സ്ലോ പോയിസൺ തന്നു കൊലപ്പെടുത്താൻ ശ്രമിച്ചു; ജ്യൂസിൽ വിഷം കലർത്തുന്നത് താൻ നേരിട്ട് കണ്ടു; 'അയാൾക്കെതിരെ' പരാതിയുമായി സരിത.എസ്; അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്; സരിതയുടെ വീട്ടിലെ കിണറിലെ വെള്ളം ഫോറൻസിക് പരിശോധനയ്‌ക്കായി അയച്ചു
![](https://www.malayalivartha.com/assets/coverphotos/w657/271981_1669272520.jpg)
തന്നെ ചിലർ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണവുമായി സോളാർ കേസ് പ്രതി സരിതാ നായർ രംഗത്ത് വന്നിരുന്നു. ഈ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. സഹായികളായി ഒപ്പമുണ്ടായിരുന്നവർ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് സരിതയുടെ പരാതി. സ്ലോ പോയിസൺ വഴി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. സരിത ഇത്തരത്തിലൊരു പരാതി ഉന്നയിച്ചിരിക്കുന്നത് വിളവൂർക്കൽ സ്വദേശിയായ വിനുവിനും സംഘത്തിനുമെതിരെയാണ്. ഇതിൽ വിനുവിനെ പ്രതിയാക്കി കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നു.
സോളാർ കേസിൽ അറസ്റ്റിലായി പുറത്തിറങ്ങിയതോടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് വിനു. വിനുവിനും സംഘത്തിനുമൊപ്പമാണ് സരിത എപ്പോഴും സഞ്ചരിച്ചിരുന്നത്. ഇതിനിടയ്‌ക്ക് തനിക്ക് വിഷം നൽകി എന്നാണ് സരിതയുടെ ആരോപണം . ജനുവരിയിൽ വിനു ജ്യൂസിൽ വിഷം കലർത്തുന്നത് താൻ നേരിട്ട് കണ്ടുവെന്നും സരിത പറയുന്നു. ഇതോടെ സഹായികളെ ഒഴിവാക്കിയതായും സരിത ആരോപിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.
വിഷം അകത്തു ചെന്നപ്പോൾ ആരോഗ്യപ്രശ്‌നങ്ങൾ ഒത്തിരി നേരിട്ടു. കാലുകളുടെ ചലനശേഷി നഷ്ടമായി എന്നൊക്കെയാണ് സരിത പരാതിയിൽ ആരോപിച്ചിരിക്കുന്നത് . സരിത പരാതി നൽകിയത് ഒക്ടോബറിലാണ് . ആ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്. അന്വേഷണ സംഘം വിനുവിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു . സരിതയുടെ വീട്ടിലെ കിണറിലെ വെള്ളം ഫോറൻസിക് പരിശോധനയ്‌ക്കായി അയക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha