Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...


നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...

താരിഖ് അന്‍വര്‍ ഇന്നെത്തും... ലോകകപ്പ് ആവേശത്തിനിടെ കോണ്‍ഗ്രസില്‍ നടക്കുന്ന കേരളകപ്പും ആവേശമായി; മലബാറിനെ ഇളക്കി മറിച്ചതിന് പിന്നാലെ ശശി തരൂരിന് തലസ്ഥാനത്തും വന്‍ സ്വീകാര്യത; ഗോളടിക്കാനാകാതെ കുറ്റം പറഞ്ഞ് ചെന്നിത്തലയും സതീശനും

25 NOVEMBER 2022 09:23 AM IST
മലയാളി വാര്‍ത്ത

ലോകകപ്പ് ആവേശത്തിലാണ് മലയാളികള്‍. അതിനിടെയാണ് സ്ഥിരം ഡല്‍ഹിയിലുള്ള ശശി തരൂര്‍ മലബാറില്‍ വന്നിറങ്ങിയത്. ഒരു സെമിനാറില്‍ പങ്കെടുത്ത് ആരാരുമറിയാതെ തരൂര്‍ ഡല്‍ഹിക്ക് വിട്ടേനെ. എന്നാല്‍ അതിനെ കോണ്‍ഗ്രസിന്റെ കേരള കപ്പ് ആക്കി മാറ്റുകയായിരുന്നു. രമേശ് ചെന്നിത്തലയും വിഡി സതീശനും കെസി വേണുഗോപാലും ഉള്‍പ്പെട്ട ത്രിമെന്‍ ആര്‍മി തകരുന്ന കാഴ്ചയാണ് കണ്ടത്.

മലബാറിന് തലസ്ഥാന നഗരിയില്‍ വന്‍ സ്വീകരണമാണ് തരൂരിന് ലഭിക്കുന്നത്. പ്രവര്‍ത്തകര്‍ ജാഥയായി എത്തി തരൂരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. പരിപാടിയില്‍ കെ.എസ്. ശബരീനാഥന്‍, പാലോട് രവി, എന്‍ ശക്തന്‍, ആര്‍.എസ്.പിയുടെ സംസ്ഥാന സെക്രട്ടറി എ അസീസ് തുടങ്ങിയ നേതാക്കളുടെ വന്‍നിരയും ഉണ്ടായിരുന്നു.

അതേസമയം മുന്നണി ഘടകകക്ഷികള്‍ ആശങ്ക വ്യക്തമാക്കുകയും എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്നു കേരളത്തിലെത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ അന്തരീക്ഷം അല്‍പം മയപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും ശശി തരൂരിനെയും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ബന്ധപ്പെട്ടു. മഞ്ഞുരുക്കാനും ശ്രമിച്ചു.

ഇതിന്റെ ഭാഗമായാണു ചെന്നിത്തല ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തി പാര്‍ട്ടിയാണു മുഖ്യമെന്ന് ഓര്‍മിപ്പിച്ചത്. പക്ഷം പിടിക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധ വച്ചു. തരൂരിന്റെ പര്യടനത്തിനു മാധ്യമങ്ങള്‍ നല്‍കിയ അമിത പ്രാധാന്യമാണു വിവാദത്തിലേക്കു നയിച്ചതെന്ന് ആരോപിച്ച് ഒഴിയാനാണു പുറമേ നേതാക്കള്‍ ശ്രമിക്കുന്നത്. എന്നാല്‍ തരൂരിന്റെ പര്യടനം അത്ര നിഷ്‌കളങ്കമായിരുന്നെന്നു പാര്‍ട്ടിയിലെ പ്രബലവിഭാഗം വിശ്വസിക്കുന്നില്ല. എന്നാല്‍ പാര്‍ട്ടിയോ, പാര്‍ട്ടിയോട് അടുത്തു നില്‍ക്കുന്നവരോ നടത്തിയ പരിപാടികളില്‍ തരൂര്‍ പങ്കെടുത്തതു വിഭാഗീയ പ്രവര്‍ത്തനമായി കരുതാനുമാകില്ല.

