പോലീസ്ക്കാരെ ചുട്ട് കൊന്നാലും മുഖ്യൻ മിണ്ടില്ല..? . തീരദേശത്ത് നിന്നുള്ള ആന്റണി രാജു മന്ത്രിയിക്കും വിഷയത്തിൽ ഇടപെടാൻ പേടി? എല്ലാം ജില്ലാ കളക്ടറുടെ ഉത്തരവാദിത്തമായി മാറി... പൊലീസ് സ്‌റ്റേഷനിൽ ക്രൂര ആക്രമണം നടന്നിട്ടും ആഭ്യന്തര വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ സംഘർഷ സ്ഥലത്ത് എത്തിയില്ലെന്നതും ശ്രദ്ധേയം...

വിഴിഞ്ഞം തുറമുഖ നിർമ്മാണ വിഷയത്തിൽ സമാധാന ചർച്ച തുടരും. ഉച്ചയ്ക്കു ശേഷം കലക്ടറുടെ ചേംബറിലാണ് ചർച്ച. പ്രദേശത്ത് ഉണ്ടായ വൻ സംഘർഷങ്ങളെത്തുടർന്ന് രണ്ടുഘട്ടങ്ങളിലായി ചർച്ച നടന്നിരുന്നു. ഉദ്യോഗസ്ഥ തലത്തിലാണ് ചർച്ചകൾ. പുലർച്ചെ രണ്ടു മണിവരെ നടന്ന ചർച്ചകളിൽ തീരുമാനമൊന്നുമായില്ല. സമാധാനം പുനഃസ്ഥാപിക്കലാണ് ആദ്യ ലക്ഷ്യം. മന്ത്രിമാരെ സർവകക്ഷിയോഗത്തിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. നിലവിൽ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കളക്ടർ പറഞ്ഞു. രാഷ്ട്രീയ നേതൃത്വം ചർച്ചകളിൽ പങ്കെടുക്കുന്നില്ല. മന്ത്രിമാർക്ക് പോലും ചർച്ചയ്ക്ക് പോകാൻ ഭയമുണ്ടെന്നാണ് സൂചന. 36 പൊലീസുകാർക്കാണ് പരിക്കേറ്റത്. ഇതിൽ 14 പേരുടെ നില ഗുരുതരമാണ്. വിഴിഞ്ഞം പൊലീസ് സ്‌റ്റേഷൻ പൂർണ്ണമായും സമരക്കാർ അടിച്ചു തകർത്തിരുന്നു. എട്ടു പേരെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തിരുവനന്തപുരം തീരദേശത്ത് നിന്നുള്ള ആന്റണി രാജു മന്ത്രിയാണ്. ആന്റണി രാജു പോലും വിഷയത്തിൽ ഇടപെടാൻ വിമുഖത കാട്ടുകയാണ്. എല്ലാം ജില്ലാ കളക്ടറുടെ ഉത്തരവാദിത്തമായി മാറി. പൊലീസ് സ്‌റ്റേഷനിൽ ക്രൂര ആക്രമണം നടന്നിട്ടും ആഭ്യന്തര വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ സംഘർഷ സ്ഥലത്ത് എത്തിയില്ലെന്നതും ശ്രദ്ധേയമായി. ഭരണപക്ഷത്തെ നേതാക്കളും മൗനത്തിലാണ്.
ഇന്ന് ഹൈക്കോടതിയിൽ വിഴിഞ്ഞം കേസ് എത്തും. അപ്പോൾ സംഘർഷം അടക്കം കോടതിയെ അറിയിക്കും. കോടതി എടുക്കുന്ന നിലപാടുകളാകും നിർണ്ണായകം. അക്രമത്തെ നേരിടാൻ കേന്ദ്ര സേനയും എത്തുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. കോടതി എടുക്കുന്ന തീരുമാനം അംഗീകരിക്കാനാണ് സർക്കാർ നീക്കം. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേ സമരം ചെയ്യുന്നവർ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളഞ്ഞതിന് പിന്നാലെ ഞായറാഴ്ച രാത്രിയോടെ പ്രദേശത്ത് രൂപപ്പെട്ടത് വൻസംഘർഷാവസ്ഥയാണ്. ശനിയാഴ്ചത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്ന ആവശ്യവുമായാണ് സമരാനുകൂലികൾ എത്തിയത്.
വൈദികർ അടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. തുടർന്ന് സംഘർഷാവസ്ഥ രൂപപ്പെടുകയായിരുന്നു. കസ്റ്റഡിയിൽ എടുത്തവർ നിരപരാധികളാണെന്നും വിട്ടയ്ക്കണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. പ്രതിഷേധക്കാരെ നീക്കാൻ പൊലീസ് നാലുതവണ കണ്ണീർ വാതകവും ആറുതവണ ഗ്രനേഡും പ്രയോഗിച്ചു. ശനിയാഴ്ചത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച പൊലീസ് പത്തോളം കേസാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഒൻപതെണ്ണം തുറമുഖത്തിനെതിരെ സമരം ചെയ്തവരുടെ പേരിലാണ്. സ്‌റ്റേഷൻ ആക്രമണത്തിന് പിന്നാലെയാണ് ചർച്ചകൾ തുടങ്ങിയത്.
https://www.facebook.com/Malayalivartha























