മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ്; പിന്നാലെ കുതിച്ചെത്തി സമരക്കാർ; ലോറി തടഞ്ഞു; സമരത്തെ അനുക്കൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ വമ്പൻ ഏറ്റുമുട്ടൽ; പ്രതിഷേധക്കാരെ അടിച്ചമർത്താൻ പോലീസ്; വിഴിഞ്ഞത്ത് കാര്യങ്ങൾ കൈ വിടുന്നു ?

മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഇക്കാര്യമറിയിച്ച് സംസ്ഥാന സർക്കാരിന് കത്ത് നൽകുകയും ചെയ്തിരുന്നു. നിർമ്മാണ സാമഗ്രികളുമായി വാഹനങ്ങൾ വിഴിഞ്ഞത്തേക്ക് എത്തുമെന്നാണ് സര്‍ക്കാരിനെ അറിയിച്ചത്. എന്നാൽ തുറമുഖ നിര്‍മ്മാണം വീണ്ടും തുടങ്ങുമെന്ന് അറിയിപ്പ് കിട്ടിയതോടെ സമരം നടത്തിയ മത്സ്യത്തൊഴിലാളികൾ പ്രദേശത്തേക്ക് പ്രതിഷേധവുമായെത്തിയിരിക്കുകയാണ് .
വിഴിഞ്ഞത്ത് വമ്പൻ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. വളരെ വലിയ രീതിയിലുള്ള ഏറ്റുമുട്ടലും അക്രമങ്ങളുമാണ് വിഴിഞ്ഞപ്പോൾ അരങ്ങേറുന്നത്. സമരവുമായി മുന്നോട്ടുപോകും എന്ന് തന്നെയാണ് സമരക്കാർ നിലപാട് സ്വീകരിച്ചിരിക്കുന്നത്.സമരസമിതി ലോറികൾ തടഞ്ഞുകൊണ്ടുള്ള ഒരു പ്രതിഷേധമാണ് ഇപ്പോൾ അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. ലോറിക്ക് മുന്നിൽ വരെ പ്രതിഷേധം നടക്കുകയാണ്.
പ്രതിഷേധക്കാരെ അടിച്ചമർത്താൻ പോലീസ് നടപടി സ്വീകരിച്ചിരിക്കുകയാണ് നിർമ്മാണം വീണ്ടും തുടങ്ങാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരസമിതി ഇപ്പോൾ ഉള്ളത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുവാനും ഒരുങ്ങുകയാണ്. പദ്ധതിയെ അനുകൂലിക്കുന്നവരെ എതിർക്കുന്നവരും തമ്മിലാണ് തർക്കം ഉടലെടുത്തിരിക്കുന്നത്. സമരം അവസാനിപ്പിക്കണമെന്ന് വിധിക്കെതിരെ അപ്പീൽ പോകുമെന്നും സമരക്കാർ വ്യക്തമാക്കിയിരിക്കുകയാണ്.
വാഹനങ്ങൾ കടത്തിവിടില്ലെന്ന നിലപാടിലാണ് സമര സമിതി. വാഹനങ്ങൾക്ക് മുന്നിൽ കിടന്ന് കൊണ്ട് പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അനുനയിപ്പിച്ച് നീക്കി. അതിനിടെ സ്ഥലത്തേക്ക് തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന സംഘവുമെത്തിയതോടെ കൂടുതൽ സംഘര്‍ഷാവസ്ഥയുണ്ടായി. ചേരി തിരിഞ്ഞ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയിരുന്നു. ഇതോടെ അവരെ അനുനയിപ്പിക്കാൻ പൊലീസ് ബുദ്ധിമുട്ടി. അതിനിടെ പ്രതിഷേധക്കാരിൽ ചിലർ കല്ലേറും തുടങ്ങി.
പൊലീസ് സംരക്ഷണ ഉത്തരവ് വന്ന് നൂറുദിവസമായിട്ടും വിഴിഞ്ഞത്ത് നിർമാണ പ്രവർത്തനം തടസപ്പെടുകയാണെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം കൂടെ അറിയിച്ചിരുന്നു. എന്നാല്‍ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയിൽ ഉറപ്പു നൽകുകയും ചെയ്തു . ഇതിന് പിന്നാലെ ഇന്ന് വീണ്ടും നിര്‍മ്മാണ പ്രവത്തികൾ തുടങ്ങുമെന്ന് സര്‍ക്കാരിനെ കമ്പനി അറിയിച്ചത്.
https://www.facebook.com/Malayalivartha
























