Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

ഗ്രീഷ്മ വരുംമുമ്പേ.... സ്ലോ പോയിസണ്‍ നല്‍കി കൊല്ലാന്‍ ശ്രമമെന്ന് സരിത; ഭക്ഷണത്തില്‍ പല തവണയായി രാസവസ്തു ചേര്‍ത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സരിതയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു; മുന്‍ ഡ്രൈവര്‍ വിനു കുമാറിനെ പ്രതിയാക്കി കേസ്

26 NOVEMBER 2022 09:18 AM IST
മലയാളി വാര്‍ത്ത

ജ്യൂസിലും കഷായത്തിലും വിഷം കലര്‍ത്തി യുവാവിനെ കൊന്ന വാര്‍ത്ത ഇപ്പോഴും അണഞ്ഞിട്ടില്ല. പാറശാല ഗ്രീഷ്മയുടെ സ്ലോ പോയിസണ്‍ കഥ നാട്ടില്‍ നിന്നും മായും മുമ്പേ സമാന സംഭവവുമായി സോളര്‍ കേസ് പ്രതി സരിത എസ് നായരും. സരിത എസ്. നായരെ ഭക്ഷണത്തില്‍ പല തവണയായി രാസവസ്തു ചേര്‍ത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുന്‍ ഡ്രൈവര്‍ വിനു കുമാറിനെ പ്രതിയാക്കിയാണു കേസ്. 4 മാസത്തെ പ്രാഥമിക അന്വേഷണത്തിനു ശേഷമാണു കേസെടുത്തത്. പരാതിക്കാരിയെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ വിനു കുമാര്‍ സരിത നല്‍കിയ പീഡന പരാതിയിലെ പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായി എഫ്‌ഐആറില്‍ പറയുന്നു.

വിനുകുമാറിനെ ഒന്നാം പ്രതിയാക്കിയും കണ്ടാലറിയാവുന്നവരെ രണ്ടാം പ്രതിയാക്കിയുമാണ് കേസ്. രാസവസ്തു പ്രയോഗത്തില്‍ സരിതയുടെ ഇടതു കണ്ണിന്റെ കാഴ്ച കുറയുകയും ഇടതുകാലിന് സ്വാധീനക്കുറവ് ഉണ്ടാവുകയും ചെയ്തു. ചികിത്സ തുടരുകയാണ്. സരിതയെ അപായപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പരാതിക്കാരി വാദിയായ മറ്റൊരു കേസിലെ പ്രതികളുമായി വിനുകുമാര്‍ ഗൂഢാലോചന നടത്തിയതായാണ് എഫ്.ഐ.ആര്‍.

രോഗബാധിതയായി ചികിത്സ തേടിയപ്പോഴാണ് രാസപ്രയോഗം അറിഞ്ഞത്. രക്തത്തില്‍ അമിത അളവില്‍ ആഴ്‌സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തി. 2018 മുതല്‍ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായപ്പോള്‍ വിഷപ്രയോഗം സംശയിച്ചിരുന്നെങ്കിലും ആളെ മനസിലായില്ല. എന്നാല്‍ 2022 ജനുവരി 3ന് കരമനയിലെ ഒരു ജൂസ് കടയില്‍ വച്ചാണ് വിനുകുമാറാണ് രാസവസ്തു കലര്‍ത്തിയതെന്ന് മനസിലായത്.

2014 മുതല്‍ സരിതയുടെ ഡ്രൈവറായിരുന്നു വിനു. തുടന്ന് ഡോക്ടര്‍മാരുടെ അഭിപ്രായവും മെഡിക്കല്‍ പരിശോധനാ ഫലവും കിട്ടിയ ശേഷമാണ് ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയതെന്നും സരിത പറഞ്ഞു. വിനുകുമാറിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. സരിതയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്ന് വിവരം തേടിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധന ആവശ്യമായതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. വിനുകുമാറിന്റെ ഫോണ്‍ രേഖകള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

മരണം വരെ സംഭവിക്കാവുന്ന തരത്തില്‍ ഭക്ഷണത്തില്‍ രാസപദാര്‍ഥങ്ങള്‍ കലര്‍ത്തി നല്‍കി. കൊലപാതക ശ്രമം, വഞ്ചന, ഗൂഢാലോചന, സംഘടിത ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.

2018 മുതല്‍ കൊല്ലാന്‍ ശ്രമം ആരംഭിച്ചതായി സരിത പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ വിഷവസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നു. എന്നാല്‍ ആരാണെന്നു തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പരാതി നല്‍കിയില്ല. 2022 ജനുവരി മൂന്നിനു യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയില്‍ വച്ചാണു വിനു കുമാറാണു രാസവസ്തു കലര്‍ത്തിയതെന്നു മനസ്സിലായത്. ജൂസ് കുടിക്കാതെ കളഞ്ഞു. കുടിച്ച ഗ്ലാസ് എവിടെയെന്നു ചോദിച്ചു വിനു കുമാര്‍ ബഹളമുണ്ടാക്കിയപ്പോള്‍ പിറ്റേന്നു മുതല്‍ ജോലിക്കു വരേണ്ടെന്നു പറഞ്ഞു. ഡോക്ടര്‍മാരുടെ അഭിപ്രായവും മെഡിക്കല്‍ പരിശോധനാഫലവും കിട്ടിയ ശേഷമാണു ക്രൈംബ്രാഞ്ചിനു പരാതി നല്‍കിയതെന്ന് സരിത പറഞ്ഞു.

ക്രൈംബ്രാഞ്ച് വിനു കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തി ഫോണ്‍ രേഖകള്‍ ശേഖരിച്ചു. രാസവസ്തു കഴിച്ചതിനെ തുടര്‍ന്നു ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞതായി സരിത പറയുന്നു. ഇടതു കാലിനും സ്വാധീനക്കുറവുണ്ടായി. നിലവില്‍ വെല്ലൂരിലും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണെന്നു സരിത പറഞ്ഞു. സരിത മുന്‍പ് നല്‍കിയ പരാതിയില്‍പ്പെട്ട ആളുകളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പരാതിയിലുണ്ട്.

2014 സെപ്റ്റംബര്‍ ഒന്നുമുതല്‍ വിനു കുമാര്‍ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് സരിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പരാതിയിലുണ്ട്. അന്നുമുതല്‍ ഇയാള്‍ സരിതയുടെ ഡ്രൈവറായി ജോലി നോക്കി വന്നിരുന്നു. സരിത നല്‍കിയ പരാതിയിലെ പല പ്രതികളുമായും ചേര്‍ന്ന് ഗൂഢാലോചന നടത്തിയ ശേഷമാണ് ഡ്രൈവര്‍ ജോലിക്ക് ശ്രമിച്ചത്. തുടര്‍ന്ന് പലപ്പോഴായി സരിതയ്ക്ക് ഭക്ഷണത്തിലും ജ്യൂസിലും വിഷപദാര്‍ഥം കലര്‍ത്തി നല്‍കി. ഇതുവഴി വിനു കുമാര്‍ വലിയ തോതില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി എഫ്.ഐ.ആറിലുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (15 minutes ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (25 minutes ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (3 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (3 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (3 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (4 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (5 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (5 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (5 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (5 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (5 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (6 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (6 hours ago)

Malayali Vartha Recommends