ഹിന്ദി അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുള്ള ഇന്റർവ്യൂവിന് മാർക്ക് നൽകുന്നതുമായി ബന്ധപ്പെട്ടു പുതിയ മാനദണ്ഡങ്ങൾ രൂപവത്കരിക്കണമെന്ന് ഹൈക്കോടതി; മാനദണ്ഡങ്ങൾ റദ്ദാക്കിയ ഹൈക്കോടതി തീരുമാനത്തെ സ്റ്റേ ചെയ്തത് സുപ്രീംകോടതി

എംജി സർവകലാശാല അധ്യാപക നിയമനത്തിൽ നിർണായക നീക്കവുമയി സുപ്രീംകോടതി. ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഹിന്ദി അസിസ്റ്റന്റ് പ്രൊഫസർ നിയമനം മാനദണ്ഡങ്ങൾ ആണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെ എം ജി സർവകലാശാല നൽകിയ ഹർജിയിലാണ് ഇപ്പോൾ സുപ്രീം കോടതി സ്റ്റേ വന്നിരിക്കുന്നത്. നിർണായകമായി ഇടപെടലാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നത്.
അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുള്ള ഇന്റർവ്യൂവിന് മാർക്ക് നൽകുന്നതുമായി ബന്ധപ്പെട്ടു പുതിയ മാനദണ്ഡങ്ങൾ രൂപവത്കരിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെയായിരുന്നു എം.ജി. സർവകലാശാല സുപ്രീം കോടതിയെ സമീപിച്ചത് . അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അക്കാദമിക വിഷയമാണെന്നും അതിലെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിലെ കോടതി ഇടപെൽ തെറ്റാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എം.ജി. സർവകലാശാല സുപ്രീം കോടതിയെ സമീപിച്ചത്. അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള ഇന്റർവ്യൂവിന് 50 മാർക്ക് നിശ്ചയിച്ച് മഹാത്മാ ഗാന്ധി സർവകലാശാല ഉത്തരവ് പുറത്തിറക്കിയിരുന്നു.
ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർവ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ് ഇറക്കിയത്. എം.ജി. സർവ്വകലാശാല ഉത്തരവ് യു.ജി.സി. ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു . നേരത്തെ ഇന്റർവ്യൂവിന് പരമാവധി 20 മാർക്ക് ആയിരുന്നു നൽകിയിരുന്നത്. ഇതിൽ മാറ്റങ്ങൾ വരുത്തി പുതിയ വിജ്ഞാപനം എം.ജി. സർവകലാശാല പുറത്തിറക്കുകയായിരുന്നു.
സർവകലാശാല പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഇന്റർവ്യൂവിന് പരമാവധി 50 മാർക്കും, അധ്യാപന മികവിന് 10 മാർക്കും, ഗവേഷണ മികവിന് 20 മാർക്കും,വിഷയത്തിൽ ഉള്ള അറിവിന് 10 മാർക്കും നൽകാം എന്നായിരുന്നു വ്യവസ്ഥ. പക്ഷെ ഈ വ്യവസ്ഥ ണ് ഹൈക്കോടതി റദ്ദാക്കി. ഒരു മാസത്തിനുള്ളിൽ പുതിയ മാനദണ്ഡം പുറത്തിറക്കാനും എം.ജി. സർവകലാശാലയോട് ഹൈക്കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സർവകലാശാല സുപ്രീം കോടതിയെ സമീപിച്ചത്.ഇപ്പോൾ ഇതാ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























