ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിൽ ഹൈക്കോടതിയുടെ വമ്പൻ ഇടപെടൽ; കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി

ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിൽ ഹൈക്കോടതിയുടെ വമ്പൻ ഇടപെടൽ. കടുത്ത അതൃപ്തി തന്നെയാണ് ഹൈക്കോടതി ഈ വിഷയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തീർച്ചയായും ഇരുവരുടെയും തർക്കം കണ്ടു കൊണ്ടിരിക്കുന്ന ജനങ്ങൾക്ക് തോന്നുന്ന അതേ ചിന്തയാണ് കോടതിയും ഉന്നയിച്ചിരിക്കുന്നത്. കുറച്ചധികം ദിവസങ്ങളായി ഇരുവരും തമ്മിൽ കൊമ്പു കോർക്കുകയാണ്. ഈ കാര്യത്തിൽ ഹൈക്കോടതി പോലും കടുത്ത അതൃപ്തി അറിയിച്ചിരിക്കുന്നു എന്നത് ഏറെ ശ്രദ്ധിക്കേണ്ടുന്ന കാര്യം തന്നെയാണ്.
ഇപ്പോൾ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത് സാങ്കേതിക സർവകലാശാല താത്കാലിക വി.സി നിയമനത്തിൽ ചാൻസലർ കൂടിയായ ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിലാണ്. എന്തായാലും ഗവർണറും സർക്കാരും തീർച്ചയായും ഈ പോരാട്ടത്തിൽ ഒരു പുനഃചിന്ത നടത്തേണ്ടിയിരിക്കുന്നു എന്നത് തന്നെയാണ് ശ്രദ്ധേയമായ കാര്യം.
അതേസമയം സാങ്കേതിക സർവകലാശാ ) താൽക്കാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ച വിഷയത്തിൽ ചാൻസലറായ ഗവർണറോട് ഹൈക്കോടതിയുടെ ചോദ്യശരങ്ങൾ. നിയമനത്തിനായി സിസ തോമസിനെ കണ്ടെത്തിയത് എങ്ങനെയാണെന്നു കോടതി ചോദിച്ചു. സിസ തോമസിന്റെ പേര് ആരാണു നിർദേശിച്ചത്? മറ്റു വിസിമാർ ഇല്ലായിരുന്നോ? പ്രോ വൈസ് ചാൻസലർ ലഭ്യമായിരുന്നോ?
എങ്ങനെ സിസയുടെ പേരിലേയ്ക്ക് എത്തി തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസിനെ താൽക്കാലിക വിസിയായി നിയമിച്ചതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
പ്രോ വിസിയെ ശുപാർശ ചെയ്യുക മാത്രമാണ് ചാൻസലർ ചെയ്യുന്നത്. താൽക്കാലിക വിസി നിയമനത്തിനു യുജിസി ചട്ടങ്ങളോ പ്രത്യേക നടപടിക്രമങ്ങളോ ഇല്ലെന്നു സർക്കാർ കോടതിയെ അറിയിച്ചു. താൽക്കാലിക വിസിയാണെങ്കിലും സ്ഥിര വിസിക്കു തുല്യമല്ലേ എന്നു ചോദിച്ച കോടതി, കാലയളവ് താൽക്കാലികമാണ് എന്ന വ്യത്യാസമല്ലേ ഉള്ളൂ എന്നും ആരാഞ്ഞു.
https://www.facebook.com/Malayalivartha
























