ഇടുക്കി ജില്ലയിലെ കെട്ടിട നിർമ്മാണ നിരോധനം അടക്കമുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം...ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിരുന്നു..

ഇടുക്കി ജില്ലയിലെ കെട്ടിട നിർമ്മാണ നിരോധനം അടക്കമുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ഇടുക്കിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ 1964 ലെയും 93 ലെയും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക, സംരക്ഷിത മേഖലക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹർത്താൽ. രാവിലെ മുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഹർത്താലിനോടനുബന്ധിച്ച് കട്ടപ്പനയിൽ യു.ഡി.എഫ്. പ്രവർത്തകർ പ്രകടനം നടത്തി. യു.ഡി.എഫ്. ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി പ്രകടനത്തിന് നേതൃത്വം നൽകി.
ജില്ലയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആറുമണിക്കൂർ പിന്നിടുമ്പോൾ പൂർണമായിത്തന്നെ തുടരുന്നു. കട്ടപ്പന, അടിമാലി പോലുള്ള പ്രധാന ടൗണുകളും ഗ്രാമീണ മേഖലയിലെ വ്യാപാരശാലകളും പൂർണമായും അടഞ്ഞു കിടക്കുകയാണ്. ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും ചില സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. കട്ടപ്പനയിൽ തുറന്നു പ്രവർത്തിച്ച ഒരു വ്യാപാരശാലയും , ഒരു സ്വകാര്യ പണമിടപാട് സ്ഥാപനവും, ഐസിഐസിഐ ബാങ്കിന്റെ ശാഖയും സമരക്കാർ അടപ്പിച്ചു .യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ നേതൃത്വത്തിൽ കട്ടപ്പന ടൗണിൽ സമരാനുകൂലികൾ പ്രതിഷേധ പ്രകടനവും നടത്തി.
https://www.facebook.com/Malayalivartha
























