ഉറഞ്ഞുതുള്ളി ബ്രസീല്‍! ഇരട്ടഗോളിൽ കിരീടവേട്ട!സെര്‍ബിയ പകച്ചുപോയി!ഇത് ദൈവത്തിന്റെ കയ്യൊപ്പ് സാംബക്കാര്‍ ആണ് താരം! മെസിയുടെ ദു:ഖം റൊണാള്‍ഡോയിലൂടെ തീര്‍ത്തു ചരിത്രപുരുഷനായി

അർജന്റീനയും ജർമനിയും ആദ്യകളിയിൽ തലകുനിച്ച ഖത്തറിൽ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ബ്രസീലിന് കെങ്കേമമായ തുടക്കം. സെർബിയൻ പ്രതിരോധത്തിനു മുന്നിൽ ഒരു മണിക്കൂറിലേറെ പകച്ചെങ്കിലും റിച്ചാർലിസന്റെ ഇരട്ടഗോളിൽ കാനറിപ്പട കിരീടവേട്ട തുടങ്ങി.
വിനീഷ്യസ് ജൂണിയറാണ് രണ്ടവസരങ്ങളും ഒരുക്കിക്കൊടുത്തത്.
ബ്രസീൽ തുടക്കംമുതൽ സെർബിയൻ ബോക്സിലേക്ക് ആക്രമിച്ച് കയറി. എന്നാൽ പരസ്പര ധാരണയോടെ കളിച്ച സെർബിയൻ ഡിഫൻസിനു മുന്നിൽ എല്ലാം വിഫലമാകുന്നതാണു കണ്ടത്.
62-ാം മിനിറ്റിൽ റിച്ചാർലിസനാണ് ബ്രസീലിനായി ആദ്യ ഗോളടിച്ചത്. നെയ്മറുടെ മുന്നേറ്റം ഗോളിന് വഴിയൊരുക്കി. പന്ത് ലഭിച്ച വിനീഷ്യസിന്റെ അടി സെർബിയൻ ഗോളി തട്ടിത്തെറിപ്പിച്ചത് നേരെ റിച്ചാർലിസന്റെ മുന്നിൽ. റീബൗണ്ട് നേരെ വലയിലെത്തിച്ചു.
ഗോൾ നേടിയതോടെ ഉഷാറായ ബ്രസീൽ വീണ്ടും വീണ്ടും അവസരങ്ങൾ കണ്ടെത്തി. 73-ാം മിനിറ്റിൽ റിച്ചാർലിസൻ തകർപ്പൻ അക്രൊബാറ്റിക് കിക്കിലൂടെ രണ്ടാമതും വലകുലുക്കി. ഇത്തവണയും ഗോളിലേക്കു വഴിവെട്ടിയത് വീനീഷ്യസായിരുന്നു. നെയ്മർക്ക് ശേഷം ലോകകപ്പ് അരങ്ങേറ്റത്തിൽ ഇരട്ടഗോൾ നേടുന്ന താരമെന്ന നേട്ടവും റിച്ചാർലിസന് സ്വന്തമായി.
ആദ്യ പകുതിയിൽ സെർബിയൻ പ്രതിരോധത്തിനു മുന്നിൽ ബ്രസീലിനു മറുപടിയില്ലായിരുന്നു. ബ്രസീലിയൻ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ പാവ്ലോവിച്ചും മിലോസ് വെലികോവിച്ചും നിക്കോള മിലെൻകോവിച്ചും മികച്ചുനിന്നു.
26-ാം മിനിറ്റിൽ ടാഡിക്കിലൂടെ ഒരു സെർബിയൻ മുന്നേറ്റം കണ്ടു. എന്നാൽ ക്രോസ് ബോക്സിൽ അലക്സാണ്ടർ മിട്രോവിച്ചിന് ലഭിക്കും മുമ്പ് ആലിസൺ കൈപ്പിടിയിലൊതുക്കി.
28-ാം മിനിറ്റിൽ തിയാഗോ സിൽവ വിനീഷ്യസിന് നൽകിയ നൽകിയ മികച്ചൊരു ത്രൂബോൾ സെർബിയൻ ബോക്സിൽ ആശങ്കയുണർത്തി. മിലിൻകോവിച്ച് സാവിച്ച് അതു വിഫലമാക്കി.
34-ാം മിനിറ്റിൽ പക്വേറ്റയും റഫീന്യയും ചേർന്ന മുന്നേറ്റം സെർബിയയുടെ പ്രതിരോധം തകർത്തെങ്കിലും റഫീന്യയുടെ മോശം ഫിനിഷിങ് ചതിച്ചു.
55-ാം മിനിറ്റിൽ ബോക്സിൽ ലഭിച്ച അവസരം നെയ്മർ പുറത്തേക്കടിച്ചുകളഞ്ഞു. വിനീഷ്യസിന്റെ ക്രോസിൽ നിന്നായിരുന്നു ശ്രമം. പിന്നാലെ സെർബിയയെ ഞെട്ടിച്ച് അലക്സ് സാൻഡ്രോയുടെ ബുള്ളറ്റ് ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി.
ജയത്തോടെ ജി ഗ്രൂപ്പില്‍ മൂന്നു പോയിന്റുമായി ബ്രസീൽ ഒന്നാം സ്ഥാനത്തെത്തി. കാമറൂണിനെതിരായ ആദ്യ മത്സരം വിജയിച്ച സ്വിറ്റ്സർലൻഡ് മൂന്നു പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. സെർബിയയ്ക്കെതിരെ 59 ശതമാനം പന്തടക്കവുമായി കളി പൂർത്തിയാക്കിയ ബ്രസീൽ തൊടുത്തുവിട്ടത് 22 ഷോട്ടുകളാണ്. അതില്‍ എട്ടെണ്ണം ലക്ഷ്യത്തിലേക്കു തന്നെയായിരുന്നു.
അഞ്ച് ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യതാരമെന്ന റെക്കോർഡ് സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുയും കൂട്ടരും ഘാനയുടെ പോരാട്ടവീര്യത്തെ 3-2ന് നിഷ്പ്രഭമാക്കി. രണ്ടാം പകുതിയിലായിരുന്നു അഞ്ച് ഗോളും വീണത്.
എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണകൊറിയയും ഉറുഗ്വെയും ഗോളടിക്കാതെ സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിൽ തിളങ്ങിയ ഉറുഗ്വെ പന്തടക്കത്തിൽ മികച്ചു നിന്നു. ഇരുടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല.
ഗ്രൂപ്പ് ജിയിൽ തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ സ്വിറ്റ്സർലൻഡിനു കാലിടറിയില്ല. വീറോടെ പൊരുതിയ കാമറൂണിനെ ഒരു ഗോളിനു കീഴടക്കി വിലപ്പെട്ട മൂന്നു പോയിന്റ് സ്വന്തമാക്കി.
ഫ്രഞ്ച് ലീഗ് വൺ ക്ലബ് സ്ട്രൈക്കറും സ്വിസ് ആരാധകരുടെ ഇഷ്ടതാരവുമായ ബ്രീൽ എംബോളോയുടെ വകയാണു വിജയഗോള്‍. ദേശീയ ടീമിനായി തുടർച്ചയായ 3–ാം മത്സരത്തിലും ഗോളടിക്കുന്ന താരം എന്ന നേട്ടവും എംബോളോ സ്വന്തമാക്കി. ബ്രസീൽ, സെർബിയ എന്നിവരാണ് ജി ഗ്രൂപ്പിലെ മറ്റു ടീമുകൾ.
https://www.facebook.com/Malayalivartha



