തരൂരിന്റെ സന്ദര്‍ശനം പ്രത്യേക ഉദ്ദേശ്യത്തോടെ പര്യടന പരിപാടിയാക്കി മാറ്റിയതിനു പിന്നിലെ ആസൂത്രണത്തെയാണു വിഭാഗീയ പ്രവര്‍ത്തനമായി നേതൃത്വം കാണുന്നത്. കെ.മുരളീധരന്റെ 'മന്ത്രിക്കുപ്പായം' പരാമര്‍ശം ഇതിനു മറ്റൊരു മാനം നല്‍കുകയും ചെയ്തു. എന്തായാലും തല്‍ക്കാലം വെടിനിര്‍ത്തല്‍ എന്ന സൂചനകളാണു ലഭിക്കുന്നത്. മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിനെ ഇപ്പോള്‍ നയിക്കുന്നവരെക്കുറിച്ചു തങ്ങള്‍ക്കു പരാതിയില്ലെന്നാണ് ആര്‍എസ്പി നേതാവ് എ.എ.അസീസ് പ്രതികരിച്ചത്.

ഇപ്പോള്‍ ആരും മുഖ്യമന്ത്രിക്കുപ്പായം തയ്പിക്കേണ്ട, ആരും ഭയക്കുകയും വേണ്ടെന്നു ഷിബു ബേബിജോണ്‍ പറഞ്ഞു. തരൂര്‍ യുഡിഎഫിന്റെ എംപിയായിരിക്കുന്നിടത്തോളം അദ്ദേഹത്തെയും ചേര്‍ത്തു നിര്‍ത്തി മുന്നോട്ടു പോകുമെന്നു പറഞ്ഞ കേരള കോണ്‍ഗ്രസ് (ജോസഫ്) നേതാവ് മോന്‍സ് ജോസഫ്, വിവാദം വേണ്ടിയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

അതേസമയം, ഇന്നലെ തലസ്ഥാനത്തെ സ്വകാര്യ ചടങ്ങില്‍ രണ്ടു മണിക്കൂറോളം ഒരുമിച്ചിരുന്നിട്ടും വി.ഡി.സതീശന്റെയും ശശി തരൂരിന്റെയും ശരീരഭാഷ സൗഹാര്‍ദത്തിന്റേതായിരുന്നില്ല. നേതാക്കള്‍ തമ്മില്‍ വ്യക്തിപരമായുണ്ടായ അകല്‍ച്ച മാറാന്‍ സമയമെടുക്കുമെന്നാണ് ഇതു നല്‍കുന്ന സൂചന. പരസ്യപ്രസ്താവനാ വിലക്ക് ചില നേതാക്കള്‍ ലംഘിച്ചതില്‍ കെ. സുധാകരന് അമര്‍ഷമുണ്ടെങ്കിലും നടപടിയെടുത്തു വിവാദം വളര്‍ത്തേണ്ടെന്നാണു തീരുമാനം. കോഴിക്കോട് ഡിസിസി ഓഫിസിന്റെ തറക്കല്ലിടല്‍ ചടങ്ങിനാണു താരിഖ് അന്‍വര്‍ എത്തുന്നത്. നാളെ നടക്കുന്ന ചടങ്ങില്‍ സുധാകരനും എം.കെ.രാഘവനും പങ്കെടുക്കുന്നുണ്ട്.

അതേസമയം സമര പരിപാടികളില്‍ പങ്കെടുക്കുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെ തലസ്ഥാനത്തെത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോര്‍പ്പറേഷന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ സമര വേദിയിലാണ് തരൂര്‍ എത്തിയത്. സമര പരിപാടികളില്‍ എന്തുകൊണ്ട് വൈകി എത്തി എന്ന ചോദ്യത്തിനും അദ്ദേഹം വേദിയില്‍ വെച്ചുതന്നെ ഉത്തരം നല്‍കി.

