കുട്ടി മാമാ ഞെട്ടി മാമാ; കൊട്ടാരക്കരയിലെ വീട്ടുകാരുടെ ഉറക്കം കെടുത്തിയ കുട്ടിച്ചാത്തൻ ബന്ധുവായ 13 കാരൻ; സജിതയുടെ ഭർത്താവിന് ഗൂഗിൾപേ പോലും ഉപയോഗിക്കാൻ അറിയില്ലെന്ന് പോലീസ്
നെല്ലിക്കുന്നം കാക്കത്താനത്തെ രാജന്റെ വീട്ടിൽ വാട്സാപ്പിൽ സന്ദേശങ്ങൾ വരുന്നതിന് അനുസരിച്ച് കാര്യങ്ങൾ സംഭവിച്ചിരുന്നു . ഇത് സംബന്ധിച്ച വാർത്തകളും സൈബറിടത്തിൽ വൈറലായിരുന്നു. ഈ സംഭവത്തിൽ പൊലീസും സൈബർ സെല്ലും സംഭവം അന്വേഷിച്ചിട്ടും തുമ്പ് ലഭിച്ചിരുന്നില്ലെന്നുമായിരുന്നു സൈബറിടത്തിലെ പ്രചാരണം. ഇതിന്റെ പിന്നിലെ ചുരുളഴിഞ്ഞു. വീട്ടിലെ ഉറക്കം കെടുത്തിയ ആ വിരുതൻ ബന്ധുവായ 13 കാരൻ എന്ന് കൊട്ടാരക്കര പൊലീസും, സൈബർസെല്ലും നടത്തിയ അന്വേഷണത്തിൽ കണ്ടത്തി.
വീട്ടിൽ മെസ്സേജ് കിട്ടിക്കൊണ്ടിരുന്ന സജിതയുടെ അടക്കം മൂന്ന് പേരുടെ ഫോൺ ഹാക്ക് ചെയ്യുകയായിരുന്നു. ആദ്യം ഫോണിന്റെ കൺട്രോൾ എറ്റെടുക്കുകയും ഫോണിലേക്ക് മെസേജ് അയക്കുകയും ചെയ്തു. മെസേജ് അയച്ചശേഷം വീട്ടിലെ സ്വിച്ച്‌ബോഡിൽ വയർ ഉപയോഗിച്ച് ഷോട്ട് ചെയ്യുകയായിരുന്നു. മാധ്യമങ്ങളിൽ വാർത്ത വരികയും, ഏറെ വിവാദവുമായതോടെ ഹെഡ്‌ഫോണിൽ കാണുന്ന ഒരു ഇലക്ട്രാണിക് ബോർഡ് എയർഹോളിൽ ഒളിപ്പിച്ച് ശ്രദ്ധ തിരിച്ച് വിടാനും ശ്രമിച്ചു. ഇതോടെ വീട്ടുകാരി സജിത ആരോപിച്ചപോലെ ഐ ടി ടെക്‌നീഷ്യനായ അവരുടെ ഭർത്താവല്ല എന്ന് തെളിഞ്ഞിരിക്കുകയാണ്.
ആറു മാസങ്ങൾക്ക് മുൻപ് സജിതയും ഭർത്താവും തമ്മിൽ പിണങ്ങുകയും പ്രത്യേകം താമസമാകുകയുമായിരുന്നു. ഇയാളെ പറ്റി കൊട്ടാരക്കര പൊലീസിൽ യുവതി പരാതി നൽകിയിരുന്നെങ്കിലും യുവതിയുടെ ഭർത്താവ് കൊട്ടാരക്കരയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹോദരനായതിനാൽ പൊലീസ് അന്വേഷണം നടത്താത്തതെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനു പകപോക്കലാണോ ഇങ്ങനെ സംഭവിച്ചതും ആരോപണം ഉയർത്തിയത് എന്നും
സംശയം ഉണ്ട്. പൊലീസ് പറയുന്നത് ഗൂഗിൾപേ പൊലും ഉപയോഗിക്കാൻ അറിയാത്തയാളാണ് സജിതയുടെ ഭർത്താവ് എന്നാണ്.
യുവതിയും ഭർത്താവും തമ്മിൽ പിരിഞ്ഞു താമസിക്കുകയാണെങ്കിലും ഇടയ്ക്കിടെ കുട്ടിയെ കാണാൻ ഇയാൾ വീട്ടിലെത്താറുണ്ടായിരുന്നുവെന്നും സജിത പറഞ്ഞിരുന്നു. വാട്‌സ്ആപ്പ് മെസേജുകൾ സ്ഥിരം സംഭവമായതിനെ തുടർന്ന് ഒരു മാസം മൻപ് യുവതിയും ബന്ധുക്കളും വീട്ടിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ക്യാമറകളും ചിപ്പ് പോലുള്ള സംഭവങ്ങളും കണ്ടെടുത്തിരുന്നുവെന്നും യുവതി ഒരു പ്രാദേശിക മാധ്യമത്തോട് വ്യക്തമാക്കി. തനിക്കും ഭർത്താവിനും മാത്രം അറിയാവുന്ന ചില കാര്യങ്ങളും വാട്സ് ആപ്പ് സന്ദേശത്തിൽ വന്നുവെന്നായിരുന്നു യുവതിയുടെ ആരോപണം.
ഫോൺ ഹാക്ക് ചെയ്യുകയും അതിനുശേഷം അതുവഴി മെസേജുകൾ അയക്കുകയായിരുന്നു എന്നുമാണ് സൈബർ സെൽ ആദ്യമേ വിലയിരുത്തിയത്.രാജന്റെ ഭാര്യ വിലാസിനിയുടെ നമ്പറിൽ നിന്ന് അവരറിയാതെ മകൾ സജിതയുടെ ഫോണിലെ വാട്‌സാപ്പിലേക്ക് സന്ദേശം എത്തിയിരുന്നു. സന്ദേശത്തിൽ എന്താണോ പറയുന്നത് അത് ഉടൻ ആ വീട്ടിൽ സംഭവിക്കുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കിയിരുന്നു. ആദ്യം സ്വിച്ച് ബോർഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിക്കാൻ തുടങ്ങി. എന്നാൽ ഇലക്ട്രീഷ്യനായിട്ടൂകൂടി തന്റെ വീട്ടിൽ നിരന്തരമായി സ്വിച്ച് ബോർഡും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുന്നത് എന്തുകൊണ്ടാണെന്ന് കണ്ടുപിടിക്കാൻ സാധിച്ചില്ല എന്നാണ് ഗൃഹനാഥനായ രാജൻ പറഞ്ഞത്.
ഈ സംഭവങ്ങളെ തുടർന്ന് ഇവരുടെ വീട്ടിൽ വയറിങ് എല്ലാം ഇളക്കിയിട്ടിരിക്കുകയാണ്. ഭയപ്പാടോടെയാണ് ഇവർ കഴിഞ്ഞിരുന്നതും. കഴിഞ്ഞ ഏഴ് മാസമായി വീട്ടുകാർ ഈ പ്രതിസന്ധി നേരുകയായിരുന്നു. കഴിഞ്ഞ ഏഴ് മാസമായി വീട്ടുകാർ ഈ പ്രതിസന്ധി നേരിടുകയായിരുന്നു.
https://www.facebook.com/Malayalivartha