കേരളത്തിലെ ആ മൂന്നിടങ്ങൾ പിടിക്കാൻ മോദി നേരിട്ട് കേരളത്തിൽ.... മോദിമന്ത്രം' തുറുപ്പ് ചീട്ടാക്കി ബി. ജെ. പിയുടെ മുന്നൊരുക്കം...ദേശീയതലത്തിൽ 'മിഷൻ 450'ആണ് ബി.ജെ.പി അജണ്ട...കേരളത്തിൽ മോദിയോടുള്ള പ്രീതി മുഖ്യവിഷയം.... ഏകോപനം സുരേഷ് ഗോപിക്ക്

തിരഞ്ഞെടുപ്പിന് 24 മാസത്തിലേറെ ശേഷിക്കേ എല്ലാ മണ്ഡലങ്ങളിലും ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.ഓരോ സംസ്ഥാനത്തും ഓരോ പ്ലാൻ ആണ്. കേരളത്തിൽ മോദിയോടുള്ള പ്രീതിയാണ് മുഖ്യവിഷയം. 35 ശതമാനം വോട്ടർമാർക്ക് മോദിയോട് ആരാധനയുണ്ടെന്നാണ് സർവ്വേ റിപ്പോർട്ട്. ഇതിനോടകം കേരളത്തിൽ ബി. ജെ. പി ഏറെ പ്രതീക്ഷ മൂന്നിടത്താണ് - തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ടയിൽ മോദിയെ നേരിട്ട് കളത്തിൽ ഇറക്കാനും ലക്ഷ്യമുണ്ട്. ദേശീയതലത്തിൽ 'മിഷൻ 450'ആണ് ബി.ജെ.പി അജണ്ട. നിലവിൽ 303 സീറ്റാണ് പാർലമെന്റിൽ.
അതിനൊപ്പം കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തോ വിജയപ്രതീക്ഷയിലോ ആയിരുന്ന 144 മണ്ഡലങ്ങളുണ്ട്. തിരഞ്ഞെടുപ്പിന് 24 മാസത്തിലേറെ ശേഷിക്കേ ഈ മണ്ഡലങ്ങളിലെല്ലാം ഒരുക്കങ്ങൾ തുടങ്ങി.കേന്ദ്രമന്ത്രി വി. മുരളീധരനാണ് 'ബ്രാൻഡ് മോദി' ഏകോപനച്ചുമതല. കേന്ദ്രമന്ത്രിമാരായ ശോഭ കരന്ത്ലജെ, ഭഗവന്ത് ഖുബെ, സുരേഷ് ഗോപി തുടങ്ങിയവരുടെ ടീം സഹായിക്കും. ദീനദയാൽ ഉപാദ്ധ്യായ രക്തസാക്ഷി ദിനമായ ഫെബ്രുവരി 11ന് ബൂത്ത് രൂപീകരണ ശാക്തികദിനമായി ആചരിക്കുന്നതോടെ ഒന്നാം ഘട്ട മുന്നാെരുക്കം പൂർത്തിയാവും. അതുവരെയുള്ള പ്രവർത്തനം വിലയിരുത്തി രണ്ടാം ഘട്ടം തുടങ്ങും.
https://www.facebook.com/Malayalivartha


























