രാജ്‌ഭവനിലെത്തുന്ന അതിഥികളോട് നടന്നു വരാൻ പറയുന്നതാണോ മര്യാദ; വേണ്ടി വന്നാൽ വീണ്ടും വാഹനം ആവശ്യപ്പെടും; രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ല; തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

അതിഥികൾക്ക് സഞ്ചരിക്കാൻ വാഹനങ്ങൾ വിട്ടു തരണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട വിഷയം വിവാദമായിരുന്നു. എന്നാലിപ്പോൾ ഇതാ ഈ വിഷയത്തിൽ ന്യായീകരണവുമായി ഗവർണർ രംഗത്ത് വന്നിരിക്കുകയാണ്. രാജ്‌ഭവനിലെത്തുന്ന അതിഥികളോട് നടന്നു വരാൻ പറയുന്നതാണോ മര്യാദ എന്നാണ് ഗവർണർ പൊട്ടിത്തെറിച്ചത്. അതിഥികൾക്ക് സഞ്ചരിക്കാൻ വാഹനം ആവശ്യപ്പെട്ട കാര്യത്തിൽ തെറ്റില്ല.
ആവശ്യം വന്നാൽ വീണ്ടും വാഹനം ആവശ്യപ്പെടുമെന്നും ഗവർണർ തറപ്പിച്ച് പറഞ്ഞിരിക്കുകയാണ്. രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ല. സ്വമേധയാ തെറ്റു തിരുത്തട്ടെ. എല്ലാറ്റിലും ഗവർണർ ഇടപെടുന്നില്ല. സാവകാശം നൽകിയ ശേഷവും നിയമം നടപ്പിലാക്കിയില്ലെങ്കിൽ, ഗവർണറെന്ന നിലയിൽ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
വകുപ്പിലെ വാഹനം വിട്ട് നല്‍കണമെന്നതാണ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് 2021 സെപ്തംബര്‍ 23ന് അയച്ച കത്തിന്റെ ഉള്ളടക്കം. 2021 ഒക്ടോബര്‍ 10 മുതല്‍ 2022 മാര്‍ച്ച് വരെ രാജ്ഭവനില്‍ കൂടുതല്‍ അതിഥികള്‍ എത്തിച്ചേരുന്നതിനാല്‍ വകുപ്പിന് കീഴിലുള്ള ഇന്നോവയടക്കമുള്ള മൂന്ന് വാഹനങ്ങള്‍ ഡ്രൈവര്‍ സഹിതം വിട്ട് നല്‍കണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്.
അതേസമയം ഓർഡിനൻസിന്റെ കാര്യത്തിൽ അദ്ദേഹം നിർണായ പ്രതികരണങ്ങൾ നടത്തി. ഡിസംബർ അഞ്ചിന് ലെജിസ്‌ലേറ്റിവ് സമ്മേളനം ചേരുന്നതിനാൽ, സർവകലാശാല ചാൻസലർ സ്ഥാനത്തു നിന്ന് തന്നെ നീക്കുന്നതിനുള്ള ഓർഡിനൻസിന് പ്രസക്തിയില്ല എന്നദ്ദേഹം വ്യക്തമാക്കി..കോടതികൾ തുടർച്ചയായി ചൂണ്ടിക്കാട്ടി. എന്നാൽ സർവകലാശാലാ നിയമനങ്ങളിൽ ക്രമക്കേടുകൾ തുടരുന്ന സാഹചര്യമാണ്. സാങ്കേതിക സർവകലാശാലയിൽ ചാൻസലർ നിയമിച്ച വിസി സിസ തോമസുമായി ഉദ്യോഗസ്ഥർ സഹകരിക്കാത്തതിന്റെ കാരണം മാദ്ധ്യമങ്ങൾ അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സിസയുടെ യോഗ്യത സംബന്ധിച്ച കേസ് കോടതിയിലാണ്.
https://www.facebook.com/Malayalivartha





















