വീട്ടില്‍ വൈദ്യുതോപകരണങ്ങളും സ്വിച്ച് ബോര്‍ഡുകളുമെല്ലാം നശിക്കുന്നു; നശിക്കുന്നതിന് മുമ്പ് വാട്‌സാപ്പില്‍ സന്ദേശം; തൊട്ടുപിന്നാലെ അവ കേടാകുന്നു; ഏഴ് മാസം വീട്ടുക്കാരെ നെട്ടോട്ടമോടിച്ചത് എട്ടാം ക്ലാസ്സുകാരൻ

വാട്‌സാപ്പിൽ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടിൽ കാര്യങ്ങൾ സംഭവിക്കുന്നുവെന്ന വിചിത്ര പരാതിയുമായി ഒരു കുടുംബം രംഗത്ത്‌വന്നിരുന്നു . ഈ കേസിൽ പോലീസ് നിർണായക കണ്ടെത്തലുകൾ നടത്തിയിരിക്കുകയാണ്. നെല്ലിക്കുന്നം കാക്കത്താനത്തുള്ള വീട്ടിലെ ഈ മായാജാലങ്ങൾക്ക് പിന്നിൽ എട്ടാംക്ലാസ്സുകാരനെന്നു പോലീസ് കണ്ടെത്തി. സൈബർ സെൽ, വൈദ്യുതി ബോർഡ്, ഇലക്‌ട്രോണിക്സ് വിദഗ്ധർ എന്നിവരുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഈ ദുരൂഹതകൾക്കു പിന്നിൽ വീട്ടിലെ തന്നെ കുട്ടിയാണ് വികൃതികൾ ചെയ്തതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
വാട്‌സാപ്പിൽ വരാനിരിക്കുന്ന കാര്യം പറഞ്ഞാണ് സന്ദേശങ്ങള്‍. മെസ്സേജ് വന്ന പിന്നാലെ ആ കാര്യം സംഭവിക്കും എന്നതാണ് ശ്രദ്ധേമായ കാര്യം. നെല്ലിക്കുന്നം കാക്കത്താനത്ത് രാജവിലാസത്തിൽ രാജന്റെ വീട്ടിലാണ് ഇങ്ങനെ ഒക്കെ നടന്നത്. രാജന്റെ ജീവിത സഖി വിലാസിനിയുടെ ഫോണിൽ നിന്നാണ് മകൾ സജിതയുടെ ഫോണിലേക്ക് സന്ദേശം എത്തുന്നത്. വിലാസിനിയുടെ വാട്സാപ്പ് തന്റെ ഫോണിലെ വാട്സാപ്പുമായി ലിങ്ക് ചെയ്ത് കുട്ടിതന്നെയാണ് സന്ദേശങ്ങൾ അയച്ചിരുന്നതെന്ന് സൈബർ സെൽ കണ്ടെത്തുകയും ചെയ്തു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതോടെ ദുരൂഹതയുടെയും കെട്ടുകഥയുടെയും ചുരുൾ അഴിഞ്ഞ് മാറുകയായിരുന്നു.
വീട്ടുകാരെ പീഡിപ്പിക്കാൻ ചെയ്തതെന്നാണ് കുട്ടി പറഞ്ഞിരിക്കുന്നത് . മറ്റു നമ്പരുകളിലേക്ക് സന്ദേശങ്ങൾ അയയ്ക്കുക, മോട്ടോറിന്റെ സ്വിച്ച് മുൻകൂട്ടി ഓൺ ചെയ്തശേഷം ഇപ്പോൾ നിറയുമെന്നു സന്ദേശം നൽകുക, വൈദ്യുതി ഇപ്പോൾ പോകുമെന്ന സന്ദേശം നൽകിയശേഷം ബ്രേക്കറുകൾ ഓഫ് ചെയ്യുക, സ്വിച്ച് ബോർഡിൽ വയറുകൾ ഷോർട്ടാക്കിയശേഷം വൈദ്യുതോപകരണങ്ങൾ തകരാറിലാക്കുക ഇതൊക്കെയാണ് എട്ടാം ക്ലാസ്സുകാരൻ ചെയ്തു കൂട്ടിയത്, വീട്ടുകാർ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറവും വീട്ടുക്കാർ സംസാരിക്കുന്നതുമൊക്ക മെസേജുകളായി എത്തിയതോടെയാണ് എല്ലാവരും പേടിച്ചത് . ചാത്തൻ സേവയെന്നും തങ്ങളെ അപായപ്പെടുത്താനുള്ള നീക്കമെന്നുമെല്ലാം ആൾക്കാർ പേടിച്ചു.
