത്.
എന്നാൽ ഒരാഴ്ചത്തെ കസ്റ്റഡി കഴിഞ്ഞ് എത്തിയപ്പേഴാണ് സ്വാഭാവത്തിൽ മാറ്റം വന്നതും കൂടുതൽ മൂകയായി മാറിയതും. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ ഇരുപത്തിരണ്ടാം നമ്പർ സെല്ലിലാണ് ലോക്കപ്പ് ചെയ്തിരിക്കുന്നത്. രാവിലെ ആറു മണിക്ക് പ്രഭാത കൃത്യത്തിനായി സെല്ലുകൾ തുറക്കുമ്പോൾ ഇരുവരും പരസ്പരം കാണും. വാർഡന്മാർ അടുത്ത് തന്നെയുള്ളതിനാൽ പരസ്പരം സംസാരിക്കാൻ കഴിയാറില്ല.
മാധ്യമങ്ങളിൽ വന്നതല്ല സംഭവമെന്ന് വരുത്താൻ ശ്രമിക്കുന്നു. മധുര ഹൈക്കോടതിയെ അഭിഭാഷകൻ കേസ് കൈകാര്യം ചെയ്യുന്നതു കൊണ്ട് തന്നെ ഉടൻ പുറത്തിറങ്ങുമെന്നും അവർ തടവുകാരോടു പറയുന്നുണ്ട്.ഗ്രീഷ്മയ്ക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കുന്ന തിരക്കിലാണ് അന്വേഷണ സംഘം. ഒരു കാരണവശാലും കേസിൽ നിന്ന് ഊരിപോകാനുള്ള ഇടം കൊടുക്കാതെ ഗ്രീഷ്മയ്ക്കെതിരെ നിർണായക തെളിവുകൾ ശേഖരിക്കുകയാണ്.
കസ്റ്റഡി കാലവധിക്കുള്ളിൽ തന്നെ പരമാവധി തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. കൂടാതെ ഗ്രീഷ്മ പോലും വിചാരിക്കാതെയാണ് കന്യാകത്വ പരിശോധനയ്ക്ക് വിധേയയാകേണ്ടി വന്നത്. ഇതും ഗ്രീഷ്മയ്ക്കുള്ള കുരുക്ക് മുറുക്കാൻ തന്നെയുള്ള നീക്കമായിരുന്നു. ഷാരോണിനൊപ്പം തൃപ്പരപ്പിലെ ഗോൾഡൻ കാസ്റ്റൽ റിസോർട്ടിൽ താമസിച്ചിട്ടില്ലന്ന് വാദിച്ചാൽ അത് പൊളിക്കാനുള്ള അറ്റകൈ പ്രയോഗമായാണ് കന്യാകത്വ പരിശോധന നടത്തിയത് എന്നാണ് സൂചന. പരമാവധി ശിക്ഷ ലഭിക്കാൻ തെളിവുകളുടെ ഒരു നീണ്ടനിര തന്നെയാണ് അന്വേഷണ സംഘം തയ്യാറാക്കുന്നത്.
അതിനാൽ അതീവ രഹസ്യമായാണ് തൈയ്ക്കാട് ആശുപത്രിയിൽ എത്തിച്ച് ഗ്രീഷ്മയെ കന്യാകത്വ പരിശോധനയ്ക്ക് വിധേയമാക്കിയത്. പതിവ് മെഡിക്കൽ പരിശോധനയുടെ ഭാഗമായി എല്ലാ ദിവസവും ആശുപത്രിയിൽ എത്തിക്കാറുണ്ടായിരുന്നു. അത്തരം പരിശോധനയായിരിക്കുമെന്നാണ് ഗ്രീഷ്മ കരുതിയത്. ഗ്രീഷ്മയെ കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടിരുന്ന സമയത്താണ് ഗ്രീഷ്മയെ തമിഴ്‌നാട്ടിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തെ തൈയ്ക്കാടുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചത്. ഇതിന്റെ പരിശോധന ഫലവും പൊലീസിന് കിട്ടിയിട്ടുണ്ട്.
റിസോർട്ടിൽ ഷാരോണിനൊപ്പം താമസിച്ചിട്ടില്ല എന്ന് പറഞ്ഞാൽ ഇതിനെ പൊളിക്കാനാണ് പരിശോധന നടത്തിയതെന്നു വേണം കരുതുവാൻ. ഇക്കാര്യം വീട്ടുകാരെയും അഭിഭാഷകനെയും പോലും ഗ്രീഷ്മയാണ് അറിയിച്ചത്. കേസിൽ നിന്ന് ഊരിപോകാനുള്ള എല്ലാ വാദങ്ങളേയും ശക്തമായ തെളിവുകളിലൂടെ വെട്ടിനിരത്താൻ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീവ്ര ശ്രമം. കേസിൽ 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം നൽകാൻ തയ്യാറെടുത്ത് അന്വേഷണ സംഘം. ഇതിനൊപ്പം മാത്രമേ ഗ്രീഷ്മയുടെ കന്യാകത്വ പരിശോധന ഫലം പുറത്തു വിടൂ എന്നാണ് സൂചന.
https://www.facebook.com/Malayalivartha