ഇടിമിന്നലേറ്റ് ഇരുനില വീട് തകർന്നു; മുൻവശത്തെ മതിൽ പൂർണമായും തകർന്നു; ഇന്‍റർലോക്ക് കട്ടകളും മേൽക്കൂരയിൽ പാകിയ ഓടും പൊട്ടിത്തെറിച്ചു; കാറിനും വൈദ്യുതോപകരണങ്ങൾക്കും തകരാറ് സംഭവിച്ചിട്ടുണ്ട്

കോട്ടയത്ത് ഇടിമിന്നലേറ്റ് ഇരുനില വീട് തകർന്നു. ഭരണങ്ങാനം ചൂണ്ടച്ചേരി റൂട്ടിൽ ചിറ്റാനപ്പാറയിലാണ് സംഭവം. ചിറ്റാനപ്പാറയിൽ ജോസഫ് കുരുവിളയുടെ വീടാണ് ഇടിമിന്നലിൽ തകർന്നത്. വീട്ടിനുള്ളിലെ വൈദ്യുതിബന്ധം പൂർണമായും നിലച്ചു. വീടിന്‍റെ മതിൽ തകരുകയും മുറ്റത്തെ ഇന്‍റർലോക്ക് കട്ടകൾ പൊട്ടിത്തെറിച്ച് ഉയർന്നുപൊങ്ങുകയും ചെയ്തു.
രണ്ടാം നിലയുടെ മേൽക്കൂരയിൽ പാകിയ ഓടും തകർന്നിട്ടുണ്ട്. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്റർലോക്ക് കട്ടകൾ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് കാറിന് കേടുപാടുകൾ സംഭവിച്ചത്. വീടിന്‍റെ മുൻവശത്തെ മതിൽ ഇടിമിന്നലേറ്റ് പൂർണമായും തകർന്ന നിലയിലാണ്.
വൈദ്യുതിബന്ധം കത്തിനശിച്ചതിന് പുറമെ വൈദ്യുതോപകരണങ്ങൾക്കും തകരാറ് സംഭവിച്ചിട്ടുണ്ട്. വൈകുന്നേരം മൂന്ന് മണിക്ക് ശേഷമാണ് മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റുമുണ്ടായത്. ശക്തമായ മഴയിലും ഇടിമിന്നലിലും സമീപ പ്രദേശത്തും വ്യാപകനാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇടിമിന്നലിലും മഴയിലും വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്.
https://www.facebook.com/Malayalivartha


