സാമൂഹിക മാധ്യമങ്ങളിൽ രാജവിലാസത്തിലെ ഈ കാര്യങ്ങൾ വൈറലായി മാറുകയും ചെയ്തു . വീട്ടിലെ 11 സ്വിച്ച് ബോർഡുകൾ മൂന്നുതവണ പൊട്ടിത്തെറിച്ചു. മൂന്ന് ടെലിവിഷൻ, രണ്ട് പമ്പിങ് മോട്ടറുകൾ, ഒരുമിക്സി എന്നിവ നശിച്ചു. ഫ്രിഡ്ജ് മൂന്നുതവണ തകരാറിലായി.വാർത്തകൾ വൈറലായതോടെ കൊട്ടാരക്കര സി.ഐ. പ്രശാന്തിന്റെ നേതൃത്വത്തിൽ അന്വേഷണ തുടങ്ങി. രണ്ടുദിവസത്തിനുള്ളിൽ ആളെ കണ്ടെത്തുകുയും ചെയ്തു. കേസെടുക്കാതെ സംഗതികൾ വീട്ടുകാരെ ബോധ്യപ്പെടുത്തി കേസ് അവസാനിപ്പിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.
പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്ത ചില സംഭവങ്ങളാണ് കഴിഞ്ഞ ഏഴ് മാസമായി ഈ വീട്ടിൽ നടക്കുന്നത്. ആദ്യം സ്വിച്ച് ബോർഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചുതുടങ്ങി. ഗൃഹനാഥനായ രാജൻ ഇലക്ട്രീഷ്യൻ ആണ്. എന്നിട്ടും സ്വന്തം വീട്ടിൽ നിരന്തരമായി സ്വിച്ച് ബോർഡുകളും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഈ വീട്ടിലെ വൈദ്യുത ബോർഡുകൾ എല്ലാം ഇളക്കിയിട്ടു .
വീട്ടില്‍ വൈദ്യുതോപകരണങ്ങളും സ്വിച്ച് ബോര്‍ഡുകളുമെല്ലാം നശിച്ചുകൊണ്ടിരിക്കുന്നു. ഇത് നശിക്കുന്നതിന് മുമ്പ് വാട്‌സാപ്പില്‍ സന്ദേശം വരും. തൊട്ടുപിന്നാലെ അവ കേടാകുകയും ചെയ്യും. കഴിഞ്ഞ ഏഴ് മാസവും ഇങ്ങനെ തന്നെയാണ് സംഭവിക്കുന്നതെന്ന് വീട്ടുകാർ പറയുന്നു. മാതാവ് വിലാസിനിയുടെ ഫോണിൽ നിന്നാണ് മെസ്സേജുകൾ വരുന്നത്. ബ്രേക്കര്‍ തനിയെ ഓണാകുന്നുവെന്ന് രാജന്‍ പറയുന്നു. വീട്ടിലെ മോട്ടര്‍ തനിയെ ഓണായി ടാങ്ക് നിറയുന്നു. ഫാന്‍ ഓഫാകാന്‍ പോകുന്നു എന്ന് വാട്‌സാപ്പ് സന്ദേശം വന്നതിന് പിന്നാലെ ഓഫാകുന്നു. എന്താണ് ഇതിനെല്ലാം കാരണം എന്ന് വ്യക്തമല്ലെന്ന് രാജന്‍ പറയുന്നു.
മോട്ടോര്‍ തനിയെ ഓണായി ടാങ്ക് നിറയും. മാതാവ് വിലാസിനിയുടെ ഫോണില്‍ നിന്ന് മകള്‍ സജിതയുടെ ഫോണിലേക്കാണ് വാട്‌സാപ്പ് സന്ദേശങ്ങള്‍ എത്തുന്നത്. താനും കുഞ്ഞും കിടക്കുന്ന വേളയില്‍ ഫാനിട്ട് കാറ്റുകൊണ്ട് കിടക്കേണ്ട എന്ന് മെസ്സേജ് വന്നു, തൊട്ടുുപിന്നാലെ ഫാന്‍ ഓഫായെന്ന് സജിത പറയുന്നു. സൈബര്‍ സെല്‍ പറയുന്നത് മറ്റൊരു കാര്യമാണ്.
https://www.facebook.com/Malayalivartha
