എല്ലാ കാര്യത്തിലും ആലോചിച്ച് വിഷയം മനസ്സിലാക്കിയിട്ടാണ് തീരുമാനം എടുക്കുന്നത്. തിരുവനന്തപുരത്തെ കോര്‍പ്പറേഷന്‍ സമരവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മേയറുടെ രാജി ആവശ്യപ്പെട്ടിരുന്നു. തിരക്ക് കാരണമാണ് തിരുവനന്തപുരത്ത് എത്താന്‍ സാധിക്കാത്തത് എന്നും അദ്ദേഹം വ്യക്തമാക്കി. നഗരസഭ വിഷയത്തില്‍ ഏറ്റവും ആദ്യം ഇടപെട്ടത് താനാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സമരവേദിയില്‍ പ്രസംഗം ആരംഭിച്ചത്. ജില്ലയിലെ പ്രധാനപ്പെട്ട നേതാക്കളെ എല്ലാം വേദിയിലേക്ക് എത്തിക്കാനും ശശി തരൂരിന് സാധിച്ചു.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകായുക്ത നിയമഭേദഗതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി...  (13 minutes ago)

ഐപിഎഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം....  (21 minutes ago)

പ്രശസ്ത നടൻ പ്രകാശ് രാജിൻറെ മാതാവ് സുവർണലത അന്തരിച്ചു..  (29 minutes ago)

സ്വർണവിലയിൽ മാറ്റമില്ല...പവന് 1,09,480 രൂപ  (39 minutes ago)

  ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം... നിരവധി പേർക്ക് പരുക്ക്  (48 minutes ago)

പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യപിച്ചു മയക്കിയതിന് ശേഷം പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും 15000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും...  (1 hour ago)

രാഹുൽ അന്നേ പറഞ്ഞു ഒരു വരി തെറ്റാതെ ഷാഫിയും പാലക്കാട് വമ്പൻ സർപ്രൈസ് അവസാന നിമിഷ ട്വിസ്റ്റ്,ഞെട്ടൽ  (1 hour ago)

കുഴിമന്തി കഴിച്ച് 5 മിനിറ്റിൽ രക്തം ശർദ്ധിച്ചു ..മരണം..!! പക്ഷേ ശരീരത്തിൽ മുറിവ് 3 ദിവസം ഹോട്ടൽ മുറിയിൽ..?!  (1 hour ago)

വിമാനത്തിന്റെ Emergency Window വഴി യാത്രക്കാർ കണ്ടത് ആ ഭയാനക കാഴ്ച്ച,4200 അടി ഉയരത്തിൽ പൈലറ്റ് ചെയ്തത്...!Runway-ലും തീ...!  (1 hour ago)

തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്  (2 hours ago)

ശബരിമല ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന് നടക്കും... പള്ളിവേട്ടയ്ക്കു ശേഷം വാദ്യമേളങ്ങളും ദീപപ്രഭയും തീവെട്ടികളുമായി ആഘോഷത്തോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത്  (2 hours ago)

‌‌‌സൗദിയിലെ യാംബുവിൽ പ്രവാസിയായിരുന്ന കണ്ണൂർ മാങ്കടവ് സ്വദേശി നാട്ടിൽ നിര്യാതനായി...  (2 hours ago)

കെ.എസ്.ആർ.ടി.സി യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി ട്രാവൽ കാർഡ്.... 3,000 രൂപയായിരുന്ന പരിധി 5,000 രൂപയായി ഉയർത്തി  (2 hours ago)

രാജാവിനെ വിറപ്പിച്ചവനെ തീർത്തേക്കാൻ ഉത്തരവ്...! റിപ്പോര്‍ട്ടര്‍ ജയശങ്കറിന് അഡ്വാൻസ് ആദരാഞ്ജലികൾ എന്ന്  (2 hours ago)

Malayali Vartha Recommends