ക്രൈംബ്രാഞ്ചിന്റെ നിർണായക നീക്കം; നഗരസഭയിലെ നിയമനങ്ങൾക്കായി കത്ത് നൽകിയ സംഭവത്തിൽ മേയർ നൽകിയ പരാതിയിൽ അധിക വകുപ്പുകൾ ചുമത്തി; ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചേർത്തത്

നഗരസഭയിലെ കത്ത് വിവാദത്തിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. അധിക വകുപ്പ് ചുമത്തിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. നഗരസഭയിലെ നിയമനങ്ങൾക്കായി കത്ത് നൽകിയ സംഭവത്തിൽ മേയർ നൽകിയ പരാതിയിലാണ് ഇപ്പോൾ അന്വേഷണ സംഘം അധിക വകുപ്പുകൾ ചുമത്തിയത്. നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷണം മതിയെന്നും സിബിഐയെ കേസ് ഏൽപ്പിക്കേണ്ട ആവശ്യമില്ല എന്നും ഡിജിപി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്, എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് വകുപ്പുകൾ മാറ്റിയതായി ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 466,469 എന്നീ വകുപ്പുകളിലേക്കാണ് കേസ് മാറ്റിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ.
അതേസമയം തിരുവനന്തപുരം കോര്‍പറേഷന്‍ മേയറിന്റെ കത്ത് വിവാദം ഇത് വരെ അവാനിസിച്ചിട്ടില്ല. . തന്‍റെ പേരില്‍ പുറത്ത് വന്ന കത്ത് വ്യാജമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടു ഹര്‍ജി സമർപ്പിച്ചിരുന്നു,. ഇതിലാണ് മേയറുടെ മറുപടി വന്നിരിക്കുന്നത് . കത്ത് വ്യാജമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നു മേയര്‍ കോടതിയിൽ വ്യക്തമാക്കി.
വ്യാജ കത്തിന്‍റെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ഈ ഘട്ടത്തിൽ സിബിഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാർ കോടതിയില്‍ വ്യക്തമാക്കി. നിലവില്‍ സംസ്ഥാന പോലീസ് അന്വേഷണം നടത്തുകയാണ്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണ പരിധിയിലേക്ക് കേസ് കൈമാറേണ്ട ഘട്ടം എത്തിയിട്ടില്ലന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത് .
https://www.facebook.com/Malayalivartha
























